Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമികച്ച...

മികച്ച ആരോഗ്യസേവനം; ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുകളെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
മികച്ച ആരോഗ്യസേവനം; ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുകളെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രാലയം
cancel
camera_alt

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അഭിനന്ദന സർട്ടിഫിക്കറ്റ് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽ അധികൃതർക്ക് കൈമാറിയപ്പോൾ

മസ്കത്ത്: മികച്ച ആരോഗ്യസേവനത്തിനും പരിചരണത്തിന്റെ ഗുണനിലവാരത്തിനും ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അഭിനന്ദന സർട്ടിഫിക്കറ്റ് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റലുകൾ അർഹരായി. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.പി.എച്ച്.ഇ) ആണ് അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകിയത്.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന നാസർ അൽ മസ്‍ലാഹിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം അഭിനന്ദന സർട്ടിഫിക്കറ്റ് കൈമാറാൻ ബദർ അൽ സമ റോയൽ ആശുപത്രിയിലെത്തി. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ ഡോ. പി എ മുഹമ്മദും എക്സിക്യൂട്ടിവ് ഡയറക്ടർ മൊയ്തീൻ ബിലാലും സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

ഒമാന്റെ ആരോഗ്യ സംരക്ഷണ രംഗത്തെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് വളരെയധികം പിന്തുണ നൽകിയിട്ടുണ്ടെന്ന് ഡി.ജി.പി.എച്ച്.ഇ ഡയറക്ടർ ജനറൽ ഡോ. മുഹന്ന നാസർ അൽ മസ്‍ലാഹി പറഞ്ഞു. ഗ്രൂപ്പുമായുള്ള നിരവധി പൊതു-സ്വകാര്യ സഹകരണവും പങ്കാളിത്തവും വിപുലമായ മെഡിക്കൽ സേവനങ്ങളിലൂടെ വലിയൊരു ജനവിഭാഗത്തിന് പ്രയോജനം ചെയ്തിട്ടുണ്ട്. സേവനങ്ങളുടെ വിപുലീകരണവും ലോകപ്രശസ്തമായ ക്ലിനിക്കൽ വൈദഗ്ധ്യവും ഒമാന്റെ സ്വകാര്യ ആരോഗ്യ സംരക്ഷണത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

വിപുലീകരണങ്ങൾ, ഒമാനൈസേഷൻ, വൈദഗ്ധ്യം മെച്ചപ്പെടുത്തൽ, പ്രാദേശിക പ്രതിഭകളെ പരിശീലിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുക, പുതിയ സൗകര്യങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക, നൂതന സാങ്കേതികവിദ്യകളും വൈദഗ്ധ്യവും, പൊതു-സ്വകാര്യ പങ്കാളിത്തം, കൂടുതൽ രോഗികളെ കൈകാര്യം ചെയ്യൽ, ഗുണനിലവാരമുള്ള അംഗീകാരങ്ങൾ, പ്രധാനമായും വിഷൻ 2040ൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വലിയ തോതിൽ സംഭാവന നൽകിയതിന് തുടങ്ങി നിരവധി മേഖലകളിലെ മികവിന് ബദർ അൽ സമ ഗ്രൂപ്പിനെ അധികൃതർ പ്രശംസിച്ചു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (ഡി.ജി.പി.എച്ച്.ഇ),ആരോഗ്യമന്ത്രാലയം എന്നിവയുടെ അകമഴിഞ്ഞ പിന്തുണയാണ് ബദർ അൽ സമയയുടെ മികവിന് നിതാനമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.

ഗ്രൂപ്പിന്റെ ഭൂമിശാസ്ത്രപരവും സേവനപരവുമായ വികാസത്തിൽ ഡി.ജി.പി.എച്ച്.ഇയുടെ മാർഗനിർദേശവും പിന്തുണയും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒമാനിലെ ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്ക് പ്രധാന സംഭാവന നൽകുന്നതിൽ വേഗത്തിലും വലുതുമായ കുതിച്ചുചാട്ടം നടത്താൻ ഈ പിന്തുണയെല്ലാം ബദർ അൽ സമയയെ സഹായിച്ചിട്ടുണ്ടെന്നും അധികൃതർ വ്യകതമാക്കി.

ഞങ്ങളുടെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കാനും ലോകോത്തര മെഡിക്കൽ ഉപകരണങ്ങൾ പരിചയപ്പെടുത്താനും ദൃഢനിശ്ചയം ചെയ്തതാണെന്നും ഇതിനകം ഇത് ഞങ്ങൾ പ്രാവർത്തികമാക്കി തുടങ്ങിയിട്ടുണ്ടെന്നും അനുമോദന ചടങ്ങിൽ ബദർ അൽ സമയ മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ് എന്നിവർ പറഞ്ഞു. ഈ അഭിനന്ദനത്തിന് ഞങ്ങൾ (ഡി.ജി.പി.എച്ച്.ഇ) ഞങ്ങളുടെ രോഗികൾക്കും നന്ദി പറയുകയാണെന്ന് ബദർ അൽ സമയുടെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസ്സൻ, മൊയ്തീൻ ബിലാൽ എന്നിവർ പറഞ്ഞു.

ആരോഗ്യ സംരക്ഷണ മികവിന് ആരോഗ്യ മന്ത്രാലയം രോഗികളുടെ സംതൃപ്തിയിലും മികച്ച ചികിത്സ ഫലങ്ങളിലും പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ എല്ലാ നയങ്ങളും പ്രോട്ടോക്കോളുകളും ദേശീയ, അന്തർദേശീയ ഗുണനിലവാര മാർഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതെന്നും ഇരുവരും പറഞ്ഞു.

Show Full Article
TAGS:healthcare Excellent ministry of health hospitals 
News Summary - Excellent healthcare; Ministry of Health congratulates Badr Al Sama Group of Hospitals
Next Story