മൃതസഞ്ജീവനി: അവയവത്തിന് കാത്തിരിക്കുന്നത് 2,801 പേർ
text_fieldsതിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലെ കേരള നെറ്റ്വർക് ഫോർ ഓർഗൻ ഷെയറിങ് -മൃതസഞ്ജീവനി പദ്ധതിയിൽ സംസ്ഥാനത്ത് അവയവത്തിനായി കാത്തിരിക്കുന്നത് 2,801 രോഗികൾ.
വൃക്ക -2163, കരൾ -504, ഹൃദയം -84, പാൻക്രിയാസ് -പത്ത്, ചെറുകുടൽ -മൂന്ന്, ശ്വാസകോശം -ഒന്ന്, വിവിധ അവയവങ്ങൾ -30, കൈ -ആറ് എന്നിങ്ങനെയാണ് കാത്തിരിക്കുന്നവരുടെ എണ്ണം.
സംസ്ഥാനത്ത് 2012 മുതൽ 389 മരണാനന്തര അവയവദാനത്തിലൂടെ 1,120 മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടന്നതെന്ന് കേരള ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (കെ -സോട്ടോ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്.എസ്. നോബിൾ ഗ്രേഷ്യസ് പറഞ്ഞു.
അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് ലൈസൻസുള്ള 47 ആശുപത്രികൾ സംസ്ഥാനത്തുണ്ട്. മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കാനും കുടുംബാംഗങ്ങളെ ആദരിക്കാനും കെ-സോട്ടോ സംഘടിപ്പിക്കുന്ന ‘സ്മൃതി വന്ദനം 2025’ ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വഴുതക്കാട് ടാഗോർ തിയറ്ററിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കും.