Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2025 8:11 AM GMT Updated On
date_range 4 Dec 2025 8:11 AM GMTവോട്ടാരവത്തിൽ മുഴുകി നേതാക്കൾ
text_fieldsListen to this Article
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെഴുത്തിന് അഞ്ച്ദിനം മാത്രം ശേഷിക്കെ വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് ജില്ലയിൽ മുന്നണികൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധികൾ. തൊടുപുഴ എം.എൽ.എ പി.ജെ.ജോസഫ്, മന്ത്രി കൂടിയായ ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ, ദേവികുളം എം.എൽ.എ എ.രാജ, ഉടുമ്പഞ്ചോല എം.എൽ.എ എം.എം.മണി, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവരെല്ലാം തദ്ദേശ പോരിശന്‍റ തിരക്കിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഇവർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്.
മുന്നണികളിലെ പ്രശ്ന പരിഹാരം മുതൽ സ്ഥാനാർഥി നിർണയവും പ്രചരണവും വോട്ടുറപ്പിക്കലിലും വരെ ഈ നേതാക്കളുടെ ഇടപെടലുണ്ട്. ജില്ലയിൽ ആധിപത്യം ഉറപ്പിക്കാനും പിടിച്ചെടുക്കാനുമുളള അണിയറ നീക്കളെല്ലാം ഇവർ തന്നെയാണ് ആസൂത്രണം ചെയ്യുന്നത്.
Next Story


