Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightനിസ്സാരമാക്കരുത്...

നിസ്സാരമാക്കരുത് ജീവിതശൈലീ രോഗങ്ങളെ

text_fields
bookmark_border
നിസ്സാരമാക്കരുത് ജീവിതശൈലീ രോഗങ്ങളെ
cancel

ജീവിതശൈലീ രോഗങ്ങൾ നാടിന്റെ ആരോഗ്യത്തിനും സുഖജീവിതത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുന്ന കാലത്താണ് നാമുള്ളത്. പ്രമേഹം, അമിത രക്തസമ്മർദം (ബി.പി), അമിത കൊളസ്ട്രോൾ, ഹൃദ്രോഗം, തളർവാതം (സ്ട്രോക്), കരൾരോഗം, കാൻസർ എന്നിവയാണ് സർവസാധാരണമായിരിക്കുന്ന പ്രധാന ജീവിതശൈലീ രോഗങ്ങൾ. പലപ്പോഴും പൊണ്ണത്തടിയാണ് ഈ രോഗങ്ങളിലേക്ക് നയിക്കുന്നത്.

അമിത ഭക്ഷണവും (കലോറിയും) വ്യായാമത്തിന്റെ അഭാവവുമാണ് പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങൾ. ഒരാൾ ചെലവഴിക്കുന്ന ഊർജത്തേക്കാൾ അധിക ഭക്ഷണം കഴിച്ചാലും വ്യായാമമില്ലായ്മയും ദുർമേദസ്സ് ഉണ്ടാക്കുന്നു. ഇന്ന് യു.എസ്.എയിൽ 60 ശതമാനം ആളുകളും കേരളത്തിൽ 40 ശതമാനം ആളുകളും ദുർമേദസ്സിന് അടിപ്പെട്ടവരാണ്. വയറിന്റെ മേൽഭാഗത്തെ അമിതവണ്ണമാണ് (apple type of obesity) അപകടകാരി.

അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ അമിത ഭാരവും അമിത കൊളസ്ട്രോളും കൊണ്ട് ഹൃദയധമനികൾക്ക് ബ്ലോക്ക് വന്നു (coronory artery) ബൈപാസ് സർജറിക്കുവരെ മുമ്പ് വിധേയനായി. പൊണ്ണത്തടി മൂലം 20 ശതമാനത്തിലധികം കാൻസർ ഉണ്ടാകുന്നതാണ് ദുരവസ്ഥ. സാധാരണ തൂക്കം നല്ലവണ്ണം കുറച്ച് ബോഡി മാസ് ഇൻഡക്സ് 21-23 ആക്കി കുറച്ചാൽ കാൻസർ ഉണ്ടാകുന്നത് 50 ശതമാനം കുറവുള്ളതായി കാണപ്പെട്ടു. 2012ൽ നടന്ന അർബുദ നിയന്ത്രണ കോൺഗ്രസിലെ ശാസ്ത്രജ്ഞരുടെ ഒരു പഠനത്തിലാണ് ഈ നിഗമനങ്ങൾ.

പ്രമേഹം

ലോകത്ത് ദശലക്ഷം ജനങ്ങൾ പ്രമേഹത്തിന്റെ കരാളഹസ്തങ്ങളിൽ യാതന അനുഭവിക്കുന്നവരാണ്. ഇന്ന് ഏകദേശം 422 ദശലക്ഷം ജനങ്ങൾ പ്രമേഹത്തിനടിപ്പെട്ടുകാണുന്നു. 2030 ആകുമ്പോഴേക്കും പ്രമേഹരോഗം വർധിച്ച് 500 ദശലക്ഷം ആകുമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ കണക്കുകൂട്ടൽ.

ഇന്ത്യയാണ് പ്രമേഹത്തിന്റെ മുൻപന്തിയിൽ. അതിനാൽ ലോക പ്രമേഹ തലസ്ഥാനം എന്നാണ് ഇന്ത്യയെ അറിയപ്പെടുന്നത്. അഞ്ചിൽ ഒരാൾ വീതം ഇന്ത്യക്കാരിൽ പ്രമേഹബാധിതരാണ്. ആരോഗ്യവാനായ ഒരാളുടെ പ്രഭാതത്തിലെ ഷുഗർ 75-100 എം.ജി വരെയാണ്. രക്തത്തിലെ ഷുഗറിനെ നിയന്ത്രിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയുടെ ബീറ്റ (beta cell) ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്.

ഇൻസുലിൻ ഉൽപാദനം കുറയുകയോ ഇൻസുലിൻ ഹോർമോൺ സെല്ലുകളിലെത്തുന്നത് അപര്യാപ്തമാവുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാവുന്നത്. ഒരാൾക്ക് പ്രമേഹമുണ്ടെന്ന് പ്രഭാതത്തിലെ ബ്ലഡ് ഷുഗർ 126 എം.ജിക്ക് മേലെയോ ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിൽ 200 എം.ജി ആയാലോ ഉറപ്പിക്കാം.

പ്രമേഹം രണ്ടുതരം: ടൈപ്പ് 1, ടൈപ്പ് 2

ടൈപ്പ് 1 രോഗികളിൽ ബീറ്റാ കോശങ്ങൾക്ക് നാശം സംഭവിച്ച് ഇൻസുലിൻ തീരെ ഉൽപാദിപ്പിക്കപ്പെടുന്നില്ല. അതിനാൽ ചികിത്സക്ക് ഇൻസുലിൻ പല നേരങ്ങളിൽ (3-4) പ്രാവശ്യം കുത്തിവെക്കേണ്ടിവരും. ഭാഗ്യവശാൽ നമ്മുടെ ഇടയിൽ അഞ്ചുശതമാനം രോഗികളിൽ മാത്രമേ ഈ ദുരവസ്ഥയുള്ളൂ. ബാക്കി 95 ശതമാനം രോഗികളും ടൈപ്പ് 2 പ്രമേഹരോഗികളാണ്. ഇത് ഭക്ഷണക്രമവും രോഗനിവാരണ ഗുളികകളും അപൂർവം മാത്രം ഇൻസുലിൻ ഇൻജക്ഷനും മാത്രം മതി.

ലക്ഷണങ്ങൾ

ധാരാളമായി മൂത്രമൊഴിക്കൽ, അമിത ദാഹം, ശരീരഭാരം കുറയുക (മെലിച്ചിൽ), അമിതമായി ഭക്ഷണം കഴിച്ചാലും മെലിച്ചിൽ അനുഭവപ്പെടുക, ഗുഹ്യഭാഗങ്ങിൽ ചൊറിച്ചിൽ, ഉദ്ധാരണശക്തി കുറയുക, കാഴ്ചക്ക് മങ്ങൽ എന്നിവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം.

പ്രമേഹം വെറും ഒരു ഷുഗർ രോഗമായി കാണക്കാക്കരുത്. അനിയന്ത്രിതമായ പ്രമേഹം, അതായത് ഷുഗർ നിയന്ത്രണവിധേയമല്ലാത്ത അവസ്ഥക്ക് പ്രധാനമായി അഞ്ച് പാർശ്വഫലങ്ങളുണ്ട്. വൃക്കകളാണ് പ്രധാനമായി രോഗത്തിനടിപ്പെടുന്നത്. തുടക്കത്തിൽ മൂത്രത്തിൽ ആൽബുമിൻ പ്രത്യക്ഷപ്പെടുന്നു. കാലക്രമേണ രക്തത്തിൽ യൂറിയ, ക്രിയാറ്റിൻ പ്രത്യക്ഷപ്പെടുന്നു. ചികിത്സിച്ചില്ലെങ്കിൽ ഡയാലിസിസിനുവരെ വിധേയനാകേണ്ടിവരും.

മറ്റൊരവയവം ഹൃദയമാണ്. കൊറോണറി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണ്. നെഞ്ചുവേദന ഉണ്ടാകാത്തതുകൊണ്ട് ഗ്യാസ് പ്രശ്നമാണെന്ന് തെറ്റിദ്ധരിച്ച് വൈദ്യസഹായം തേടാത്തതുകൊണ്ട് മൃത്യുവിനിരയാകുന്നവർ ധാരാളമുണ്ട്.

പക്ഷാഘാത സാധ്യതയും സാധാരണക്കാരേക്കാൾ മൂന്നിരട്ടിയാണ് പ്രമേഹരോഗികളിൽ. മറ്റൊരു പാർശ്വഫലം കണ്ണുകൾക്ക് അന്ധർപടലത്തിന് (റെറ്റിന) ഉള്ള രോഗമാണ്. സാധാരണ ചെറുതായി തുടങ്ങി ചികിത്സിക്കാതിരുന്നാൽ അന്ധത വരെ ഉണ്ടാകും.

ഞരമ്പുകൾക്കുള്ള ക്ഷതമാണ് 10 വർഷത്തിനുശേഷം അനിയന്ത്രിത പ്രമേഹത്തിന്റെ പാർശ്വഫലം. കാലിനും കൈക്കും തരിപ്പ് അനുഭവപ്പെടുക. പാദങ്ങളുടെ തരിപ്പ് നിലത്ത് ചവിട്ടിയാൽ സ്പർശനശേഷി ഇല്ലാത്തതുകൊണ്ട് വ്രണങ്ങൾ സൃഷ്ടിക്കുന്നു.

അടിയന്തരമായി ചികിത്സിക്കപ്പെട്ടില്ലെങ്കിൽ കാല് മുറിച്ചുമാറ്റേണ്ട അവസ്ഥ വരെ വന്നേക്കാം. ഭക്ഷണ നിയന്ത്രണവും പ്രമേഹനിവാരണ ഗുളികകളും ഇൻസുലിനും ഒരു പ്രമേഹ സ്പെഷലിസ്റ്റിന്റെ മേൽനോട്ടത്തിൽ പാർശ്വഫലങ്ങളില്ലാതെ വർഷങ്ങളോളം സാധാരണ ജീവിതം നയിക്കാം.

മറ്റു പ്രശ്നങ്ങൾ

രക്തസമ്മർദം: നോർമൽ ബ്ലഡ് പ്രഷർ 120/80 ആണ്. അത് 130/80 വരെയാകാം. ബ്ലഡ് പ്രഷർ 140/90ന് മുകളിയാലാൽ ചികിത്സിക്കണം. ഭക്ഷണക്രമവും രോഗനിവാരണ ഗുളികകളും അത്യന്താപേക്ഷിതമാണ്. വൃക്കരോഗം, തളർവാതം എന്നിവ രണ്ടും അമിത രക്തസമ്മർദം മൂലമാണ്.

കൊളസ്ട്രോൾ: സാധാരണ കൊളസ്ട്രോൾ 150 മുതൽ 200 എം.ജി വരെ ആകാം. അതിൽ LDL ഉപദ്രവകാരിയാണ്. അത് 100ലധികമാകരുത്. HDL നല്ല കൊളസ്ട്രോൾ ആണ്. 45ന് മുകളിലായിരിക്കണം. പിന്നെ ട്രൈ ഗ്ലിസറൈസ് എന്ന ഇനം 150ൽ കവിയരുത്.

പരിഹാരമാർഗം

അമിതാഹാരം, തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ് എന്നിവ ജീവിതശൈലീ രോഗങ്ങൾക്ക് പ്രധാന കാരണമാണ്. സസ്യാഹാരവും മത്സ്യവുമാണ് നൂറുവയസ്സുവരെ ജീവിക്കുന്ന ജപ്പാനിലെ ഒക്കിനാവയിലും ഇറ്റലിയിലെ സാരഡൈനിലും ആൾക്കാരുടെ ഭക്ഷണം. പഞ്ചസാര, ഉപ്പ്, സാചുറേറ്റ് ഫാറ്റ് എന്നിവ കുറഞ്ഞതും പഴവർഗങ്ങളും ഇലക്കറികളും ആൽമണ്ട്, അണ്ടിപ്പരിപ്പ് എന്നിവ ഉൾക്കൊള്ളുന്നതുമായ ഭക്ഷണരീതിയാണ് അഭികാമ്യം.

ഇപ്പോൾ ജനങ്ങൾ ഇഷ്ടത്തോടെ കഴിക്കുന്ന ഫാസ്റ്റ്ഫുഡ് -മാട്ടിറച്ചിയും, ഫ്രഞ്ച്ഫ്രൈയും കോളയും അടങ്ങിയ ഭക്ഷണം എല്ലാവിധ രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നു. വ്യായാമമാണ് സുപ്രധാനമായി ഭക്ഷണത്തിന് പുറമെ ശ്രദ്ധിക്കേണ്ടത്. ഒരുദിവസം 30 മിനിറ്റ് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ചെയ്യണം. നടത്തം, സൈക്കിൾസവാരി, നീന്തൽ, ഡാൻസിങ്, ട്രഡ്മിൽ നടത്തം എല്ലാം അഭികാമ്യമാണ്.

(സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ധനുമാണ് ലേഖകൻ)

Show Full Article
TAGS:Lifestyle diseases Health Awareness Health and Fitness 
News Summary - Don't ignore lifestyle diseases
Next Story