Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightഅപകടം വരുന്നതുവരെ...

അപകടം വരുന്നതുവരെ കാത്തിരിക്കണോ?

text_fields
bookmark_border
അപകടം വരുന്നതുവരെ കാത്തിരിക്കണോ?
cancel
camera_alt

ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂളിലെ അപകടത്തിലായ കെട്ടിടം

ആനക്കര: സ്വാതന്ത്ര്യസമര സേനാനികളുടെ നാട്ടില്‍ അവരുടെ തലമുറകള്‍ പണിതുയര്‍ത്തിയ വിദ്യാലയത്തിലെ കെട്ടിടം അപകടത്തില്‍. ജില്ലയിലെ അധ്യാപക പരിശീലനകേന്ദ്രം കൂടിയായ സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂളിലെ പഴയ കെട്ടിടമാണ് വിദ്യാർഥികള്‍ക്ക് ഭീഷണിയാകുന്നത്.

പുതിയ പാചകപ്പുരക്ക് സമീപത്തെ മുന്‍ ക്ലാസ് മുറിയും പിന്നീട് പാചകപ്പുരയായും ഉപയോഗിച്ചുവന്നിരുന്ന കെട്ടിടമാണിത്. പട്ടികകള്‍ തകര്‍ന്ന് ഓടുകള്‍ വീണുകൊണ്ടിരിക്കുകയാണെന്നതിനാല്‍ മഴയില്‍ കുതിര്‍ന്ന് ഭിത്തികളും വീഴാനുള്ള അവസ്ഥയിലാണ്. ചെറിയകുട്ടികളും അധ്യാപകരും അടക്കം സഞ്ചരിക്കുന്ന ഭാഗത്താണെന്നതും നിരവധി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്.

ഇതിനുപുറമെ ഈ സ്‌കൂളിലെതന്നെ ഒന്നാം ക്ലാസ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ക്ലാസുകള്‍ ഡയറ്റിന്റെ കെട്ടിടത്തിലാണ് നടക്കുന്നത്. കാലപ്പഴക്കം ചെന്ന അപകടത്തിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Show Full Article
TAGS:school building threat of collapse palakad 
News Summary - Collapse threat school building
Next Story