Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightജലക്ഷാമവും...

ജലക്ഷാമവും മണ്ണൊലിപ്പും; ശാസ്താംപൂവം ഉന്നതിയില്‍ ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്നു

text_fields
bookmark_border
ജലക്ഷാമവും മണ്ണൊലിപ്പും; ശാസ്താംപൂവം ഉന്നതിയില്‍ ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്നു
cancel
camera_alt

ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്ന ശാസ്താംപൂവം ആദിവാസി ഉന്നതി

കൊടകര: വെള്ളിക്കുളങ്ങര വനമേഖലയിലുള്ള ശാസ്താംപൂവം ആദിവാസി ഉന്നതിയില്‍ ഹരിതവത്കരണ പദ്ധതി നടപ്പാക്കുന്നു. വനംവകുപ്പ്, പീച്ചി വനഗവേഷണകേന്ദ്രം, ശാസ്ത്രസാഹിത്യ പരിഷത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ശാസ്താംപൂവത്തെ പച്ചപുതപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. വേ

നലില്‍ ശാസ്താംപൂവത്ത് അനുഭവപ്പെടുന്ന കടുത്ത ജലക്ഷാമത്തിനും മഴക്കാലത്ത് ഉണ്ടാകുന്ന മണ്ണൊലിപ്പിനും പരിഹാരമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാക്തന ഗോത്രവിഭാഗത്തില്‍പെട്ട കാടര്‍ സമുദായക്കാരാണ് ശാസ്താംപൂവം ഉന്നതിയില്‍ താമസിക്കുന്നത്.

നേരത്തെ ആനപ്പാന്തം വനത്തില്‍ കഴിഞ്ഞിരുന്ന ഇവരുടെ വീടുകള്‍ 20 വര്‍ഷം മുമ്പ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് ശാസ്താംപൂവത്ത് പുനരധിവസിപ്പിച്ചത്. വനംവകുപ്പിന്റെ രാമവര്‍മ തേക്കുതോട്ടത്തിന്റെ ഭാഗമായിരുന്ന ശാസ്താംപൂവത്ത് നിന്ന് തേക്കുമരങ്ങള്‍ മരങ്ങള്‍ മുറിച്ചുനീക്കിയ സ്ഥലമാണ് ആദിവാസികളുടെ പുനരധിവാസത്തിനായി തെരഞ്ഞെടുത്തത്.

എഴുപതോളം വരുന്ന കാടര്‍ കുടുംബങ്ങള്‍ക്ക് കൃഷിഭൂമിയും വീടും നല്‍കിയാണ് 2010ല്‍ പുനരധിവസിപ്പിച്ചത്. വീടിനു പുറമെ ഓരോ കുടുംബത്തിനും അരയേക്കര്‍ വീതം ഭൂമി കൃഷിചെയ്യാനായി അനുവദിച്ചുനല്‍കിയിരുന്നു.

ശാസ്താംപൂവം ഉന്നതിയില്‍ കുഴല്‍കിണറുകളടക്കം നിരവധി കിണറുകള്‍ നിര്‍മിച്ചുനല്‍കിയെങ്കിലും വേനല്‍ക്കാലമായാല്‍ ഇവിടത്തെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. വെള്ളിക്കുളങ്ങരയില്‍നിന്ന് വാഹനത്തില്‍ എത്തിക്കുന്ന വെള്ളമാണ് വേനല്‍മാസങ്ങളില്‍ ഇവര്‍ക്കാശ്രയം. കാടിനു നടുവിലായിട്ടുപോലും വേനലില്‍ ചുട്ടുപൊള്ളുന്ന ചൂടും ഇവിടെ അനുഭവപ്പെടുന്നുണ്ട്.

വര്‍ഷക്കാലമായാല്‍ മഴയില്‍ മേല്‍മണ്ണ് കുത്തിയൊലിച്ചുപോകുന്നതും ഇവിടത്തെ കുടുംബങ്ങളെ അലട്ടുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമെന്ന നിലക്കാണ് ഉന്നതിയിലെ അമ്പതേക്കറിലധികം വരുന്ന സ്ഥലത്ത് ഹരിതവത്കരണം നടത്തുന്നത്. മണ്ണൊലിപ്പ് തടയാനും ജലം മണ്ണില്‍ താഴാനും സഹായിക്കുന്ന തരത്തിലുള്ള മരങ്ങളാണ് പദ്ധതി പ്രകാരം ഇവിടെ നട്ടുപിടിപ്പിക്കുന്നത്. വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഒഴിവാക്കിയാണ് ഹരിതവല്‍ക്കരണം.

കാട്ടില്‍ അലഞ്ഞ് വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന കാടര്‍കുടുംബങ്ങള്‍ക്ക് ഉന്നതിയില്‍ തന്നെ ഇവയില്‍ പലതും ലഭ്യമാക്കാനുതകുന്ന ഉങ്ങ്, നീര്‍മരുത് തുടങ്ങിയ വിവിധ ഇനം മരങ്ങളാണ് നട്ടുപടിപ്പിക്കുന്നത്. ഈ മരങ്ങള്‍ വളരുന്നതോടെ ഉന്നതി വാസയോഗ്യമാവുകയും കുളങ്ങളിലും കിണറുകളിലും യഥേഷ്ടം നീരുറവകള്‍ രൂപപ്പെടുകയും ചെയ്യുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ കെ.കെ. അനീഷ് പറഞ്ഞു.

Show Full Article
TAGS:water scarcity soil erosion Greening Project Thrissur News 
News Summary - Water scarcity and soil erosion; Greening project being implemented at Sasthampoovam Unnathi
Next Story