Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവൻ മഴ തുടരുന്നു,...

വൻ മഴ തുടരുന്നു, വേണം ജാഗ്രത

text_fields
bookmark_border
വൻ മഴ തുടരുന്നു, വേണം ജാഗ്രത
cancel
camera_alt

സുൽത്താൻ ബത്തേരി പൂമലയിൽ വീടിനു മുകളിലേക്ക് വീണ മരം

കൽപറ്റ: ജില്ലയുടെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം. വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്കു മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണം.

റോഡിന്‍റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങളുണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം. കുട്ടികളെ പുഴ, തോട്, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലേക്ക് പറഞ്ഞയക്കരുത്. തോടുകളിലും പുഴകളിലും മുതിർന്നവർ ഉൾപ്പെടെയുള്ളവർ മീൻ പിടിക്കുന്നത് ഒഴിവാക്കണം. വീട്, കെട്ടിടം, മറ്റ് നിർമാണങ്ങൾക്കായി രണ്ടു മീറ്ററിലധികം മണ്ണെടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയോരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സർക്കാറിന്‍റെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. അധികൃതർ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടാൽ അനുസരിക്കണം.

കാറ്റിലോ മരം വീണോ ഇലക്ട്രിക്കൽ ലൈൻ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ അധികൃതരെ ഉടൻ വിവരമറിയിക്കണം. അത്തരം ലൈനുകളിൽ സ്പർശിക്കുകയോ സമീപത്തേക്ക് പോവുകയോ ചെയ്യരുത്. വീട്, കിണർ, ചുറ്റുമതിൽ, സംരക്ഷണ ഭിത്തികൾ എന്നിവ സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. ജില്ലയിലെ സ്ഥിതിഗതികൾ ജില്ല ഭരണ കൂടം വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത പുലർത്തണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു.

മഴക്കെടുതി: കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

കൽപറ്റ: ജില്ലയിൽ മഴ ശക്തി പ്രാപിച്ചതിനാൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

ടോൾ ഫ്രീ നമ്പർ: 1077

ജില്ലതലം: 04936-204151, മൊബൈൽ: 9526804151, 8078409770

സുൽത്താൻ ബത്തേരി താലൂക്ക്: 04396-223355, 04936-220296, മൊബൈൽ: 6238461385, 9447097707

മാനന്തവാടി താലൂക്ക്: 04395-241111, 04395-240231, മൊബൈൽ: 9446637748, 9447097704

വൈത്തിരി താലൂക്ക്: 04936-256100, 04936-255229, മൊബൈൽ: 8590842965, 9447097705.

Show Full Article
TAGS:Rain Alert Kalpetta Latest News Heavy Rain 
News Summary - Haeavy rain alert
Next Story