Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകീഴടക്കാം,...

കീഴടക്കാം, ഇഞ്ചികൃഷിയിലെ പൈരിക്കുലാരിയ രോഗത്തെ

text_fields
bookmark_border
കീഴടക്കാം, ഇഞ്ചികൃഷിയിലെ പൈരിക്കുലാരിയ രോഗത്തെ
cancel

കൽപറ്റ: ജില്ലയിൽ ഇഞ്ചികൃഷിക്ക് പൈരിക്കുലാരിയ ഫംഗസ് രോഗബാധ വ്യാപിക്കുമ്പോൾ പ്രതിവിധിയുമായി കർഷകർ. കർണാടകയിൽ ഇഞ്ചികൃഷി നടത്തുന്ന വയനാട്ടുകാർ രോഗബാധയെ പ്രതിരോധിക്കാൻ സ്വീകരിച്ച മാർഗങ്ങൾ ഫലപ്രദമായിട്ടുണ്ടെന്നാണ് കർഷക സംഘടനയായ യുനൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ (യു.എഫ്.പി.എ) പറയുന്നത്. കുടക്, മൈസൂരു, ഹാസൻ, ചാമരാജഗർ, ഷിമോഗ ജില്ലകളിലാണ് കർഷകർ സ്വന്തംനിലക്ക് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചത്. ഇത് ചെയ്തശേഷം ഇഞ്ചികൃഷി വീണ്ടും തളിർത്തിട്ടുണ്ട്.

പ്രതിരോധം ഇങ്ങനെ

പൈരിക്കുലാരിയ ഫംഗസ് രോഗബാധ 2024ൽ കർണാടകയിലെ കുടക് ജില്ലയിലാണ് ആദ്യമായി കണ്ടത്. രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയും ചെയ്തു. ഇതോടെ വൻ ഉൽപാദന നഷ്ടമുണ്ടായി. തുടർന്നാണ് കർഷകർ സ്വന്തം നിലക്ക് പ്രതിരോധ മാർഗങ്ങൾ തേടിയത്. ഫംഗസിനെതിരെ ഗ്ലോയിറ്റ്, കവച് എന്നീ മരുന്നുകളിലൊന്ന് 250 മില്ലി ലിറ്റർ ഒരു ബാരൽ വെള്ളത്തിൽ (200 ലിറ്റർ) ലയിപ്പിച്ച് തളിച്ചും ബാക്ടീരിയ പ്രതിരോധത്തിന് സ്ട്രെപ്റ്റോമൈസിൻ (പൊടി), കാസുഗാമൈസിൻ (ലിക്വിഡ്), വലിഡ, വലിഡമൈസിൻ (പൗഡർ) എന്നിവയിലൊന്ന് ഒരു ബാരൽ വെള്ളത്തിൽ 100-150 ഗ്രാം/100 എം.എൽ കലർത്തി പ്രയോഗിച്ചുമാണ് രോഗനിയന്ത്രണം സാധ്യമാക്കിയതെന്ന് യു.എഫ്.പി.എ ഭാരവാഹികൾ പറയുന്നു.

രോഗബാധയുള്ള കൃഷിയിടങ്ങളിൽ പോകരുത്

ആളുകളുടെ വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച് പൈരിക്കുലാരിയ ഫംഗസ് പടരുമെന്നതിനാൽ രോഗബാധയുള്ള തോട്ടങ്ങളിലെ സന്ദർശനം ഒഴിവാക്കണം. ജോലിക്കാരുടെ ശുചിത്വം ഉറപ്പുവരുത്തണം. കന്നുകാലികൾ ഇഞ്ചിപ്പാടങ്ങളിൽ കയറുന്നത് തടയണം. രോഗബാധയുള്ള ഇടങ്ങൾ ഷെയ്ക്ക് നെറ്റ് ഉപയോഗിച്ച് വേർതിരിക്കണം.

കീടങ്ങളെയും നിയന്ത്രിച്ചു, രോഗമകന്നു

ഫംഗസിനൊപ്പം കീടങ്ങളെയും ഇഞ്ചിയുടെ നീരൂറ്റുന്ന ജീവികളെയും നിയന്ത്രിച്ചാണ് കർണാടകയിലെ ഇഞ്ചിക്കർഷകർ രോഗത്തെ തടഞ്ഞുനിർത്തിയത്. കീടനിയന്ത്രണത്തിന് നൊവാകോഡ്, ഗേറ്വേ, തകുമി തുടങ്ങിയ മരുന്നുകളും ഉപയോഗിച്ചു. ഫംഗസ്, കീടബാധകൾക്കെതിരായ മരുന്നുകൾ വേറിട്ടു തളിക്കുന്നത് കൂടുതൽ ഫലം ചെയ്യുമെന്ന് കർഷകർ പറയുന്നു.

മരുന്നുകൾ പ്രയോഗിച്ച് ഏഴു ദിവസത്തിനുശേഷം ചെടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് അമിനോ ആസിഡ്, സീവീഡ്, മൈക്രോ ന്യൂട്രിയൻറ്, മറ്റ് ഫോളിയർ വളങ്ങൾ എന്നിവ പ്രയോഗിക്കുന്നതു നല്ലതാണ്. ചെടികൾ കീഴടക്കുന്ന നിമ വിരകളെയും ഫംഗസുകളെയും നിയന്ത്രിക്കാൻ നിർദേശിക്കപ്പെട്ട മരുന്നുകൾ നിശ്ചിത അളവിൽ വെള്ളത്തിൽ ചേർത്ത് ഏക്കറിന് അഞ്ചു ബാരൽ എന്ന തോതിൽ ഒഴിച്ചുകൊടുത്തതും രോഗബാധ കുറച്ചു. കോപ്പർ ഫംഗിസൈഡ്, ആൻറിബയോട്ടിക് മിശ്രിതം ഇടവേളകളിൽ തളിച്ചു.

രോഗബാധയുള്ള തോട്ടങ്ങളിൽ ഫംഗസിനെതിരായ മരുന്ന് പ്രയോഗിച്ചശേഷം ഉയർന്ന അളവിൽ നൈട്രജൻ അടങ്ങിയ വളങ്ങളും രാസ- ഫോളിയർ വളങ്ങളും ഇഞ്ചിക്ക് നൽകുന്നത് പരിമിതപ്പെടുത്തുകയും വേണം.

Show Full Article
TAGS:Ginger cultivation disease Wayanad Agri News 
News Summary - ginger cultivation disease
Next Story