കേരളത്തിൽ കഞ്ചാവ് എത്തിക്കുന്ന ലഹരി മാഫിയയുടെ പ്രാധാന കണ്ണി പിടിയിൽ; മാധ്യമങ്ങളെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാതെ വട്ടം ചുറ്റിച്ച് പൊലീസ്
text_fieldsപിടിയിലായ അജിത്ത് ചിഞ്ചാണി
തിരുവല്ല: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണികളിൽ ഉൾപ്പെടുന്ന ഒറീസ സ്വദേശി 14 കിലോ കഞ്ചാവുമായി തിരുവല്ലയിൽ പിടിയിലായി. ഒറീസ ഗജപതി ജില്ലയിൽ ജലർസിങ്ങ് വില്ലേജിൽ അജിത്ത് ചിഞ്ചാണി (27) ആണ് പിടിയിലായത്. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും ഡാൻസാഫ് സംഘമാണ് ബുധനാഴ്ച പുലർച്ച പ്രതിയെ പിടികൂടിയത്.
രണ്ട് ബാഗുകളിലായി നിറച്ച ഏഴ് പൊതികൾ അടങ്ങുന്ന കഞ്ചാവുമായി കെ.എസ്.ആർ.ടി.സി ബസിൽ തിരുവല്ല ബസ് സ്റ്റാൻഡിന് മുമ്പിൽ ഇറങ്ങിയ അജിത്തിനെ ഡാൻസാഫ് പിടികൂടുകയായിരുന്നു. പ്രതി ഏറെക്കാലമായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ തിരുവല്ലയിലെ പ്രാദേശിക നേതാവിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചത് എന്ന് പ്രതി പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഈ മൊഴി എഫ്ഐആറിൽ രേഖപ്പെടുത്തുവാൻ എസ്.എച്ച്.ഒ ഉൾപ്പെടെ ചില പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല എന്ന ആക്ഷേപം പോലീസുകാർക്ക് ഇടയിൽ നിന്നും ഉയർന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കാതെ പൊലീസ്
തിരുവല്ല: കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരെ പോലീസ് ഉദ്യോഗസ്ഥർ വട്ടം ചുറ്റിച്ചു. 14 കിലോ കഞ്ചാവുമായി ബുധനാഴ്ച പുലർച്ചെ പിടിയിലായ ഒറീസ സ്വദേശിയായ അജിത്ത് ചിഞ്ചാണി (27) ന്റെ ദൃശ്യങ്ങളും വാർത്തയും ശേഖരിക്കുവാൻ എത്തിയ ദൃശ്യ - പത്ര മാധ്യമ പ്രവർത്തകരെയാണ് തിരുവല്ല പോലീസ് വട്ടം ചുറ്റിച്ചത്.
പ്രതി പിടിയിലായതറിഞ്ഞ് രാവിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ 10 മണിയോടെ സ്റ്റേഷനിൽ എത്തിയാൽ ദൃശ്യങ്ങൾ പകർത്താമെന്ന് പറഞ്ഞു. ഇതനുസരിച്ച് എത്തിയ മാധ്യമ പ്രവർത്തകരോട് 11 മണിക്ക് ശേഷം എത്താൻ അറിയിച്ചു. ഈ സമയത്ത് എത്തിയ മാധ്യമ പ്രവർത്തകർ വാർത്ത ലഭിക്കാതെ തിരികെ മടങ്ങി. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എസ്.എച്ച. ഒയെയും എസ്.ഐയും മാധ്യമ പ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടു. പ്രതിയുടെ ദൃശ്യങ്ങൾ അടക്കം ഇപ്പോൾ എത്തി പകർത്താമെന്ന് ഇരുവരും മറുപടി നൽകി. ഇതനുസരിച്ച് എത്തിയ മാധ്യമ പ്രവർത്തകരെ രണ്ടു മണിവരെ ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു.
ലീവിൽ ആയിരുന്ന ഡിവൈ.എസ്.പി ആഷാദ് പ്രതിയുടെ ദൃശ്യങ്ങൾ പകർത്തുവാൻ മാധ്യമ പ്രവർത്തകരെ അനുവദിക്കണം എന്ന് എസ്.എച്ച് ഒയെ ഫോണിൽ വിളിച്ച് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി പ്രതിയെ സ്റ്റേഷനിൽ നിന്നും ഇറക്കുമ്പോൾ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രതിയുടെ അവ്യക്തമായ ചിത്രങ്ങൾ ലഭിച്ചത്. സ് മേധാവിയെ ധരിപ്പിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ പകർത്തുവാൻ മാധ്യമങ്ങളെ അനുവദിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തിരുവല്ല എസ് എച്ച്ഒയ്ക്ക് നേരിട്ട് നിർദ്ദേശം നൽകി. ഇതിനു ശേഷമാണ് പ്രതിയുടെ ദൃശ്യങ്ങൾ പകർത്തുവാൻ കഴിഞ്ഞത്.