Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightകാത്തിരുന്ന്...

കാത്തിരുന്ന് മടുത്തു; എന്നുവരും മങ്കര കാളികാവ് റെയിൽവേ മേൽപാലം?

text_fields
bookmark_border
കാത്തിരുന്ന് മടുത്തു; എന്നുവരും മങ്കര കാളികാവ് റെയിൽവേ മേൽപാലം?
cancel
camera_alt

 അടഞ്ഞുകിടക്കുന്ന മങ്കര കാളികാവ് റെയിൽവേ ഗേറ്റ്

പത്തിരിപ്പാല: മങ്കര കാളികാവ് റെയിൽവേ മേൽപാലം പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും പണികൾ എവിടെയുമെത്തിയില്ല. പ്രാഥമിക സർവേ നടപടികൾ പൂർത്തിയാക്കിയെന്നല്ലാതെ മറ്റു നടപടികളൊന്നും ആരംഭിച്ചിട്ടില്ല. അടിക്കടി ട്രെയിനുകൾ കടന്നുപോകുന്നതിനാൽ റെയിൽവേ ഗേറ്റ് അടക്കുന്നതുമൂലം കാലങ്ങളായി വാഹനയാത്രക്കാർ ദുരിതം പേറുന്നത് ചില്ലറയല്ല. ചിലസമയങ്ങളിൽ ഈ വഴി വരുന്ന വാഹനങ്ങൾ 10 മിനിറ്റിലേറെ ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് പതിവാണ്.

ഏകദേശം 20തോളം പേരുടെ വീടും കൃഷിസ്ഥലവും മേൽപാലത്തിനായി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭൂമി ഉടമകളുമായി റെയിൽവേ ഇന്നുവരെ കാര്യമായ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. പ്രഥമിക ഘട്ടത്തിൽ ഭൂമി ഇടപാടുകാരെ വിളിച്ച് ചർച്ച നടന്നങ്കിലും പരിഹാരമായില്ല. പാലം കടന്നുപോകുന്ന ഭാഗങ്ങളിൽ പോസ്റ്റ് നാട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്. ജൂൺ രണ്ടിന് താഹസിൽദാർ പാലക്കാട് ഭൂവുടമകളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചിട്ടുണ്ടന്ന് സ്ഥലം ഉടമകൾ പറയുന്നു. പാലം പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് പൊതുപ്രവർത്തകൻ ശംസുദ്ദീൻ മങ്കര ആവശ്യപ്പെട്ടു.

Show Full Article
TAGS:railway overbridge development issue 
News Summary - waiting for Mangara Kalikavu Railway Overbridge
Next Story