Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightപഞ്ചസാര തിരിമറി കേസ്:...

പഞ്ചസാര തിരിമറി കേസ്: ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
പഞ്ചസാര തിരിമറി കേസ്: ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ
cancel
camera_alt

പൊ​ന്ന​ൻ

Listen to this Article

ആലപ്പുഴ: മാവേലി സ്റ്റോറിൽനിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചേർത്തല താലൂക്ക് കടക്കരപ്പള്ളിയിൽ മാവേലി സ്റ്റോർ നടത്തിയിരുന്ന എൻ. പൊന്നനെയാണ് കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്.

1997ലാണ് കേസിനാസ്പദമായ സംഭവം. 120 ക്വിന്റൽ പഞ്ചസാര തിരിമറി നടത്തിയ കേസിൽ സർക്കാറിന് 1,25,000 രൂപ നഷ്ടമുണ്ടാക്കിയതിന് ആലപ്പുഴ വിജിലൻസ് യൂനിറ്റാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പൊന്നൻ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതോടെ വിവിധ വകുപ്പുകളിലായി ഏഴുവർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാൻ 2010ലാണ് ശിക്ഷവിധിച്ചത്. തുടർന്ന് പൊന്നൻ ഹൈകോടതിയിൽ അപ്പീൽ നൽകിയതോടെ ശിക്ഷയിൽ ഇളവ് വരുത്തി വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാനും കോടതിയിൽ കീഴടങ്ങാനും ഉത്തരവിട്ടു.

ഇതിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ ശനിയാഴ്ച രാവിലെ 10.20ന് ചേർത്തലയിലെ വീട്ടിൽനിന്നാണ് വിജിലൻസ് സംഘം പിടികൂടിയത്.

Show Full Article
TAGS:embezzlement case sugar SUPPLYCO accused arrested Alappuzha News 
News Summary - Sugar embezzlement case: Absconding accused arrested
Next Story