Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹഫീത് റെയിൽ...

ഹഫീത് റെയിൽ നിർമാണം ടോപ് ഗിയറിൽ

text_fields
bookmark_border
ഹഫീത് റെയിൽ നിർമാണം ടോപ് ഗിയറിൽ
cancel

മസ്‌കത്ത്: ഒമാനിലെ സുഹാർ നഗരത്തെയും യു.എ.ഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന 238 കിലോമീറ്റർ ദൈർഘ്യമുള്ള ഹഫീത് റെയിൽ ശൃംഖലയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതി അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അബുദബിയിൽ നടന്ന ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ ഇത്തിഹാദ് റെയിൽ സി.ഇ.ഒ ഷാദി മലക് വ്യക്തമാക്കി.ജി.സി.സി റെയിൽവേയുടെ ഭാഗമായ ഹഫീത് റെയിൽ യു.എ.ഇയിലെ ഇത്തിഹാദ് റെയിൽ, മുബദല, ഒമാനിലെ അസ്യാദ് ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമാണ്.

നിർമാണപ്രവർത്തനങ്ങൾ 50 ശതമാനത്തലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവനങ്ങളെ ഹഫീത് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം ഹഫീത് റെയിലും അബൂദബി വിമാനത്താവളങ്ങളും പ്രഖ്യാപിച്ചു. ഇത് ഒമാനിനും യു.എ.ഇക്കും ഇടയിൽ ഇത്തരത്തിലുള്ള ആദ്യത്തെ എയർ-റെയിൽ ഇടനാഴി സൃഷ്ടിക്കും.

ഒമാനും യു.എ.ഇക്കും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സേവനങ്ങൾ നൽകുന്നതിനായി ഹഫീത് റെയിൽ കമ്പനി ആസ്യാദ് ലോജിസ്റ്റിക്‌സുമായി കരാറിൽ എത്തിയിട്ടുണ്ട്. ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയിൽ സംയോജിതവും തടസ്സമില്ലാത്തതുമായ കണ്ടെയ്നർ ഗതാഗത സേവനം നൽകുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതം, തുറമുഖ പ്രവർത്തനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, കാർഗോ ഏകീകരണം, അവസാനത്തെ അവസാന മൈൽ ഡെലിവറി എന്നിവ ഈ സമഗ്ര സേവനത്തിൽ ഉൾപ്പെടുന്നു.

ആസ്യാദ് ലോജിസ്റ്റിക്‌സുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, എല്ലാ വിതരണ ശൃംഖല ഘട്ടങ്ങളെയും ഏകീകൃതവും കാര്യക്ഷമവും സുസ്ഥിരവുമായ സേവനത്തിലേക്ക് സംയോജിപ്പിക്കുന്നത് ഹഫീത് റെയിൽ ഉറപ്പാക്കും.ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന പ്രത്യേക തരം റെയിൽ ഗതാഗത സംവിധാനമാണ് ഇന്റർമോഡൽ ട്രെയിൻ. വിവിധ ഗതാഗത മാർഗങ്ങൾ (റെയിൽ, റോഡ്, കടൽ) സംയോജിപ്പിച്ച് ചരക്കുകൾ കാര്യക്ഷമമായും ചെലവ് കുറഞ്ഞ രീതിയിലും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നു.

അതേസമയം, സുഹാർ തുറമുഖം വഴി 3,800-ലധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചിട്ടുണ്ട്. 25 മീറ്റർ നീളവും മൊത്തം 5,700 മെട്രിക് ടൺ ഭാരവുമുള്ള 3,800-ലധികം ഇ-260-ഗ്രേഡ് ട്രാക്കുകളാാണ് എത്തിച്ചിട്ടുള്ളത്. സ്പെയിനിലെ ഗിജോണിലുള്ള ആർസെലർ മിത്തലിന്റെ സൗകര്യത്തിൽ നിർമിച്ചവയാണ് ഇവ. ഹെവി ചരക്ക്, യാത്ര പ്രവർത്തനങ്ങൾക്കായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് റെയിലുകൾ നിർമിച്ചിരിക്കുന്നത്. ഈടുനിൽക്കുന്നതിനായി ഈ ട്രാക്കുകൾ 32.4 ടൺ വരെ ഭാരമുള്ള ആക്‌സിൽ ലോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്ന ചെയ്‌തിരിക്കുന്നത്. ഇത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളിൽ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കുന്നു. ഉയർന്ന കരുത്തുള്ള ക്ലിപ്പുകളും ബോൾട്ടുകളും ഉൾക്കൊള്ളുന്ന നൂതന ഫാസ്റ്റണിങ് സംവിധാനങ്ങളുമുണ്ട്.ഒമാന്റെ ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികള്‍ തമ്മില്‍ ഷെയര്‍ഹോള്‍ഡര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു.

പ്രദേശത്തിന്‍റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല.

Show Full Article
TAGS:hafeet rail construction Gulf News Oman News 
News Summary - Hafeet Rail Construction in Top Gear
Next Story