Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightവ്യാപാര സ്ഥാപനത്തിനു...

വ്യാപാര സ്ഥാപനത്തിനു മുന്നിൽ നിന്ന് രണ്ട് ദിവസംകൊണ്ട് കടത്തിയത് മൂന്ന് ബൈക്കുകൾ; പൊലീസിനെ വെല്ലുവിളിച്ച് മോഷ്ടാക്കൾ

text_fields
bookmark_border
വ്യാപാര സ്ഥാപനത്തിനു മുന്നിൽ നിന്ന് രണ്ട് ദിവസംകൊണ്ട് കടത്തിയത് മൂന്ന് ബൈക്കുകൾ; പൊലീസിനെ വെല്ലുവിളിച്ച് മോഷ്ടാക്കൾ
cancel
camera_alt

കുമളി ഒന്നാം മൈൽ റോഡരികിൽനിന്ന്വാഹനം മോഷ്ടിച്ച് കടത്തുന്ന ദൃശ്യം 

കുമളി: ടൗണിൽ തിരക്കേറിയ വ്യാപാര സ്ഥാപനത്തിനു മുന്നിൽനിന്ന് സ്കൂട്ടി ഉൾപ്പെടെ മൂന്ന് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചുകടത്തി മോഷ്ടാക്കൾ പൊലീസിനെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് മൂന്ന് വാഹനങ്ങൾ മോഷ്ടിച്ചത്. തേക്കടിക്കവലയിലെ റിലയൻസ് വ്യാപാര സ്ഥാപനത്തിനു മുന്നിൽനിന്ന് കെ.എൽ 37 ഡി 3825 നമ്പർ സ്കൂട്ടിയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴിന് ആദ്യം മോഷ്ടിച്ചത്.

ചൊവ്വാഴ്ച പുലർച്ച തേക്കടി ബൈപാസ് റോഡിലെ ക്രിസസ് കഫേ മാനേജർ ആന്‍റണിയുടെ കെ.എൽ 5 എ.എൻ 2504 നമ്പർ ബുള്ളറ്റും മോഷ്ടാക്കൾ കൊണ്ടുപോയി. ഹോട്ടലിനു മുന്നിൽ നിർത്തിയിരുന്ന വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനു ശേഷം കുമളി-മൂന്നാർ റോഡിൽ പെന്തകോസ്ത് പള്ളിക്ക് സമീപം താമസിക്കുന്ന വിഷ്ണുവിന്‍റെ കെ.എൽ 37 സി 6798 നമ്പർ ഹോണ്ട ഹോർനറ്റ് വാഹനവും മോഷ്ടാക്കൾ കടത്തി.

രണ്ടു ദിവസത്തിനിടെ മൂന്ന് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചത് പൊലീസിന് തലവേദനയായി. ടൗണിൽ സെൻട്രൽ ജങ്ഷൻ ഉൾപ്പെടെ തിരക്കുള്ള സ്ഥലങ്ങളിൽ ഏറെക്കാലമായി പൊലീസ് ഇല്ലാത്തതും രാത്രികാല പട്രോളിങ് കാര്യക്ഷമമല്ലാത്തതുമാണ് തുടർച്ചയായ മോഷണങ്ങൾക്ക് വഴിയൊരുക്കിയത്. കുമളി ടൗൺ, തേക്കടി കവല, ചെളിമട, തേക്കടി റോഡ് എന്നിവിടങ്ങളിലെല്ലാം പൊലീസ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

ഒന്നാം മൈലിലെ സ്വകാര്യ സ്ഥാപനത്തിലെ സി.സി ടി.വിയിൽനിന്ന് മോഷണത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാനായിട്ടില്ല. മോഷ്ടിച്ച വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് കടത്തിയാൽ, ഇവ പിന്നീട് കണ്ടെത്തുകയെന്നത് ഏറെ ശ്രമകരമാണ്.

Show Full Article
TAGS:Kumili theft case BIke Theft 
News Summary - 3 two wheelers theft from Kumili town within 3 days
Next Story