Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ ഒമാനിൽനിന്ന് ‘പാറു’; ആദ്യ പ്രദർശനം 13ന് തിരുവനന്തപുരത്ത്

text_fields
bookmark_border
ലഹരിക്കെതിരെ ഒമാനിൽനിന്ന് ‘പാറു’; ആദ്യ പ്രദർശനം 13ന് തിരുവനന്തപുരത്ത്
cancel

മസ്കത്ത്: ലഹരിക്കെതിരെ ഒമാനിലെ പ്രവാസി കലാകാരന്മാർ ‘ഭാവലയ’യുടെ ബാനറിൽ ഒരുക്കിയ ഹ്രസ്വചിത്രം ‘പാറു’ തിരുവനന്തപുരം സൂര്യാ കൃഷ്ണമൂർത്തിയുടെ ഗണേശം തീയെറ്ററിൽ ജൂൺ 13 ന് പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിക്കും. 37 മിനിറ്റ് ധൈർഘ്യമുള്ള സിനിമ, പ്രവാസ ഭൂമിയിൽ മാനസിക സ്ഥിരത നഷ്ടപ്പെട്ട ഒരു അമ്മയുടെ കഥയാണ് പറയുന്നത്. അവർ നേരിടേണ്ടി വരുന്ന അതീവ സംഘർഷഭരിതമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന പാറു, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഒരു വൻ വിപത്തിനെതിരെയുള്ള താക്കീതു കൂടിയാണ്.

തിരുവനന്തപുരം തൈക്കാടുള്ള ഗണേശം സൂര്യ നാടക കളരിയിൽ ‘പാറു’ വിന്റെ ആദ്യ പ്രദർശനം സൂര്യ കൃഷ്ണമൂർത്തി ഉദ്‌ഘാടനം ചെയ്യും. ഭാവലയ സ്ഥാപകനും ചെയർമാനും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ. ജെ. രത്‌നകുമാർ മുഖ്യ പ്രഭാഷണം നടത്തും. ആദ്യപ്രദർശനത്തിന്റെ അവസരത്തിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഏറ്റെടുത്തിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് ‘പാറു’ വിന്റെ ആദ്യപ്രദർശനം എന്നതാണ് പ്രത്യേകത. ‘അമ്മമാരുടെ കണ്ണീരുണങ്ങാത്ത കാമ്പസുകൾക്ക് ഒരു ബാഷ്പാഞ്ജലി’ എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന പാറുവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രമുഖ മാധ്യമപ്രവർത്തകൻ കബീർ യൂസുഫാണ്. അനിത രാജൻ, സോമസുന്ദരൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്നു. അഷർ ഷാ, കിരൺ ഹരിപ്രസാദ്, ആശ കിരൺ എന്നിവരെ കൂടാതെ മാസ്റ്റർ വിശ്രുത്, റയാൻ ജോർജ്, വിനോദ് രാഘവൻ, ജയൻ കാഞ്ഞങ്ങാട് എന്നിവരാണ് മറ്റു നടീനടന്മാർ.

ഒരു വിപത്തും തന്നെ വ്യക്തിപരമായി ബാധിക്കുന്നത് വരെ പ്രതിഷേധിക്കാത്ത സമൂഹത്തിന്റെ കാപട്യത്തിന് നേർക്കുള്ള കണ്ണാടിയായി മാറുന്ന അനുഭവമായിരിക്കും പാറുവെന്നും, നമ്മുടെ സഹജീവികളോടു നമ്മൾ പുലർത്തേണ്ട ആത്മാർത്ഥതയുടെയും പ്രതിബദ്ധതയുടെയും ആഹ്വാനം കൂടിയാകുമെന്നും നിർമാതാക്കളായ ഡോക്ടർ ജെ. രത്നകുമാർ, സീ പ്രൈഡ് എംഡി മുഹമ്മദ് അമീൻ, നൂർ പ്രെസ്റ്റീജ് എം.ഡി സജിമോൻ ജോർജ് എന്നിവർ പറഞ്ഞു.

വിഷ്ണു വേണുഗോപാൽ ആണ് ക്യാമറ. നിരവധി ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ജാഫർ പി.സി ആണ് ചിത്ര സംയോജനം. സീമ സോമസുന്ദരൻ സഹ സംവിധായികയും ഇന്ദു ബാബുരാജ് ക്രീയേറ്റീവ് കൺസൾറ്റന്റുമാണ്. പാകിസ്താനി കലാകാരി അസ്രാ അലിം ആണ് മേക്കപ്പ്. ദാർസൈത് ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം മേധാവി കല സിദ്ധാർതഥൻ രചിച്ച കവിത, അർച്ചന വിജയകുമാർ ഹൃദയഹാരിയായി ആലപിച്ചിരിക്കുന്നു.

റെക്കോർഡിങ്: അജി കൃഷ്ണ, പശ്ചാത്തല സംഗീതം: ഗൗതംഡബ്ബിങ് നിസാം മേലോഡിയം എന്നിവരുമാണ്. തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളായ തീർതഥന, ദേവിക മഹേഷ്‌, ശ്രീരാഗ് ദിനേശ്, അമർനാഥ്‌, യെദുദേവ്, ഹർജിത്, ദേവനന്ദ് മനോജ്‌, അനയ, രെജീഷ്, ശ്രീനന്ദ്, നിധിൻ എന്നിവരും എത്തുന്നു.

Show Full Article
TAGS:Thiruvananthapuram demonstration Oman against Drugs 
News Summary - Oman 'pauses' against drugs; first demonstration to be held in Thiruvananthapuram on 13th
Next Story