ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും
text_fieldsസാംസൺ
ചെങ്ങന്നൂർ: യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മധ്യവയസ്കന് തടവും പിഴയും. കറ്റാനം വെട്ടിക്കൊട്ട് മീനത്തെതിൽ സാംസണെയാണ് (46) ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വി.എസ്. വീണ 13 വർഷം കഠിനതടവും 75,000 രൂപപിഴയും ശിക്ഷ വിധിച്ചത്.
2017ലാണ് സംഭവം. യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്. സി.ഐ റോബർട്ട് ജോണി, എസ്.ഐ കെ. സുനുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ.എസ്.ഐ ഗിരിജകുമാരി, സി.പി.ഒമാരായ കണ്ണൻകേശവൻ, രഞ്ജു ആർ. നാഥ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി.