Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉഭയകക്ഷി...

ഉഭയകക്ഷി വ്യാപാരം വൈവിധ്യവത്കരിക്കും

text_fields
bookmark_border
ഉഭയകക്ഷി വ്യാപാരം വൈവിധ്യവത്കരിക്കും
cancel
camera_alt

സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗത്തിൽ നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സമീപം

ജിദ്ദ: ഉഭയകക്ഷി വ്യാപാരം വൈവിധ്യവത്കരിക്കുന്നതിന് സഹകരണം കൂടുതൽ വർധിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി-സൗദി കിരീടാവകാശി കൂടിക്കാഴ്ചയിൽ സമ്മതിച്ചു. ഇക്കാര്യത്തിൽ ബിസിനസ്, വ്യാപാര പ്രതിനിധികളുടെ സന്ദർശനങ്ങൾ വർധിപ്പിക്കേണ്ടതിെൻറയും വ്യാപാര, നിക്ഷേപ പരിപാടികൾ നടത്തേണ്ടതിെൻറയും പ്രാധാന്യത്തെക്കുറിച്ച് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇന്ത്യ-ജി.സി.സി എഫ്‌.ടി.എയിൽ ചർച്ചകൾ ആരംഭിക്കാനുള്ള ആഗ്രഹം ഇരുപക്ഷവും ആവർത്തിച്ചു.

സുരക്ഷാമേഖലകളിൽ നേടിയെടുത്ത തുടർച്ചയായ സഹകരണം മെച്ചപ്പെട്ട സുരക്ഷക്കും സ്ഥിരതക്കും ഏറെ ഫലം ചെയ്തിട്ടുണ്ട്. സൈബർ സുരക്ഷ, സമുദ്ര അതിർത്തി സുരക്ഷ, അന്തർദേശീയ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, മയക്കുമരുന്ന് കടത്ത് എന്നിവ തടയൽ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തേണ്ടതിെൻറ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. ആരോഗ്യമേഖലയിലെ നിലവിലുള്ള സഹകരണവും ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളും ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യമേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചതിനെ പരസ്പരം സ്വാഗതം ചെയ്തു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സുരക്ഷ ഉൾപ്പെടെ സാങ്കേതികവിദ്യയിൽ സഹകരണത്തിന്റെ പ്രാധാന്യം ഇരുപക്ഷവും അടിവരയിട്ടു. ഡിജിറ്റൽ ഭരണത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ഈ മേഖലയിലെ സഹകരണം പര്യവേക്ഷണം ചെയ്യാൻ ഇരുകൂട്ടരും സമ്മതിച്ചു.

നിയന്ത്രണ, ഡിജിറ്റൽ മേഖലകളിലെ സഹകരണത്തിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും സൗദി കമ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമീഷനും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. ബഹിരാകാശ സഹകരണത്തെക്കുറിച്ചുള്ള ധാരണപത്രത്തിലും ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ ഒപ്പുവെച്ചു.

ഇതു ബഹിരാകാശ മേഖലയിൽ മെച്ചപ്പെട്ട സഹകരണത്തിനു വഴിയൊരുക്കുമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടു. വിക്ഷേപണ വാഹനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, ഗ്രൗണ്ട് സിസ്റ്റങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങൾ, ഗവേഷണവും വികസനവും, അക്കാദമിക് ഇടപെടലും സംരംഭകത്വവും എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൈതൃകം, സിനിമ, സാഹിത്യം, പ്രകടനം, ദൃശ്യകലകൾ തുടങ്ങിയ പ്രധാന മേഖലകളിൽ സജീവമായി ഇടപഴകുന്നതിലൂടെ സൗദിയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന്റെ വളർച്ച ഇരുപക്ഷവും വിലയിരുത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസപരവും ശാസ്ത്രീയവുമായ സഹകരണത്തിൽ വളർന്നുവരുന്ന വേഗത്തെ പരസ്പരം പ്രശംസിച്ചു. നവീകരണം, ശേഷി വർധിപ്പിക്കൽ, സുസ്ഥിര വികസനം എന്നിവ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം അടിവരയിട്ടു. പ്രമുഖ ഇന്ത്യൻ സർവകലാശാലകൾക്ക് സൗദിയിൽ സാന്നിധ്യം കണ്ടെത്താനുള്ള അവസരങ്ങളെ സൗദി പക്ഷം സ്വാഗതം ചെയ്യുന്നു. തൊഴിൽ, മാനവ വിഭവശേഷി മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിന്റെയും സഹകരണത്തിനുള്ള അവസരങ്ങൾ തിരിച്ചറിയുന്നതിന്റെയും മൂല്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

ആഗോള സമ്പദ്‌ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്, ജി20, അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര സംഘടനകളിലും ഫോറങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. വിവിധ മേഖലകളിലെ ആശയവിനിമയം, ഏകോപനം, സഹകരണം, ചർച്ച എന്നിവ തുടരാൻ തീരുമാനിച്ചാണ് മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച സമാപിച്ചത്.

Show Full Article
TAGS:bilateral trade Saudi Arabia India Bilateral Relation 
News Summary - Bilateral trade will be diversified
Next Story