Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightശ്രോതാക്കളുടെ...

ശ്രോതാക്കളുടെ മനംനിറച്ച് മഞ്ചേരി ആകാശവാണി എഫ്.എം നിലയം 19ാം വയസ്സിലേക്ക്

text_fields
bookmark_border
Manjeri FM
cancel
camera_alt

മഞ്ചേരി എഫ്.എം നിലയം

മഞ്ചേരി: ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ മഞ്ചേരി ആകാശവാണി എഫ്.എം നിലയം പ്രക്ഷേപണം തുടങ്ങി 19ാം വർഷത്തിലേക്ക്. വാർഷികാഘോഷഭാഗമായി പുതുമയാർന്ന പരിപാടികളാണ് നിലയം ഒരുക്കിയിട്ടുള്ളത്. ശ്രോതാക്കളെ ആകർഷിക്കാൻ സമൂഹമാധ്യമങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

പ്രശസ്തരുടെ ചെറുകഥകൾ ഉൾപ്പെടുത്തി ‘കഥാനേരം’, ഉദ്യോഗാർഥികൾക്കായി ‘കരിയർ ടിപ്സ്’, ആക്ഷേപഹാസ്യം ‘ദീപസ്തംഭം മഹാശ്ചര്യം’, ‘കളിക്കൂട്ടം’, നല്ല ചിന്തകൾ പങ്കിടാനായി ‘മൈൻഡ് റീചാർജ്’, വിടപറഞ്ഞ പ്രതിഭകളെക്കുറിച്ചുള്ള സ്നേഹസ്മരണകൾ പങ്കിടാനായി ‘ഓർമച്ചെപ്പ്’, മൺമറഞ്ഞവരെ പ്രിയപ്പെട്ടവർ ഓർമിപ്പിക്കുന്ന ‘സസ്നേഹം’ തുടങ്ങിയ പുതിയ പരിപാടികളും തുടക്കമിടും. ജാഗ്രത, ജീവിതപാഠം, ചിത്രമഞ്ജരി, നോവൽ വായന, ദൃഷ്‌ടി, സൈബർജാലകം, ആരോഗ്യജാലകം, കാവ്യധാര, രസമുകുളം, എന്ത് പഠിക്കണം എന്താകണം, മഴവില്ല്, ഇഷ്‌ടഗാനങ്ങൾ, സ്മൃതിഗീതങ്ങൾ, ഹലോ യൂത്ത്, കുട്ടീ റോക്ക്സ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഈ കാലയളവിൽ ശ്രോദ്ധാക്കളിലെത്തി.

2006 ജനുവരി 28ന് അന്നത്തെ കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദാണ് നിലയം ഉദ്ഘാടനം ചെയ്തത്. അന്ന് കോഴിക്കോട് നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടിവായിരുന്ന ഡി. പ്രദീപ് കുമാറായിരുന്നു ഉദ്ഘാടനത്തിന്‍റെയും പ്രാരംഭ പ്രക്ഷേപണത്തിന്‍റെയും ചുമതല വഹിച്ചത്.

ആദ്യ അനൗൺസർ ആർ. കനകാംബരൻ, ആദ്യ ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് മാത്യു ജോസഫ്, കെ.എം. നരേന്ദ്രൻ പ്രോഗ്രാം മേധാവിയുമായി. പ്രമുഖ എഴുത്തുകാരും പ്രക്ഷേപകരുമായ ഡോ. എം. രാജീവ് കുമാർ, ജി. ഹിരൺ എന്നിവർ നിലയത്തിൽ ജോലി ചെയ്തു. ടി.വി. അശ്വതി, ജി. ജയ, പി.എ. ബിജു, വി. പ്രീത, ബോബി സി. മാത്യു, കൃഷ്ണകുമാര്‍, നാടകപ്രവർത്തകനായ എസ്. രാധാകൃഷ്ണൻ, എം. ബാലകൃഷ്ണൻ തുടങ്ങിയവരും ആദ്യകാല പ്രവര്‍ത്തകരാണ്.

മികച്ച അവതാരകരുടെയും എൻജിനീയർമാരുടെയും നിരതന്നെ മഞ്ചേരി നിലയത്തിനുണ്ട്. നിലവിൽ കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് സി. കൃഷ്ണകുമാറിനാണ് മഞ്ചേരി നിലയത്തിന്‍റെ പ്രോഗ്രാം മേധാവിയുടെ അധിക ചുമതല. നേരത്തേ ആറ് പ്രോഗ്രാം ഓഫിസർമാരുണ്ടായിരുന്നു. നിലവിൽ പ്രോഗ്രാം ഓഫിസറായി ട്രാൻസ്മിഷൻ എക്സിക്യൂട്ടിവായ മുനീർ ആമയൂർ മാത്രമാണുള്ളത്.

ജീവനക്കാരുടെ കുറവുണ്ടെങ്കിലും മികച്ച പരിപാടികളാണ് ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുള്ളത്. പരസ്യവരുമാനത്തിലും നിലയം ഏറെ മുന്നിലാണ്. മൂന്നു കിലോവാട്ട് ആണ് നിലയത്തിന്‍റെ പ്രക്ഷേപണ പവർ. ഇത് വർധിപ്പിക്കണമെന്നും കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നുള്ള ആവശ്യം ശ്രോതാക്കളുടെ ഭാഗത്തുനിന്ന് ശക്തമാണ്.

ന്യൂസ് ഓണ്‍ എയര്‍ ആപ്പ് വന്നതോടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ശ്രോതാക്കളാണ് മഞ്ചേരി ആകാശവാണിയുടെ ആരാധകരായിട്ടുള്ളത്. വാർഷികാഘോഷഭാഗമായി എഫ്.എമ്മിന്‍റെ പുതിയ ലോഗോ ഞായറാഴ്ച പ്രകാശനം ചെയ്യും. തേഞ്ഞിപ്പലം സ്വദേശി പി.എം. ഷിബുവാണ് ലോഗോ ഡിസൈൻ ചെയ്തത്.

Show Full Article
TAGS:Manjeri FM Malappuram News 
News Summary - Manjeri Akashvani FM
Next Story