Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightക്ലിയോഫാസ് അലക്‌സ്...

ക്ലിയോഫാസ് അലക്‌സ് മലപ്പുറം എഫ്.സിയെ നയിക്കും

text_fields
bookmark_border
ക്ലിയോഫാസ് അലക്‌സ് മലപ്പുറം എഫ്.സിയെ നയിക്കും
cancel
Listen to this Article

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ മലപ്പുറം എഫ്.സിയുടെ ഇടക്കാല മുഖ്യ പരിശീലകനായി ക്ലിയോഫാസ് അലക്‌സിനെ ക്ലബ് മാനേജ്മെന്‍റ് ചുമതലപെടുത്തി. നിലവിൽ എം.എഫ്.സിയുടെ സഹ പരിശീലകൻ കൂടിയാണ് ഇദ്ദേഹം. ഹെഡ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്നാണ് ക്ലബ് ക്ലിയോഫാസ് അലക്സിനെ താൽക്കാലിക മുഖ്യ പരിശീലകനായി നിയമിച്ചത്.

ക്ലി​യോ​ഫാ​സ് അ​ല​ക്‌​സ്

ആദ്യ സീസണിലും അസിസ്റ്റന്‍റ് കോച്ചായി മലപ്പുറത്തിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ക്ലിയോഫസ് അലക്സ് ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയുടെ ടെക്നിക്കൽ ഡയറക്ടറും റിസർവ് ടീമിന്‍റെ മുഖ്യ പരിശീലകനുമായിരുന്നു.

യുവ പരിശീലകൻ ഷെരീഫ് ഖാനെ ടെക്നിക്കൽ അഡ്വൈസറായി നിയമിച്ച് മലപ്പുറം എഫ്.സി

മലപ്പുറം: യുവ പരിശീലകൻ ഷരീഫ് ഖാനെ ടീമിന്റെ ടെക്നിക്കൽ അഡ്വൈസറായി നിയമിച്ച് മലപ്പുറം ഫുട്ബാൾ ക്ലബ്. എ.എഫ്.സി എ കോച്ചിങ് ലൈസൻസ് ഉടമയായ ഇദ്ദേഹം മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ പ്ലെയർ ഡെവലപ്മെന്‍റിലും പരിശീലന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ഷെരീഫ് ഖാൻ നിർണായക പങ്ക് വഹിക്കുമെന്നും കളിക്കാരനായും പരിശീലകനായും മികച്ച അനുഭവസമ്പത്തുള്ള ഷരീഫ് ഖാൻ ക്ലബിന്റെ ഫുട്ബാൾ ഘടനയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകുമെന്നും ടീം മാനേജ്മെന്‍റ് പറഞ്ഞു.

ഷ​രീ​ഫ് ഖാ​ൻ

2015 മുതൽ പരിശീലകനായുള്ള യാത്ര ആരംഭിച്ച ഷെരീഫ് ഖാൻ ഗോകുലം കേരള എഫ്‌.സിയുടെ പുരുഷ-വനിതാ ടീമുകളുടെയും റിസർവ് ടീമിന്‍റെയും പരിശീലകനായിട്ടുണ്ട്. കൂടാതെ കേരള യുനൈറ്റഡ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം, സേതു എഫ്‌.സി തുടങ്ങിയ പ്രമുഖ ക്ലബുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഗോകുലം കേരളയുടെ കൂടെ 2018-19 സീസൺ ഇന്ത്യൻ വുമൺസ് ലീഗും 2020-21 സീസൺ ഐ-ലീഗും ഇദ്ദേഹം നേടിയിട്ടുണ്ട്.

Show Full Article
TAGS:football madhyamam sports sports 
News Summary - Cleophas Alex to lead Malappuram FC
Next Story