അശാസ്ത്രീയ മാലിന്യ സംസ്കരണം; 40,000 പിഴ
text_fieldsബല്യപ്പട്ടം പ്ലൈവുഡ്സ് ആൻഡ് ലാമിനേറ്റ്സ് സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിൽ
പാപ്പിനിശ്ശേരി: ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണ രീതികൾ കണ്ടെത്തി പിഴയിട്ടു. ചുങ്കം പരിധിയിലെ മൂന്നു സ്ഥാപനങ്ങളിലായി അശാസ്ത്രീയമായ മാലിന്യ സംസ്കരണം കണ്ടെത്തിയതിന് 40,000 രൂപ പിഴയാണ് ചുമത്തിയത്. മലിന ജലം പൊതുറോഡിലേക്ക് ഒഴുക്കിയതിനും മാലിന്യം കത്തിച്ചതിനും അലക്ഷ്യമായി പരിസര പ്രദേശങ്ങളിൽ കൂട്ടിയിട്ടതിനും ഫാബ് പ്ലൈവുഡ്സെന്ന സ്ഥാപനത്തിന് 20,000 രൂപ പിഴയിട്ടു. മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാത്തതിനും ബ്രൈറ്റ് ഗ്ലാസ് ട്രേഡേഴ്സെന്ന സ്ഥാപനത്തിന് 15,000 രൂപയും പിഴയിട്ടു.
കൂടാതെ ബല്യപ്പട്ടം പ്ലൈവുഡ്സ് ആൻഡ് ലാമിനേറ്റ്സ് സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിട്ടതിന് 5000 രൂപയും സ്ക്വാഡ് പിഴചുമത്തി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ എന്നിവർ പങ്കെടുത്തു.