Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒറ്റയാനായി കൊമ്പൻസ്;...

ഒറ്റയാനായി കൊമ്പൻസ്; ജില്ല ഫുട്ബാൾ ലീഗ് എഫ് ഡിവിഷനിൽ ചാമ്പ്യന്മാരായി കൊമ്പൻസ് എഫ്.സി

text_fields
bookmark_border
ഒറ്റയാനായി കൊമ്പൻസ്; ജില്ല ഫുട്ബാൾ ലീഗ് എഫ് ഡിവിഷനിൽ ചാമ്പ്യന്മാരായി കൊമ്പൻസ് എഫ്.സി
cancel
camera_alt

ജില്ല ഫുട്ബാൾ ലീഗ് എഫ് ഡിവിഷനിൽ ചാമ്പ്യൻമാരായ കൊമ്പൻസ് എഫ്.സി ടീം

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ തലസ്ഥാനത്തിന്‍റെ മേൽവിലാസമായ തിരുവനന്തപുരം കൊമ്പൻസിന്‍റെ ‘ജൂനിയർ ടീമി’ന് ജില്ല ഫുട്ബാൾ ലീഗിൽ നാലടിയുടെ തലപ്പൊക്കം. ജില്ല ഫുട്ബാൾ ലീഗിൽ ആദ്യമായി ഇറങ്ങിയ കൊമ്പൻ പട പ്രതിബന്ധങ്ങൾ തകർത്തെറിഞ്ഞ് എഫ് ഡിവിഷനിൽ ചാമ്പ്യന്മാരായതോടെ അടുത്ത സീസൺ മുതൽ പേരിൽ മാത്രമല്ല മൈതാനത്തും കൊമ്പന്മാർ എതിരാളികൾക്ക് തലവേദനയാകും. കോവളം എഫ്.സിയുടെ യൂത്ത് ഡെവലപ്മെന്‍റ് പ്രോഗ്രാമിലൂടെ കാൽപന്തിന്‍റെ രസക്കൂട്ടുകൾ പഠിച്ച 22 ചുണക്കുട്ടികളാണ് ഇത്തവണ കൊമ്പന്മാർക്കായി ജി.വി. രാജയുടെ മൈതാനത്ത് പന്തുമായി ഇറങ്ങിയത്.

പാഠപുസ്തകളെക്കാൾ കാൽപന്തിനെ പ്രണിയിക്കുന്നവർക്ക് മൈതാനത്ത് കാര്യങ്ങൾ എളുപ്പമായിരുന്നു. കാലിൽ പന്ത് കൊരുത്ത് ഇറങ്ങിയ ഇവരിൽ ഒരോരുത്തരും എതിരാളികളുടെ വലക്കുള്ളിൽ ഗോളുകളുടെ ഘോഷയാത്ര നടത്തി. ആദ്യ മത്സരത്തിൽ തിരുവനന്തപുരം സിറ്റി എഫ്.സിയെ രണ്ടിനെതിരെ 16 ഗോളുകൾക്ക് ചുഴറ്റിയെറിഞ്ഞ കൊമ്പന്മാർ, എമിറേറ്റ്സ് എഫ്.സി, വി.എഫ്.എ വലിയതുറ, പൂന്തുറ എഫ്.സി എന്നിവരെ തറപറ്റിച്ചാണ് നാല് കളികളിൽ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തെത്തിയത്. മുൻനിരയിൽ അഖിൽ, സച്ചിൻ, മീഡ് ഫീൽഡിൽ ജാക്ക് ജോൺ, അലൻ, എബി, നോയൽ തുടങ്ങിയ പ്രതിഭകളുടെ കേളിമികവാണ് കൊമ്പന്മാരെ പോയന്‍റ് പട്ടികയിൽ ഒന്നാമനാക്കിയത്.

കഴിഞ്ഞ വർഷംവരെ ജില്ല എഫ് ഡിവിഷനിൽ പന്തുതട്ടിയിരുന്ന സ്കോർലൈൻ പാന്തേഴ്സിൽനിന്നാണ് കൊമ്പന്മാരുടെ ജനനം. പന്തേഴ്സിന്‍റെ ഉടമകൾ 2024 മേയിൽ ക്ലബ് ഒരു സംഘം ഫുട്ബാൾ പ്രേമികൾക്ക് വിറ്റതോടെ കൊമ്പന്മാരുടെ രൂപവും ഭാവവും മാറി. കഴിഞ്ഞ സൂപ്പർ ലീഗ് കേരളയിൽ മഞ്ഞയിൽ ആറാടിയ കൊമ്പന്മാരെ തലസ്ഥാനം ഹൃദയംകൊണ്ടാണ് വരവേറ്റത്. ഇതിന്‍റെ തുടർച്ചയായാണ് ജില്ല ലീഗിലെ ജൂനിയർ കൊമ്പന്മാരുടെ അരങ്ങേറ്റം.

ഡോ. ശശി തരൂർ എം.പി, കിംസ് ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഇല്ല്യാസ് സഹദുല്ല, കേരള ട്രാവൽസ് മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ, കോവളം എഫ്‌.സിയുടെ സഹഉടമ ടി.ജെ. മാത്യൂസ്, തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതി ബായി, ജേക്കബ് പുന്നൂസ്, ടെക്‌നോപാർക്ക് സ്ഥാപകൻ ജി. വിജയരാഘവൻ, ആർ. അനിൽകുമാർ, എൻ.എസ്. അഭയകുമാർ എന്നിവരാണ് തിരുവനന്തപുരം കൊമ്പൻസ് എഫ്‌.സിയുടെ രക്ഷാധികാരികൾ. എഫ് ഡിവിഷനിൽ തോൽവിയറിയാതെ ഒന്നാംസ്ഥാനത്ത് എത്തിയ കൊമ്പൻസ് അടുത്ത സീസണിൽ ഇ ഡിവിഷനിലാണ് കളിക്കുക.

താരമായി ജാക്ക് ജോൺ

എഫ് ഡിവിഷനിൽ മികച്ച താരമായി കൊമ്പൻസിന്‍റെ ജാക്ക് ജോൺ എന്ന അലൻ ബെന്നി. മധ്യനിരയിൽ അരുമാനൂർ സ്കൂളിലെ ഈ പ്ലസ് വൺകാരൻ നടത്തിയ നീക്കങ്ങളാണ് മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. കൊമ്പന്മാർക്കായി ഗോളുകൾ അടിച്ചുകൂട്ടിയവർ നിരവധിയുണ്ടെങ്കിലും മുന്നേറ്റക്കാർക്ക് പന്ത് എത്തിച്ചുകൊടുക്കുന്നതിലും എതിരാളികളിൽനിന്ന് പന്ത് പിടിച്ചെടുക്കുന്നതിലും ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും ജാക്ക് ജോൺ പുലർത്തിയ പ്രകടനം അസാധാരണമായിരുന്നെന്ന് അസോസിയേഷൻ ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

ആദ്യമായാണ് ഒരോ ഡിവിഷനിലെയും മികച്ച കളിക്കാർക്കുള്ള പുരസ്കാരം ജില്ല ഫുട്ബാൾ അസോസിയേഷൻ ഏർപ്പെടുത്തിയത്. രണ്ടുവർഷമായി കോവളം എഫ്.സിയുടെ യൂത്ത് ഡെവലപ്മെന്‍റ് പ്രോഗ്രാമിൽ അംഗമായ ജാക്ക്, പുതിയതുറ സ്വദേശികളായ യോഹന്നാൻ-റീന ദമ്പതികളുടെ മകനാണ്.

Show Full Article
TAGS:Trivandrum News Football league local News Sports News 
News Summary - Kompans is the only team; Kompans FC becomes champions in the District Football League F Division
Next Story