Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightസുരക്ഷയാണോ...

സുരക്ഷയാണോ സൗന്ദര്യമാണോ വലുത്?

text_fields
bookmark_border
സുരക്ഷയാണോ സൗന്ദര്യമാണോ വലുത്?
cancel

കാണാൻ ഭംഗിയുള്ളതും എന്നാൽ ഉപയോഗിക്കാൻ പ്രായോഗികമല്ലാത്തതുമായ ഒന്നിനെ ‘Form over Function’ എന്ന് വിളിക്കാം. ഉദാഹരണത്തിന് ഫ്ലഷ് ഹാൻഡിൽ. ഭംഗി കുറവാണെങ്കിലും കൃത്യമായി ജോലി ചെയ്യുന്നതിനെ ‘Function over Form’ എന്നും വിളിക്കാം. സാധാരണ കാണുന്ന തള്ളിനിൽക്കുന്ന ഡോർ ഹാൻഡിൽ.

ആധുനിക കാറുകളിലെ ഏറ്റവും പുതിയ ട്രെൻഡാണ് ‘ഫ്ലഷ് ഫിറ്റഡ്’ (Flush-fitted) അഥവാ വാതിലിനോട് ചേർന്നുനിൽക്കുന്ന മറഞ്ഞിരിക്കുന്ന ഡോർ ഹാൻഡിലുകൾ. കാഴ്ചയിൽ അതിമനോഹരവും ആഡംബരവുമാണെങ്കിലും, അടുത്തിടെ നടന്ന ചില ഇലക്ട്രിക് വാഹന (EV) അപകടങ്ങളിൽ ഈ ഹാൻഡിലുകൾ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. എന്താണ് ഈ സാങ്കേതികവിദ്യയുടെ ഗുണദോഷങ്ങൾ എന്ന് നോക്കാം.

എന്താണ് ഫ്ലഷ് ഡോർ ഹാൻഡിലുകൾ?

സാധാരണ കാറുകളിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഹാൻഡിലുകൾക്കുപകരം, വാതിലിന്റെ ബോഡിയോടുചേർന്ന് നിരപ്പായി നിൽക്കുന്നവയാണിവ. കാർ അൺലോക്ക് ചെയ്യുമ്പോഴോ സെൻസർ തിരിച്ചറിയുമ്പോഴോ മാത്രമാണ് ഇവ പുറത്തേക്ക് വരുന്നത്.

വില്ലനാകുന്നെതങ്ങനെ?

വാഹനം അപകടത്തിൽപ്പെടുമ്പോൾ യാത്രക്കാരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാനം. എന്നാൽ, ഫ്ലഷ് ഹാൻഡിലുകൾ വെല്ലുവിളികൾ ഉയർത്തുന്നു:

വൈദ്യുതി തടസ്സം ● ഇലക്ട്രിക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഹാൻഡിലുകൾ അപകടസമയത്ത് ബാറ്ററി കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ പുറത്തേക്ക് വരില്ല. ഇത് പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു.

ലോക്കിങ് സിസ്റ്റം ● പല ആധുനിക കാറുകളിലും അപകടം നടന്നാൽ വാതിലുകൾ തനിയെ അൺലോക്ക് ആകേണ്ടതാണ്. എന്നാൽ, സോഫ്റ്റ്‌വെയർ തകരാറോ ഷോർട്ട് സർക്യൂട്ടോ കാരണം ഇത് പരാജയപ്പെട്ടാൽ വാതിൽ തുറക്കാൻ കഴിയില്ല.

രക്ഷാപ്രവർത്തനത്തിലെ താമസം ● സാധാരണ ഹാൻഡിലുകൾ ആണെങ്കിൽ ബലം പ്രയോഗിച്ചോ കമ്പി ഉപയോഗിച്ചോ വലിച്ചുതുറക്കാം. എന്നാൽ, ഫ്ലഷ് ഹാൻഡിലുകൾ വാതിലിനുള്ളിൽ മറഞ്ഞിരിക്കുന്നതുകാരണം പിടുത്തം കിട്ടാൻ പ്രയാസമാണ്.

ഇവക്ക് ഗുണങ്ങളുണ്ടോ?

അപകടസാധ്യതകൾ ഉണ്ടെങ്കിലും കമ്പനികൾ ഇത് നൽകാൻ ചില കാരണങ്ങളുണ്ട്:

  • എയറോഡൈനാമിക്സ് (Aerodynamics): കാറിന്റെ വശങ്ങളിലൂടെയുള്ള വായുപ്രവാഹം സുഗമമാക്കാൻ ഇത് സഹായിക്കുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് (മൈലേജ്) വർധിപ്പിക്കും.
  • മനോഹാരിത: കാറുകൾക്ക് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.
  • ഫ്ലഷ് ഹാൻഡിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
  • അപകടസമയത്ത് ഗ്ലാസ് തകർക്കാനുള്ള എമർജൻസി വിൻഡോ ബ്രേക്കർ (Safety Hammer) കാറിനുള്ളിൽ എപ്പോഴും കരുതുക.
  • വാഹനത്തിന്റെ മാന്വൽ വായിച്ച്, ഇലക്ട്രോണിക് സംവിധാനം പരാജയപ്പെട്ടാൽ വാതിലുകൾ മാന്വലായി എങ്ങനെ തുറക്കാം എന്ന് മനസ്സിലാക്കുക.

ഫ്ലഷ് ഫിറ്റഡ് ഡോറിന്റെ ഗുണങ്ങൾ

● സ്റ്റൈലിഷും സ്മൂത്തുമായ ലുക്കും

● വായുപ്രവാഹത്തിന് തടസ്സം കുറക്കുന്നതിലൂടെ മൈലേജ്/റേഞ്ച് മെച്ചപ്പെടുത്തുന്നു.

● ഉയർന്ന വേഗതയിൽ യാത്ര ചെയ്യുമ്പോൾ വശങ്ങളിലെ കാറ്റിന്റെ ശബ്ദം കുറയാൻ സഹായിക്കുന്നു.

● പുറത്തേക്ക് തള്ളിനിൽക്കാത്തതിനാൽ വഴിയാത്രക്കാരുടെ വസ്ത്രങ്ങളോ മറ്റോ ഹാൻഡിലിൽ തടയില്ല.

ദോഷങ്ങൾ

● രക്ഷാപ്രവർത്തനത്തിലെ കാലതാമസം.

● കാറിന്റെ ബാറ്ററി തകരാറിലായാൽ ഹാൻഡിലുകൾ പുറത്തേക്ക് വരില്ല.

● ഇലക്ട്രോണിക് സെൻസറുകൾക്ക് തകരാർ സംഭവിച്ചാൽ വാതിൽ തുറക്കാൻ സാധിക്കാതെ വരുന്നു.

● നന്നാക്കാൻ വലിയ ചെലവ്.

ഇതാണ് ആ ഞെട്ടിച്ച അപകടം

ദാരുണമായ സംഭവം നടന്നത് 2024 ഏപ്രിൽ 26നാണ്. ചൈനയിലെ ഷാൻക്സി (Shanxi) പ്രവിശ്യയിലെ ഒരു ഹൈവേയിൽ വെച്ചായിരുന്നു ഈ അപകടം.

ഹുവേയ് (Huawei) കമ്പനിയുടെ സാങ്കേതിക സഹായത്തോടെ നിർമിച്ച Aito M7 എന്ന ഇലക്ട്രിക് എസ്‌.യു.വിയാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 115 കിലോമീറ്റർ വേഗതയിൽ പോയിരുന്ന ഈ വാഹനം മുന്നിലുണ്ടായിരുന്ന ഒരു വാട്ടർ ട്രക്കിലേക്ക് (Sprinkler truck) ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം കാറിന്റെ മുൻഭാഗം തകരുകയും തീപിടിക്കുകയും ചെയ്തു.

ഈ അപകടം വൈറലാകാനും ലോകശ്രദ്ധ നേടാനും പ്രധാന കാരണം രക്ഷാപ്രവർത്തനത്തിന് നേരിട്ട തടസ്സമാണ്: അപകടമുണ്ടായപ്പോൾ കാറിന്റെ വൈദ്യുതി ബന്ധം (Power supply) നിലച്ചതോടെ, ഫ്ലഷ് ഫിറ്റഡ് ഡോർ ഹാൻഡിലുകൾ പുറത്തേക്ക് വന്നില്ല. ഓട്ടോമാറ്റിക് അൺലോക്ക് പരാജയപ്പെട്ടു: സാധാരണയായി ഇത്തരം കാറുകളിൽ അപകടം നടന്നാൽ വാതിലുകൾ തനിയെ അൺലോക്ക് ആകേണ്ടതാണ്. എന്നാൽ, ഈ കേസിൽ അത് സംഭവിച്ചില്ല.

കാറിനുള്ളിൽ പുകനിറയുകയും വാതിൽ തുറക്കാൻ കഴിയാതിരിക്കുകയും ചെയ്തതോടെ യാത്രക്കാർ ഉള്ളിൽ കുടുങ്ങി. പുറത്തുണ്ടായിരുന്നവർ ചില്ലുകൾ തകർക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേരും (ഒരു രണ്ട് വയസ്സുകാരൻ ഉൾപ്പെടെ) ഈ അപകടത്തിൽ മരണപ്പെട്ടു.

Show Full Article
TAGS:Madhyamam weekly TECH autotips car safety 
News Summary - Is safety or beauty more important?
Next Story