യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ
text_fieldsസുധീഷ്, ബിബി ബേബി, ദിൽജിത്ത്
കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾ പൊലീസ് പിടിയിലായി. കൊല്ലം പെരിനാട് പുന്നപ്പുറത്ത് വീട്ടിൽ സുധീഷ് (39), കരുനാഗപ്പള്ളി മാരാരിത്തോട്ടത്തിൽ കൊച്ചുമാടത്തിൽ കിഴക്കതിൽ ബിബി ബേബി (23), കല്ലേലിഭാഗം ദൃശ്യനിവാസിൽ ദിൽജിത് (29) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 29ന് മാരാരിത്തോട്ടം മഹാദേവക്ഷേത്രത്തിലെ ഉഝവാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ മാരാരിത്തോട്ടം സ്വദേശി പ്രമോദിനെ പ്രതികളടങ്ങിയ സംഘം മുളവടി ഉപയോഗിച്ച് അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു.
മുഖ്യ പ്രതികളായ മൂന്നുപേർ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽപോയ പ്രതികളാണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, വിശാഖ്, ഷാജിമോൻ, എ.എസ്.ഐ തമ്പി, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ സജീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്.