Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇല്ലാത്ത വഴി

ഇല്ലാത്ത വഴി

text_fields
bookmark_border
ഇല്ലാത്ത വഴി
cancel
Listen to this Article

കടൽപ്പാലത്തിന്റെ കൈവരിയിൽ തങ്ങി

പ്പിടയുന്ന സൂര്യൻ

തിരതുപ്പുന്ന പതയാർത്ത് കര കവർന്നു.

അവിടവിടെ കടൽച്ചൊറികൾ

നിറമാലകൾ വർണസാമഗ്രികൾ

മെല്ലെ വിജനമാകുവാൻ വെമ്പുന്ന

കൺകൂട്ടിനു ദൂരെ പറ്റം നിൽക്കും കരുംകുറ്റിക്കാട്

രാക്കാറ്റിൻ ശീതളകമ്പളം മാടിച്ചുറ്റി

കാലത്തിന്റെ വിസ്താരക്കൂട്ടിൽ

കൽപ്രതിമ പോലങ്ങ് നിലയുറപ്പിച്ചു.

മിന്നൽമായം നിരാശ്രയനിഴൽ

കോലങ്ങൾ നടനമാടി മാഞ്ഞയെന്റെ

ജീവിതവഴിക്കോണുകളിൽ

ആമംവെപ്പിച്ചിരുന്ന ചില

ചിന്തകൾ ആലസ്യം വിട്ടുണർന്നു.

അന്നേരമവിടെ കല്ലുബഞ്ചുകളിൽ

ആൺപെൺ ബാലകരൂപങ്ങൾ ആഹ്ലാദ

ചിത്തരായ് കണ്ടു.

നേരും നെറിയും വാഴാത്ത കാലത്തു

കർത്തവ്യംപോലെ കാഴ്ചകൾ

കാട്ടിയ മസ്തിഷ്‌കമേ നന്ദി!

വന്ന വഴികൾ ഇല്ലാതാകുന്നു,

അങ്ങഴിമുഖത്തെയോളങ്ങൾ

ഇങ്ങോട്ട് കുതിക്കുന്നു.

Show Full Article
TAGS:poem literature 
News Summary - illatha vazhi
Next Story