Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപശുക്കളിലെ...

പശുക്കളിലെ വന്ധ്യത അകറ്റാം

text_fields
bookmark_border
പശുക്കളിലെ വന്ധ്യത അകറ്റാം
cancel

കിടാരികളും പശുക്കളും കൃത്യസമയത്തു ഗർഭിണികളാകാതിരിക്കുന്ന അവസ്ഥയാണ് വന്ധ്യത. കിടാരികൾ ഒന്നരവയസ്സിനകം ഗർഭിണിയാകേണ്ടതും കറവപ്പശു പ്രസവാനന്തരം മൂന്നുമാസത്തിനകം വീണ്ടും ഗർഭിണിയാകേണ്ടതും പശുവളർത്തൽ ആദായകരമാകാൻ അനിവാര്യമാണ്. ഈ മേഖലയെ നഷ്ടത്തിലാക്കുന്നതിന് പ്രധാനമായും കാരണമാകുന്നത്, പശുക്കളിലെ വന്ധ്യതാപ്രശ്നങ്ങളാണ്. വന്ധ്യത ബാധിക്കാതിരിക്കാനും വന്ധ്യത കണ്ടെത്തിയാൽ ഉടൻ ചികിത്സിച്ചു ഭേദമാക്കാനും ആവശ്യമായ ബോധവത്കരണവും, ചികിത്സാസൗകര്യങ്ങളും ക്ഷീരകർഷകർക്ക് ലഭ്യമാക്കേണ്ടതുണ്ട്.

നല്ല കന്നുകുട്ടികളെ ലഭിക്കുന്നതിനും എത്രയും നേരത്തേ നല്ല കറവപ്പശുക്കളായി മാറുന്നതിനും, പശുക്കളുടെ ഗർഭകാലം മുതൽ ശാസ്ത്രീയ പരിചരണം ഉറപ്പുവരുത്തണം. ജനിച്ചാൽ അരമണിക്കൂറിനുള്ളിൽത്തന്നെ കന്നുകുട്ടികൾക്ക് കന്നിപ്പാൽ നൽകിത്തുടങ്ങണം. രണ്ടാം ആഴ്ചമുതൽ മൃദുവായ പച്ചപ്പുല്ലുകളും, കന്നുകുട്ടിതീറ്റയും ചെറിയതോതിൽ നൽകാം. മൂന്നാഴ്ച പ്രായത്തിൽ ആദ്യ വിരമരുന്നും തുടർന്ന് ആറാംമാസംവരെ മാസാമാസവും, പിന്നീട് ഒമ്പതാം മാസവും, പന്ത്രണ്ടാം മാസവും വിരമരുന്ന് നൽകണം. കന്നുകുട്ടിക്ക് മൂന്ന് മാസം വരെ കൃത്യമായ തോതിൽ പാൽ നൽകണം. പിന്നീട് നൽകേണ്ടതില്ല.

കന്നുകുട്ടികൾക്കും കിടാരികൾക്കും പശുക്കൾക്കും പച്ചപ്പുല്ല്, വൈക്കോൽ എന്നിവ കൂടാതെ, സാന്ദ്രീകൃത തീറ്റ (കാലിത്തീറ്റ) കൂടി നൽകേണ്ടതുണ്ട്. എന്നാലേ ശരിയായ പ്രായത്തിൽ മദിലക്ഷണങ്ങൾ കാണിക്കുകയുള്ളൂ. ഉരുക്കൾ മദിലക്ഷണങ്ങൾ കാണിക്കുമ്പോൾ, അതു കൃത്യമായി തിരിച്ചറിയാനും, ഉചിതമായ സമയത്ത് കൃത്രിമ ബീജാധാനം നടത്തുന്നതിനും, കർഷകർക്ക് അറിവുണ്ടാകണം. കാരണം, ഒരു മദി കൃത്യമായി കണ്ടെത്താതെപോയാൽ, അടുത്ത മദികാണാൻ 18 - 22 ദിവസം കാക്കേണ്ടിവരും.

ഇടവിട്ടുള്ള കരച്ചിൽ, ഈറ്റത്തിൽ നിന്നും സ്രവം, മറ്റു പശുക്കളുടെ മേൽ കയറൽ, മറ്റുള്ളവയ്ക്ക് കയറാൻ നിന്നുകൊടുക്കൽ എന്നിവയാണ് സാധാരണ മദിലക്ഷണങ്ങളെങ്കിലും, എല്ലാ പശുക്കളും, എല്ലാ ലക്ഷണങ്ങളും കാണിക്കണമെന്നില്ല. രാവിലെ മദിലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയാൽ, ഉച്ചയ്ക്ക് ശേഷവും, ഉച്ചയ്ക്ക് ശേഷം ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ, പിറ്റേ ദിവസം രാവിലെയുമാണ് ബീജാധാനം നടത്തേണ്ടത്. ബീജാധാനത്തിനു ശേഷം 24 മണിക്കൂറോളം മദിലക്ഷണങ്ങൾ നീളുകയാണെങ്കിൽ, വീണ്ടും ബീജാധാനം നടത്തണം.

ബീജാധാനത്തിനുശേഷം ആദ്യ പത്തുദിവസം തീരെ വെയിലത്തു കെട്ടാതിരിക്കുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കും. ബീജാധാനത്തിനുശേഷം 18 - 22 ദിവസത്തിൽ മദി ആവർത്തിച്ചാൽ വീണ്ടും ബീജാധാനം നടത്തണം. മദി കണ്ടില്ലെങ്കിൽ, രണ്ടുമാസത്തിനും മൂന്നുമാസത്തിനുമിടക്ക് ഗർഭപരിശോധന നടത്തണം.

ഗർഭകാലത്തിന്റെ ആറാം മാസം മുതൽ ദിവസവും ഒരു കിലോ സാന്ദ്രീകൃതതീറ്റ അധികമായി നൽകണം. തുടർച്ചയായി മൂന്നു തവണ ബീജാധാനം നടത്തിയിട്ടും ഗർഭിണിയായില്ലെങ്കിൽ, ഡോക്ടറെ സമീപിച്ചു വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. 18 മാസം പ്രായമായിട്ടും മദിലക്ഷണങ്ങൾ കാണിക്കാത്ത കിടാരികൾക്ക് ചികിത്സ ലഭ്യമാക്കണം. പ്രസവാനന്തരം രണ്ടര മാസത്തിനു ശേഷം കാണുന്ന മദിയിൽ ബീജാധാനം നടത്താം. പ്രസവാനന്തരം മൂന്നു മാസം കഴിഞ്ഞും മദി കണ്ടില്ലെങ്കിൽ ചികിത്സ ലഭ്യമാക്കണം.

പശുവിന്റെ പ്രതിദിന പാലുൽപാദനതോതിനനുസരിച്ചു പോഷകാഹാരം നൽകിയില്ലെങ്കിൽ, പാലുൽപാദനം കുറയുന്നതിനും, പശുവിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനും, അതുമൂലം വന്ധ്യതക്കും കാരണമാകും. കറവപ്പശുക്കൾ ഉൽപാദിപ്പിക്കുന്ന പാലിനനുസരിച്ചു രണ്ടരലിറ്റർ പാലിന് ഒരു കിലോഗ്രാം എന്ന തോതിൽ സാന്ദ്രീകൃതതീറ്റ നൽകണം. കറവപ്പശു ഗർഭിണിയായാൽ, ഗർഭകാലം ഏഴുമാസം പൂർത്തിയാകുന്നതുവരെ കറവ തുടരാം. എന്നാൽ ഏഴുമാസത്തിനുശേഷവും കറന്നാൽ, പശുവിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനും, അടുത്ത പ്രസവത്തിൽ പാൽ കുറയുന്നതിനും കാരണമാകും.

പലരോഗങ്ങളും, കറവപ്പശുക്കളുടെ വന്ധ്യതക്ക് കാരണമാകാറുണ്ട്. പ്രതിരോധകുത്തിവെപ്പുകളും, മറ്റു പ്രതിരോധനടപടികളും കൃത്യമായി പാലിക്കണം. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പശുക്കളെ ബാധിക്കാതിരിക്കാൻ, ശാസ്ത്രീയ പരിചരണം നൽകണം. അപൂർവം ചില വന്ധ്യതാപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതായുംവരാം. ചികിത്സ ഫലപ്രദമല്ലെന്നു ബോധ്യപ്പെട്ടാൽ, അത്തരം ഉരുക്കളെ ഒഴിവാക്കണം.

Show Full Article
TAGS:infertility cow farm Agri News 
News Summary - Infertility in cows can be prevented
Next Story