Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightനാട്ടുമരങ്ങൾ...

നാട്ടുമരങ്ങൾ വ്യാപകമായി മുറിച്ചു കടത്തുന്നതിൽ ആശങ്ക

text_fields
bookmark_border
നാട്ടുമരങ്ങൾ വ്യാപകമായി മുറിച്ചു കടത്തുന്നതിൽ ആശങ്ക
cancel
camera_alt

കയറ്റി കൊണ്ടുപോകാൻ മുറിച്ചിട്ട നാട്ടുമരങ്ങൾ

കൊയിലാണ്ടി: യാതൊരു നിയന്ത്രണവുമില്ലാതെ നാട്ടിൻപുറങ്ങളിലെ മരങ്ങൾ മുറിച്ച് കടത്തുന്ന സംഘങ്ങൾ നാടിനെ മൊട്ടക്കുന്നാക്കുന്നു. ഉപ്പുത്തി, മുരിക്ക്, അക്കേഷ്യ, പുളി, കശുമാവ് തുടങ്ങിയ മരങ്ങളാണ് നാട്ടിൽനിന്ന് അപ്രത്യക്ഷമാവുന്നത്. ചെറിയ വിലകൊടുത്ത് വീട്ടുടമകളിൽനിന്ന് വാങ്ങിക്കുന്ന ഇത്തരം മരങ്ങൾ മുറിച്ച് വിവിധ ആവശ്യങ്ങൾക്ക് അന്തർ സംസ്ഥാനങ്ങളിലേക്കും അയൽ ജില്ലകളിലേക്കും ലോറിയിൽ എത്തിക്കുകയാണ്.

നാട്ടിൻപുറത്തെ ഏജൻസികൾ വഴിയാണ് മരം കണ്ടെത്തുന്നത്. തുടർന്ന് മരം വ്യാപാരികൾ സ്ഥലത്തെത്തും. വീട്ടുകാർ മരം വിൽക്കാൻ തയാറല്ലെങ്കിൽ പോലും അവരെ നിരന്തരം ശല്യം ചെയ്ത് മരം കച്ചവടം ചെയ്യുകയാണ് പതിവ്. കീഴരിയൂർ, നടുവത്തൂർ, മാവട്ട്, നിടുംപൊയിൽ, നരക്കോട് മല, കാവുംവട്ടം എന്നിവടങ്ങളിലാണ് ഇത്തരം സംഘത്തിന്‍റെ പ്രധാന കച്ചവട കേന്ദ്രങ്ങൾ. പല സ്ഥലത്തും ഇവർക്ക് നാട്ടിൽ ഏജൻസികളും പ്രവർത്തിക്കുന്നു.

കൂട്ടത്തിൽ സംരക്ഷിത വനങ്ങളിലുൾപ്പെട്ട ചന്ദന മരങ്ങളും ഇവർ കൈവശപ്പെടുത്തുന്നു. വീട്ടുകാർ വിൽക്കാൻ തയാറല്ലെങ്കിൽ ഉടമസ്ഥർ സ്ഥലത്തില്ലാത്ത അവസരത്തിൽ രാത്രിയിൽ ഇവ മുറിച്ചു കടത്തുന്ന പതിവുമുണ്ട്. നാട്ടുമരങ്ങൾ സംരക്ഷിക്കാൻ യാതൊരുവിധ പദ്ധതിയും ഇല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
TAGS:tree cutting Kerala Forest and Wildlife Department Government of Kerala 
News Summary - Concern over widespread felling of native trees
Next Story