കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsപ്രതികളായ ജിതിന്, രജീഷ്, ലിജോ മോന്
നേമം: സിവിൽ പൊലീസ് ഓഫിസറെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ മൂന്നംഗസംഘത്തെ അറസ്റ്റ് ചെയ്തു. നെടുങ്കാട് കുന്നിന്‍പുറം വീട്ടില്‍ ജിതിന് (24), നെടുങ്കാട് യോഗീശ്വരം വീട്ടില്‍ രജീഷ് (26), ആനത്താനം മുടുമ്പില്‍ വീട്ടില്‍ ലിജോ മോന് (28) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി ബണ്ട് റോഡ് ഭാഗത്ത് ജീപ്പുമായി എത്തിയ കരമന സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ജയചന്ദ്രനാണ് ആക്രമിക്കപ്പെട്ടത്.
വയറിനും കാലിനുമാണ് കുത്തേറ്റത്. ജയചന്ദ്രന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.സി.പി നകുല്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ കരമന സി.ഐ അനൂപ്, എസ്.ഐമാരായ സന്ദീപ്, അജിത്കുമാര്‍, കൃഷ്ണകുമാര്‍, സി.പി.ഒ ഹിരണ്‍ എന്നിവരാണ് മൂവര്‍സംഘത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.