Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightബിനാലെയുടെ...

ബിനാലെയുടെ പ്രകൃതി പാഠങ്ങൾ

text_fields
bookmark_border
ബിനാലെയുടെ പ്രകൃതി പാഠങ്ങൾ
cancel
ഗവേഷണാധിഷ്ഠിത സമീപനത്തിലൂടെ, സ്വയംപര്യാപ്തത, കാർബൺ പ്രസരണം, കാലാവസ്ഥാ വ്യതിയാനം മൂലം രൂക്ഷമാകുന്ന ആഗോള ഭക്ഷ്യസുരക്ഷ വെല്ലുവിളികളെ നേരിടൽ എന്നീ വിഷയങ്ങൾ പ്രഷർ കുക്കർ ചർച്ച ചെയ്യുന്നു

ആവിഷ്കാരങ്ങൾ കൊണ്ട് പ്രകൃതിക്ക് സുരക്ഷ കവചം തീർക്കുന്ന കലകളുടെ ജൈത്രയാത്രയാണ് ബിനാലെ. നിരന്തരമായി മനുഷ്യൻ പ്രകൃതിയെ വേട്ടയാടി കൊണ്ടിരിക്കുമ്പോൾ തന്നെ, അതിന് കവചം ഒരുക്കുന്ന കലകളിൽ അലിഞ്ഞു ചേർന്ന മനുഷ്യരുടെ കൂട്ടായ്മയാണ് ബിനാലെകളുടെ സൗന്ദര്യം. 2025 മെയ് 10 മുതൽ നവംബർ 23 വരെ നടക്കുന്ന വെനീസ് ആർക്കിടെക്ചർ ബിനാലെയുടെ 19-ാമത് പതിപ്പിൽ യു.എ.ഇയുടെ നിറസാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. പ്രഷർകുക്കർ എന്ന ആവിഷ്കാരവുമായിട്ടാണ് യു.എ.ഇ എത്തിയിരിക്കുന്നത്. എരിഞ്ഞും കരിഞ്ഞും ചാരമായി കൊണ്ടിരിക്കുന്ന പ്രകൃതിക്കുവേണ്ടിയാണ് പ്രഷർ കുക്കർ ബിസിലടിക്കുന്നത്.

ഇമാറാത്തി ആർക്കിടെക്റ്റും ഗവേഷകയുമായ അസ്സ അബു ആലമാണ് പ്രഷർ കുക്കർ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. വരണ്ട പരിസ്ഥിതികൾക്കുള്ള നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, യു.എ.ഇയിലെ വാസ്തുവിദ്യയും ഭക്ഷ്യ ഉൽപാദനവും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധത്തെ ഈ പ്രദർശനം ഉയർത്തിക്കാട്ടുന്നു. ഗവേഷണാധിഷ്ഠിത സമീപനത്തിലൂടെ, സ്വയംപര്യാപ്തത, കാർബൺ പ്രസരണം, കാലാവസ്ഥാ വ്യതിയാനം മൂലം രൂക്ഷമാകുന്ന ആഗോള ഭക്ഷ്യസുരക്ഷ വെല്ലുവിളികളെ നേരിടൽ എന്നീ വിഷയങ്ങൾ പ്രഷർ കുക്കർ ചർച്ച ചെയ്യുന്നു.

പരമ്പരാഗത രീതികൾ മുതൽ നൂതന സാങ്കേതികവിദ്യകൾ വരെയുള്ള യു.എ.ഇയിലെ നിലവിലുള്ള ഭക്ഷ്യ-കൃഷി അടിസ്ഥാന സൗകര്യങ്ങളെ പവലിയൻ എടുത്തുകാണിക്കുന്നു. കൂടാതെ നഗര പരിസ്ഥിതികളുമായി സംയോജിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി ഹരിതഗൃഹ മോഡലുകൾ പ്രദർശിപ്പിക്കുന്നുമുണ്ട്. ഭക്ഷ്യസുരക്ഷ പോലുള്ള നിർണായക പ്രശ്‌നങ്ങളെ വാസ്തുവിദ്യ, നവീകരണം, സുസ്ഥിരത എന്നിവ എങ്ങനെ പരിഹരിക്കുമെന്ന് പവലിയൻ അടിവരയിടുന്നു. കൂടുതൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വാസ്തുവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് ബോധ്യപ്പെടാൻ പ്രഷർ കുക്കർ സന്ദർശകരെ ക്ഷണിക്കുന്നു.

സമാനമായ കാലാവസ്ഥയിൽ ഭാവി പരിഹാരങ്ങൾക്കുള്ള പ്രതിരോധമായി യു.എ.ഇ പ്രവർത്തിക്കുന്നു എന്ന് ക്യൂറേറ്റർ അസ്സ അബു ആലം പറഞ്ഞു. പ്രശസ്ത ആർക്കിടെക്റ്റും എൻജിനീയറുമായ കാർലോ റാട്ടി ക്യൂറേറ്റ് ചെയ്ത 2025ലെ ഇന്റർനാഷണൽ ആർക്കിടെക്ചർ എക്സിബിഷൻ ‘ഇന്റലിജൻസ്, നാച്ചുറൽ, ആർട്ടിഫിഷ്യൽ, കളക്ടീവ്’ എന്ന വിഷയത്തിൽ വികസിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തോടുള്ള പ്രതികരണമായി വാസ്തുവിദ്യ എങ്ങനെ വികസിക്കുന്നുവെന്ന് മനസ്സിലാക്കാൻ സന്ദർശകരെ ക്ഷണിക്കുന്നു. പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനാണ് ബിനാലെ ഇത്തവണ മുൻതൂക്കം നൽകുന്നത്.

വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിനായി സജീവമായി രൂപകൽപ്പന ചെയ്യുന്നതിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട് ബിനാലെ. സമുദ്രനിരപ്പ് ഉയരുന്നതുമൂലം കാലാവസ്ഥ വ്യതിയാനത്തിന് വെനീസിന് തന്നെയുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ, കിഴക്കിന്‍റെ വെനീസിനും നെഞ്ചിടിപ്പുണ്ടെന്ന് തിരിച്ചറിയുന്ന ഇടത്ത് വെച്ചാണ് കലയും ആസ്വദകനും സംവദിക്കുന്നത്. ഇത്തരം അടിയന്തിര വിഷയത്തെക്കുറിച്ചുള്ള ചിന്തകളുടെയും ആശയങ്ങളുടെയും പരിഹാരങ്ങളുടെയും ഒരു അന്താരാഷ്ട്ര ഒത്തുചേരലിന് അനുയോജ്യമായ പശ്ചാത്തലം ഇറ്റാലിയൻ നഗരം നൽകുന്നു.

വെനീസ് ആർക്കിടെക്ചർ ബിനാലെ 2025, ഗിയാർഡിനി, ആഴ്സണേൽ, ഫോർട്ടെ മാർഗേര എന്നിവിടങ്ങളിലാണ് നടക്കുന്നത്. പ്രധാന പ്രദർശനത്തോടൊപ്പം, 66 രാജ്യങ്ങളുടെ ദേശീയ പങ്കാളിത്തവും ബിനാലെയിൽ ഉൾപ്പെടുന്നു, ഇവയിൽ അസർബൈജാൻ, ടോഗോ, ഖത്തർ, ഒമാൻ എന്നിവ ഇതാദ്യമായാണ് അരങ്ങേറ്റം കുറിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള സന്ദർശകരെ സർഗാത്മകതയുടെയും സാംസ്കാരിക വിനിമയത്തിന്റെയും ആഗോള ആഘോഷത്തിലേക്ക് ആകർഷിക്കുന്ന, സമാന്തര പരിപാടികളും സമാന്തര പ്രദർശനങ്ങളും നഗരത്തിലുടനീളം നടക്കുന്നുണ്ട്.

ദുബൈയിലെ സായിദ് യൂനിവേഴ്സിറ്റിയിൽ അസി. പ്രൊഫസറായ അസ്സ അബു ആലം, അമേരിക്കയിലെ പ്രശസ്തമായ യേൽ യൂനിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ആർക്കിടെക്ചർ(എം.ആർച്ച്) ബിരുദം നേടിയിട്ടുണ്ട്. ‘ഇൻ സെർച്ച് ഓഫ് സ്പേസസ് ഓഫ് കോഎക്സിസ്റ്റൻസ്: ആൻ ആർക്കിടെക്റ്റ്സ് ജേർണി’ എന്ന പ്രസിദ്ധീകരണം ഉൾപ്പെടെ ഗവേഷണാധിഷ്ഠിത വാസ്തുവിദ്യാ പദ്ധതികളിൽ അവരുടെ വൈദഗ്ദ്ധ്യം വ്യാപിച്ചിരിക്കുന്നു. ഷാർജയിലെ പൊതുമരാമത്ത് വകുപ്പുമായുള്ള, പ്രത്യേകിച്ച് അവാർഡ് നേടിയ വാസിത് വെറ്റ്ലാൻഡ് സെന്ററുമായുള്ള പ്രവർത്തനവും ശ്രദ്ധേയമായ സഹകരണങ്ങളിൽ ഉൾപ്പെടുന്നു. യേൽ യൂനിവേഴ്സിറ്റി, ഷാർജ ആർക്കിടെക്ചർ ട്രൈനിയൽ, വെനീസ് ബിനാലെ, ന്യൂയോർക്കിലെ സിറ്റിഗ്രൂപ്പ് ആർക്കിടെക്ചർ ഇനിഷ്യേറ്റീവ് എന്നിവയിലെ പ്രദർശനങ്ങൾ ഉൾപ്പെടെ അബു ആലമിന്റെ കൃതികൾ ആഗോളതലത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Show Full Article
TAGS:biennial projects Art form Culture Forum 
News Summary - The Biennale's nature lessons
Next Story