Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightഅവൾക്കൊപ്പം

അവൾക്കൊപ്പം

text_fields
bookmark_border
അവൾക്കൊപ്പം
cancel
Listen to this Article

തകർന്ന രാത്രിയുടെ നിഴലിൽ നിന്നും

ധൈര്യത്തിന്‍റെ ഭാഷയിൽ

നീ പുലരിയെ വിളിച്ചു

കൃപയല്ല ചോദിച്ചത്

ദയയുമല്ല

മാനത്തിനും ശബ്ദത്തിനുമുള്ള അവകാശം

കാഴ്ചവസ്തുക്കളല്ല നിന്‍റെ മുറിവുകൾ

ചോരവാർന്ന മുറിവുകളുടെ വേദന നീ മറച്ചില്ല

മനസ്സാക്ഷിയുടെ വാതിലിൽ സത്യം വിളിച്ചോതി

അനീതിയെ നേരിടാൻ ഭീതിയെ മറന്നു

അതിജീവിതയെന്ന വാക്കിന് സാക്ഷ്യം

നൽകുന്ന ശബ്ദമായുയർത്തെഴുനേറ്റവൾ.

നീതിയാണ് മുഖം തിരിച്ചത്

നീ ഇരയല്ല

ജീവിക്കുവാൻ അവകാശം തേടുന്ന മനുഷ്യ സ്ത്രീ

അവൾക്കേറ്റത് അപമാനമല്ല

കുറ്റമാണ്..... കൊടും കുറ്റം

അത് ചുമക്കേണ്ടതവളല്ല

നീതിയുടെ അടഞ്ഞ കവാടം തുറക്കണം

പകൽ പോലെ സത്യം തെളിയണം.

ഒറ്റയല്ലവൾ ഒപ്പം നടക്കാനേറെപ്പേരുണ്ട്

ഒത്തൊരുമിച്ച് കരുത്തോടെ പറയുന്നു

അവൾക്കു നീതി നൽകണം വെറുമൊരു വാക്കല്ല നീതി അവളുടെ പ്രാണന്‍റെ വിലയാണ്.

Show Full Article
TAGS:avalkkoppam Survivor 
News Summary - Avalkkoppam malayalam poem
Next Story