അധികൃതർ അറിയുന്നുണ്ടോ ഈ ദുരിതം?; അശാസ്ത്രീയ നിർമാണം മൂലം വെള്ളക്കെട്ടിൽ വലഞ്ഞ് ജനങ്ങൾ
text_fieldsകെ.എസ്.ആർ.ടി.സി ജങ്ഷനിലെ വെള്ളക്കെട്ട്
ലക്ഷങ്ങൾ ചെലവിട്ടിട്ടും കെ.എസ്.ആർ.ടി.സി ജങ്ഷൻ വെള്ളക്കെട്ടിൽ
അടൂർ: അശാസ്ത്രീയ ഓട നിർമാണം മൂലം കെ.എസ്.ആർ.ടി.സി ജങ്ഷനിൽ റോഡിൽ വെള്ളക്കെട്ട്. സ്റ്റാൻഡിന് എതിർവശത്ത് പത്തനംതിട്ട, പത്തനാപുരം ഭാഗത്തേക്ക് ബസ് നിർത്തു ന്ന സ്വകാര്യ ബസ് ബേ ഭാഗത്തും തോംസൺ ബേക്കറിക്ക് മുൻവശത്തുമാണ് വെള്ളക്കെട്ട്. ഒഴുകി വരുന്ന വെള്ളം ഓടയിലേക്ക് പോകുന്നതിനുള്ള ഓവ് പൈ പ്പ് റോഡിന്റെ ടാറിങ് ഭാഗംകൊണ്ട് അടയുകയും ചിലയിടത്ത് ടാറിങ്ങിനെക്കാൾ ഉയർത്തിവെച്ചിരിക്കുന്നതുമാണ് ടൗണിലെ വെള്ളക്കെട്ടിന് കാരണം.
ഓട നവീകരണത്തിനായി പലപ്പോഴായി ല ക്ഷങ്ങൾ ചെലവാക്കിയെങ്കിലും വെള്ളക്കെട്ടിന് ശാശ്വ ത പരിഹാരം ഇന്നും അകലയാണ്. ഈ ഭാഗത്താണ് ആൾക്കാർ റോഡ് മുറിച്ചു കടക്കു ന്നത്. അതിനാൽ യാത്രക്കാർ വെള്ളക്കെട്ടിലൂടെ വേണം റോഡ് മുറിച്ചുകടന്ന് ബസ് ബേയിലേക്ക് പോകാൻ. അടുത്തമാസം മു തൽ മഴ കനക്കു മ്പോൾ ഇവിടമാകെ വെള്ളക്കെട്ടായിരിക്കും. വെള്ളക്കെട്ട് പരിഹരി ക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ അത് കാൽനടക്കാർക്ക് പുറമെ വ്യാപാരികളെയും പ്രതികൂലമായി ബാധി ക്കും. സെൻട്രൽ ജങ്ഷനിലും വെള്ളക്കെട്ടുണ്ട്.
അധികൃതർക്ക് അനക്കമില്ല; വലഞ്ഞ് യാത്രക്കാർ
അടൂർ: അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വെ ള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. അശാസ്ത്രീയമായി യാർ ഡ് കോൺക്രീറ്റ് ചെയ്തത് മൂലവും ഡിപ്പോയിൽ വെ ള്ളക്കെട്ട് ഒഴിയുന്നില്ല. സ്റ്റാൻഡിനുള്ളിലെ ഓടയിലെ വെള്ളം പുറത്തേക്ക് ഒഴുകിപോകാൻ സൗ കര്യമില്ലാത്തതും പ്രശ്നം രൂക്ഷമാക്കി. യാത്രക്കാർ ബസ് കാത്ത് നി ൽക്കുന്ന ബഹുനില മന്ദിരത്തിന് മുന്നിലും വെള്ളക്കെട്ടാണ്. ഇതുമൂലം വെള്ളക്കെട്ടിലൂടെ വേണം യാത്രക്കാർക്ക് ബസിൽ കയ റാനും ഇറങ്ങാനും.
ഈ വെള്ളക്കെട്ടിലൂടെ നടന്നെങ്കിലേ ബസ് കാത്തിരിക്കുന്ന മന്ദിരത്തിൽ പ്രവേശിക്കാൻ കഴിയൂ. യാർഡിന്റെ ഭാഗത്ത് നിന്നുമുള്ള പെയ്ത്ത് വെള്ളം ഓടയിലൂടെ ഒഴു കി സ്റ്റാൻഡിന് പുറത്തേക്ക് പോകുന്നില്ല. യാർഡിന്റെ പുറത്ത് ചെറുചാൽ മണ്ണിട്ട് നികത്തി യതാണ് വെള്ളം ഒഴുകി മാറാൻ ത ടസ്സമായതെന്നും തടസ്സം നീക്കാൻ നിരവധി തവണ നഗരസഭ അധികൃതർക്ക് കത്ത് നൽകിയെ ങ്കിലും നടപടിയു ണ്ടായില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. ഡിപ്പോയുടെ തെക്ക് ഭാഗത്ത്പഴയ വർക്ക്ഷോപ്പിന് മുന്നിൽ ചെറു മഴ പെയ്താൽപോലും വെള്ളക്കെട്ടാണ്. പഴയ ഗാരേജിന്റെ ഒരു വശത്തെ റാമ്പിനുളളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാ ൽ വാഹനം റാമ്പിൽ കയറ്റി പരിശോധിക്കാനോ ബ സ് കഴുകുന്നതിനോ കഴിയുന്നില്ല.