‘ഐറ്റം ഡാൻസ് ഏത് പ്രേക്ഷകനാണ് ആവശ്യപ്പെടുന്നത്?’; പങ്കജ് ത്രിപാഠി
text_fieldsപങ്കജ് ത്രിപാഠി
വിഷയ ദാരിദ്ര്യവും മണ്ണിൽ തൊട്ടുനിൽക്കാത്ത കഥാപാത്രങ്ങളും കാരണം ബോളിവുഡ് സിനിമ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും വേരുകളില്ലാത്ത കഥകൾ നൽകിയാൽ പ്രേക്ഷകർ സ്വീകരിക്കില്ലെന്നും പ്രശസ്ത നടൻ പങ്കജ് ത്രിപാഠി.
തൊണ്ണൂറുകളിലും അതിനു മുമ്പും ഹിന്ദി സിനിമക്ക് അത്തരമൊരു മാജിക്കുണ്ടായിരുന്നുവെന്നും, ദേശീയ പുരസ്കാര ജേതാവുകൂടിയായ ത്രിപാഠി ഒരു അഭിമുഖത്തിൽ പറയുന്നു.
‘‘ഐറ്റം ഡാൻസുകളും മറ്റും നിറച്ച സിനിമകൾ ഇനിയുമെന്തിനാ എന്ന ചോദ്യത്തിന് നിർമാതാക്കൾ പറയുന്നത്, പ്രേക്ഷകർ ആവശ്യപ്പെട്ടിട്ടാണെന്നാണ്. ഇത്തരം പാട്ടുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏത് പ്രേക്ഷകനാണ് നിർമാതാക്കൾക്ക് കത്തെഴുതിയിട്ടുള്ളത്? ഒരു ചിത്രം വിജയിക്കുമ്പോൾ ഇതാണ് ഫോർമുലയെന്ന് ചിന്തിച്ചുകൂട്ടുകയാണ് നിർമാതാക്കൾ’’ -പങ്കജ് ത്രിപാഠി തുറന്നടിക്കുന്നു.
ഹിന്ദി സിനിമക്ക് ഒറിജിനാലിറ്റി നഷ്ടമായെന്ന, അനുരാഗ് കശ്യപിന്റെ ആരോപണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.