Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒഴുകുന്ന കവിത

ഒഴുകുന്ന കവിത

text_fields
bookmark_border
representative image
cancel

കൂടെ നടക്കാനിറങ്ങിയ അവൾ കുർബാന കൂടാൻ താമസിച്ചെന്ന്

ധൃതിയിൽ ഓടിപ്പോയി.

കാരണം തേടിനിന്ന എന്നെ അവൾ സാവധാനം തിരുത്തി

ഓടിയതല്ല, കവിതയായി ഒഴുകിയതാണത്രേ.

കൊടും മഴയത്ത് ചൂടിയ കുടയുടെ ചുവട്ടിലേക്ക് തള്ളി കയറി

എന്നെയും നനച്ചില്ലേ?..

ചെറു പരിഭവം കേട്ടതും, അവൾ കണ്ണിറുക്കി- തള്ളിയതല്ല

മരം പെയ്തപ്പോൾ കുതിർന്ന ഇലകളായി ഇളകിയാടിയതാണത്രേ.

കുറുമ്പ് കൂടുന്നുണ്ടെന്ന് പറയും മുമ്പേ അവൾ ഒരു

നോട്ടംക്കൊണ്ട് എന്നെ വായടച്ചു,

പിന്നെ മൊഴിഞ്ഞു കുറുമ്പ് മാത്രമല്ല ,മദം പൊട്ടിയ ആനയായി

ഗാർജിക്കാറുമുണ്ടത്രേ. .

കാറ്റാണ്..

ഭാവ ഭേദങ്ങൾ ഉണ്ടാവാറുണ്ട് സങ്കടവും സംഘർഷവും സമ്മർദ്ദവും

മനുഷ്യൻ മാത്രം ചുമക്കുന്നതല്ല ഈ ഭാരം.

ചൂളമടിച്ചുകൊണ്ട് തിടുക്കത്തിൽ അവൾ വീശിപ്പോയി.

Show Full Article
TAGS:poetry literature Bahrain News Gulf News malayalam poetry malayalam literature 
News Summary - poetry
Next Story