Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനമ്മൾ

നമ്മൾ

text_fields
bookmark_border
നമ്മൾ
cancel
Listen to this Article

വർഷങ്ങൾ കൂടെ

കഴിഞ്ഞവൻ

ഇനിയില്ലെന്നറിഞ്ഞപ്പോൾ

അവൾ

തളർന്നിരുന്നു.

ആൾക്കൂട്ടത്തിൽനിന്നും

ബോഡിയെടുത്ത്

ആളുകൾ

പിരിയുന്നതിനിടയിൽ

രണ്ടു സുഹൃത്തുക്കൾ

പറഞ്ഞുചിരിക്കുന്ന കോമഡി അവൾക്കും

കേൾക്കണമെന്ന് തോന്നി.

2

കത്തിയെരിയുന്ന

ചിതയ്ക്കുള്ളിലെ

പാതിയുടെ

മുഖമവൻ

ഓർക്കാനേ ശ്രമിച്ചില്ല.

കാറ്റിൽ ഉലഞ്ഞാടുന്ന

കനലുകളിൽ

കാമുകിയുടെ

മുഖകാന്തി മാത്രം

അവനിൽ നിറഞ്ഞു.

3

ചുറ്റിലും

നിറഞ്ഞാടുന്ന

അവനെയും

അവളെയും

കണ്ട ഞാൻ

ഇനിയും

എരിഞ്ഞുതീരാത്ത

കനൽ ഭിത്തിയിൽ

എന്റെ മുഖമുരച്ച്

വികൃതമാക്കാൻ

കൊതിച്ചു.


Show Full Article
TAGS:poem literature Culture 
News Summary - We are
Next Story