പോക്സോ കേസ്; പ്രതിക്ക് 21 വർഷം കഠിനതടവും 1,35,000 രൂപ പിഴയും
text_fieldsകെ.സി. പ്രദീപ്
മുട്ടം: ഏഴ് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഇരുപത്തിയൊന്നാര വർഷം കഠിനതടവും 1,35,000 പിഴയും ശിക്ഷ. ഇളംദേശം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസിലെ ജീവനക്കാരനായിരുന്ന കരിമണ്ണൂർ ചാലാശ്ശേരി കരിമ്പനക്കൽ കെ.സി പ്രദീപിനെയാണ് (48 ) തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്.
2020 ഡിസംബർ ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവം കുട്ടി സ്കൂളിൽ അറിയിച്ചതോടെയാണ് പുറത്ത് അറിയുന്നത്. വിവിധ വകുപ്പുകൾ പ്രകാരം ഇരുപത്തിയൊന്നാര വർഷം കഠിനതടവും 1,35,000 പിഴയും ശിക്ഷിച്ചു എങ്കിലും ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി എന്നതിനാൽ ഏഴ് വർഷം കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.