സ്ഫോടന ശബ്ദവും തീഗോളങ്ങളും... നടുക്കുന്ന ഓർമകളുമായി ജിനീഷ് തിരിച്ചെത്തി
text_fieldsജീനിഷ് രാജസ്ഥാനിലെ സിനിമ ചിത്രികരണ സ്ഥലത്ത്
എടപ്പാൾ: ഇന്ത്യ-പാക് അതിർത്തി പ്രദേശമായ രാജസ്ഥാനിൽ സംഘർഷ സ്ഥലത്ത് കുടുങ്ങിയ സിനിമ പ്രവർത്തകൻ എടപ്പാൾ അയിലക്കാട് ജിനീഷ് നാട്ടിൽ തിരിച്ചെത്തി. കലാസംവിധാന സഹായിയായ ജിനീഷും സംഘവും ജോലിയെടുത്തിരുന്ന രാജസ്ഥാനിലെ ജൈസാൽമർ സ്ഥലത്താണ് ഇന്ത്യ-പാക് വെടിവെപ്പ് നടന്നത്.
അതിർത്തി പ്രദേശമായ ഇവിടെയായിരുന്നു ജിനീഷ് അടങ്ങുന്ന കേരളത്തിലെസിനിമാ സംഘം ചിത്രികരണത്തിനായി സെറ്റ് ഇട്ടിരുന്നത്. ചിത്രികരണം നടന്നു വരുന്നതിനിടെയാണ് സംഘർഷവസ്ഥ ഉണ്ടായത്.
സംഘർഷം മൂർഛിച്ചതോടെ ചിത്രികരണം നിർത്തിവെക്കാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. വൈദ്യുതി വിച്ഛേദിക്കുകയും രാത്രിയിൽ മൊബൈൽ ഫോൺ അടക്കം ഉപയോഗിക്കരുതെന്ന നിർദേശം വരികയും സ്ഫോടന ശബ്ദവും തീഗോളങ്ങളും നേരിൽ അനുഭവിക്കുകയും ചെയ്തതോടെ ഭയപ്പാടോടെയാണ് കഴിഞ്ഞ് കൂടിയെതന്ന് ജിനീഷ് പറയുന്നു.
വെടിവെപ്പ് തുടരുന്നതിനിടെ ടൂറിസ്റ്റ് ബസ് മുഖേന മുംബൈയിലെത്തി അവിടെ നിന്ന് വിമാനത്തിലാണ് കേരളത്തിലെത്തിയത്. 100 ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിങ് 10 ദിവസമാണ് പൂർത്തിയാക്കാനായതെങ്കിലും വെടിനിർത്തൽ പ്രഖാപിച്ചതോടെ അടുത്ത് തന്നെ ചിത്രീകരണം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ജിനീഷ്. ‘ഹാഫ്’ എന്ന സിനിമയുടെ സെറ്റിലെ അംഗമായിരുന്നു ജിനീഷ്.