Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപണം അയച്ചു...

പണം അയച്ചു വെട്ടിലാകരുത്...

text_fields
bookmark_border
പണം അയച്ചു വെട്ടിലാകരുത്...
cancel

കുവൈത്ത് സിറ്റി: മറ്റുള്ളവർക്കുവേണ്ടി സ്വന്തം സിവിൽ ഐ.ഡി ഉപയോഗിച്ച് പണം അയക്കുന്നവർ ശ്രദ്ധിക്കുക. അനിയന്ത്രിതമായി പണം അയക്കുന്നത് കുവൈത്ത് അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്. പലപ്പോഴും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും തട്ടിപ്പുസംഘങ്ങൾക്കുമാകും പണം എത്തുന്നത് എന്നതിനാൽ നിയമ നടപടികളും നേരിടേണ്ടിവരും.

കള്ളപ്പണം വെളുപ്പിക്കൽ അനധികൃത പണമിടപാടുകൾ എന്നിവക്കെതിരെ കുവൈത്ത് സെൻട്രൽ ബാങ്കും ആഭ്യന്തര മന്ത്രാലയവും നടപടി കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ എന്നിവ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്. ഇവ കേന്ദ്രീകരിച്ച് പരിശോധനയും നടന്നുവരുന്നു. ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ചെറിയ കമീഷന് വലിയ വിലകൊടുക്കേണ്ടിവരും

ചെറിയ കമീഷൻ വാങ്ങി മറ്റുള്ളവർക്കുവേണ്ടി സ്വന്തം സിവിൽ ഐഡി ഉപയോഗിച്ചു കുവൈത്തിൽനിന്ന് പണം അയക്കുന്നവർ നിരവധിയാണ്. 10 ദീനാർ വരെ ഇതിനായി പലരും കമീഷൻ നൽകാറുണ്ട്. ഇത്തരക്കാർ അറിയാതെ വലിയ അപകടത്തിലേക്കാണ് തലവെച്ചു കൊടുക്കുന്നത്.

മയക്കുമരുന്ന്, മദ്യം എന്നിവ കുവൈത്തിൽ എത്തിക്കാനും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നുണ്ട്.

ഇവ ഇറക്കുമതി ചെയ്യുന്നവർ പണം അയക്കാൻ മറ്റുള്ളവരെയാണ് ഉപയോഗപ്പെടുന്നത്. പണം കൈപ്പറ്റുന്നവർ ആരെന്നും അയാൾക്ക് എന്താണ് ജോലിയെന്നും പണം അയക്കുന്നവർ അറിയുന്നുണ്ടാകില്ല. പറയുന്ന അക്കൗണ്ടിലേക്ക് പണമയച്ച് മടങ്ങുകയാണ് പതിവ്.

അടുത്തിടെ കോഴിക്കോട്, മലപ്പുറം സ്വദേശികളെ അടക്കം മദ്യ ഇടപാടിൽ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയുണ്ടായി. സ്വന്തം സിവിൽ ഐ.ഡി ഉപയോഗിച്ച് ഇവർ മറ്റുള്ളവർക്കുവേണ്ടി പണം അയച്ചിരുന്നു. മദ്യ ഇടപാടുമായി ഇവർക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാൽ നിയമത്തിൽനിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കുകയില്ല.

മറ്റുള്ളവർക്കു വേണ്ടി പണം അയക്കരുത്

പണമിടപാടുകളിൽ സുതാര്യതയും സൂക്ഷ്മതയും അനിവാര്യമാണ്. സ്വന്തം സിവിൽ ഐ.ഡി ഉപയോഗിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത് ഒഴിവാക്കണം. മറ്റു അക്കൗണ്ടുകളിലേക്ക് പണം അയക്കുമ്പോൾ കൈപറ്റുന്ന ആളെക്കുറിച്ച് വ്യക്തമായി അറിവുണ്ടാകണം. പരിചിതമല്ലാത്ത അക്കൗണ്ടുകളിലേക്കും രാജ്യങ്ങളിലേക്കും ഒരിക്കലും പണമയക്കരുത്.

ഒരേ അക്കൗണ്ടിലേക്ക് കൂടുതൽ പണമയക്കുന്നത് പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് എളുപ്പത്തിൽ കണ്ടെത്താനാകും. ഇത്തരം അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ട്. പണം സ്വീകരിക്കുന്നവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ആണെങ്കിൽ അതിനും ഉത്തരം നൽകേണ്ടിവരും. സ്വന്തം വരുമാനത്തിൽ കൂടുതൽ പണം ഒരാൾ നിരന്തരം അയക്കുന്നതും കണ്ടെത്താനാകും. ഇത്തരക്കാർ വരുമാനത്തിന്റെ സോഴ്സ് തെളിയിക്കേണ്ടിവരും.

Show Full Article
TAGS:money cut Traped 
News Summary - Don't send money and DONT TRAPED
Next Story