Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേന്ദ്ര ധനകാര്യ...

കേന്ദ്ര ധനകാര്യ മന്ത്രിയെ മുഖ്യമന്ത്രി കണ്ടത് മകളെ രക്ഷിക്കാൻ -അബിൻ വർക്കി

text_fields
bookmark_border
കേന്ദ്ര ധനകാര്യ മന്ത്രിയെ മുഖ്യമന്ത്രി കണ്ടത് മകളെ രക്ഷിക്കാൻ -അബിൻ വർക്കി
cancel
camera_alt

ദമ്മാമില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി സംസാരിക്കുന്നു

ദമ്മാം: മാസപ്പടി കേസിൽ പ്രതിയായ മകൾ വീണാ വിജയന് വേണ്ടി ആർ.എസ്.എസിനോട് യാചിക്കാനാണ് കേരള മുഖ്യമന്ത്രി ധനകാര്യ മന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എബിൻ വർക്കി ആരോപിച്ചു. ദമ്മാമിൽ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സാന്ത്വനം 2025ൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ കള്ളനെന്ന് വിളിച്ച കരിമണൽ കർത്ത വീണാ വിജയന് പണം നൽകിയത് ചെയ്യാത്ത സേവനത്തിനാണ്. അതിനർഥം മുഖ്യമന്ത്രി മുമ്പെപ്പഴോ നൽകിയ സേവനത്തിനുള്ള കോഴപ്പണമാണ് ഇതെന്നാണ്. അൽപമെങ്കിലും ധർമികതയുണ്ടെങ്കിൽ പിണറായി വിജയന്‍ രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്തിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ഗതികേട് സി.പി.എം പോലുള്ള പ്രസ്ഥാനത്തിനുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സംസ്ഥാന തലത്തില്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സമരത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അതിനേക്കാൾ ഗുരുതരമായ അടുത്ത പ്രശ്നം ഉണ്ടാകുന്നത്. ഇത്തരത്തിൽ പ്രശ്നങ്ങളുടെ ആധിക്യം ഒരു സമരത്തിൽ കേന്ദ്രീകരിക്കാൻ പ്രതിപക്ഷത്തിന് ആവാതെ വരുന്നുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന ന്യായമായ ആവശ്യത്തിന്‌ ഒരു ചര്‍ച്ചക്കുപോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിട്ടില്ല. കേന്ദ്രയവഗണയാണെന്ന് പറയുമ്പോള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച അവസരത്തില്‍ പോലും ആശാവര്‍ക്കര്‍മാരുടെ വേതനമുയര്‍ത്തണമെന്നാവശ്യം ഉയര്‍ത്തിയിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌..

വഖഫ് വിഷയത്തില്‍ സുദ്യഢമായ ഒരു നിലപാട് മാത്രമേ കോണ്‍സിനുള്ളൂ. വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള നിലപാടാണെന്ന് കോൺഗ്രസ് പാര്‍ലമെന്‍റിലെ ബില്ലിന്‍ മേലുള്ള ചര്‍ച്ചക്ക് തുടക്കംകുറിച്ച് കൊണ്ട് എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ ഒരു ആശങ്കയുടേയും ആവശ്യമില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏത് വിഷയങ്ങള്‍ക്കൊപ്പവും കോൺഗ്രസുണ്ടാകും, ജബല്‍പ്പൂരില്‍ ഒരു വൈദികനെതിരെയുള്ള ആര്‍.എസ്.എസ് ആക്രമണം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്‌. മണിപ്പൂരില്‍ കൈസ്ത്രവ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ശബ്ദിക്കുന്നത് കോണ്‍ഗ്രസും അതിന്‌ നേത്യത്വം കൊടുത്ത് കൊണ്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയുമാണ്‌. ഇന്ത്യന്‍ ഭരണഘടന സംരക്ഷിച്ച് കൊണ്ട് മതേതരത്വം നില നിറുത്തുവാനുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രതിഞ്ജാബദ്ധമാണ്‌.

വരുന്ന തദ്വേശ-സയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തമാക്കാനുള്ള പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്‌.12,000 വാര്‍ഡ് തലങ്ങളില്‍ മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങള്‍ നടന്നുവരുകയാണ്‌. അതോടൊപ്പം ലഹരിക്കെതിരെയുള്ള പ്രതിരോധവും പാര്‍ട്ടി പരിപാടികളില്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. 2008ല്‍ 524 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേരളത്തില്‍ ഇപ്പോള്‍ 27,432 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഹരിയുടെ വ്യാപനം വലിയ ആശങ്കയുണര്‍ത്തുന്നതാണ്‌. ലഹരിയുപയോഗം മൂലം മക്കള്‍ മാതാപിതാക്കളെ കൊല ചെയ്യുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ വര്‍ധിക്കുകയാണ്‌.

2014ന് ശേഷം ഗുജറാത്ത് വംശഹത്യയുടെ യഥാര്‍ഥ ചിത്രം കൊണ്ടുവരാന്‍ എമ്പുരാന്‍ സിനിമക്കായിട്ടുണ്ട്. ആര്‍.എസ്.എസിന്‌ തൃപ്തിയുണ്ടാക്കുന്ന സിനിമകള്‍ മാത്രം പിറക്കുന്ന കാലത്ത് അതിന്‌ വിപരീതമായി വന്ന ഒരു സിനിമയാണ്‌ എമ്പുരാനെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.

സിനിമക്കെതിരെ ആര്‍.എസ്.എസ്-ബി.ജെ.പി സ്വീകരിക്കുന്ന ഫാഷിസ്റ്റ് നിലപാടുകള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ പ്രതിരോധം തീര്‍ത്ത് ചെറുത്തു തോല്‍പ്പിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും, ഭൂരിപക്ഷത്തിനോട് മാത്രമാണ്‌ കഴിഞ്ഞ കാല ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ളൂ.

അത് നിലമ്പൂരിലും ആവര്‍ത്തിക്കുമന്ന് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ചുമതല വഹിക്കുന്ന അബിന്‍ വര്‍ക്കി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി നേതാക്കളായ അഹ്മദ് പുളിക്കല്‍, ഹനീഫ് റാവുത്തര്‍, ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമല, റിജനല്‍ കമ്മിറ്റി പ്രസിഡന്‍റ് ഇ.കെ.സലീം, ജില്ല പ്രസിഡന്‍റ് തോമസ് തൈപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോജി ജോസഫ്, ട്രഷറര്‍ സാജന്‍ സ്കറിയ എന്നിവരും പങ്കെടുത്തു.

Show Full Article
TAGS:Abin Varkey Pinarayi Vijayan Veena Vijayan OICC 
News Summary - CM met Union Finance Minister to save his daughter says Abin Varkey
Next Story