ലോട്ടറി കടം നൽകിയില്ല; യുവതിയെ മർദിച്ചയാൾ അറസ്റ്റിൽ
text_fieldsഷൈനു
ഓയൂർ: ലോട്ടറി കടം നൽകാത്തതിന്റെ വിരോധത്തിൽ വിൽപനക്കാരിയെ അക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം പള്ളിമൺകിഴക്കേക്കര തട്ടാരഴികത്ത് വീട്ടിൽ ഷൈനു(43)വിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാവിലെയായിരുന്നു സംഭവം.
മീയ്യണ്ണൂർ ജങ്ഷനിൽ തത്വമസിയെന്ന ലോട്ടറി വ്യാപാരസ്ഥാപനത്തിലെത്തിയ ഷൈനു സ്ഥാപനത്തിലെ ജീവനക്കാരിയോട് ലോട്ടറി ടിക്കറ്റുകൾ കടം ചോദിച്ചു. കടം നൽകാനാകില്ലെന്ന് പാഞ്ഞതിനെതുടർന്ന് യുവതിയെ ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പള്ളിമൺ കിഴക്കേക്കരയിൽനിന്ന് പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ബാലാജി എസ്. കുറുപ്പ്, ബിനീഷ് പാപ്പച്ചൻ, അനിൽ കുമാർ, ബിനു ജോർജ്, സി.പി.ഒമാരായ വിപിൻ, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.