Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightസ്കൂൾ തുറക്കൽ...

സ്കൂൾ തുറക്കൽ ഇങ്ങരികെയെത്തി; കാടു മൂടി വിദ്യാലയ പരിസരങ്ങൾ; നടപടിയെടുക്കാതെ അധികൃതർ

text_fields
bookmark_border
സ്കൂൾ തുറക്കൽ ഇങ്ങരികെയെത്തി; കാടു മൂടി വിദ്യാലയ പരിസരങ്ങൾ; നടപടിയെടുക്കാതെ അധികൃതർ
cancel
camera_alt

കാടു മൂടിക്കിടക്കുന്ന സ്കൂൾ കെട്ടിടങ്ങളിലൊന്ന്

വെള്ളമുണ്ട: തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ കാടു മൂടിയ വിദ്യാലയ പരിസരങ്ങൾ ഭീതിയുയർത്തുന്നു. കാടു മൂടിയ പരിസരങ്ങളും സുരക്ഷിതമല്ലാത്ത ക്ലാസ് റൂമുകളും വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയുയർത്തുമ്പോഴും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ വ്യാപക പരാതി. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മൂന്ന് ഭാഗവും കാടു മൂടിയ കെട്ടിടങ്ങൾ നിരവധിയാണ്. കാടു മൂടിയ നിലയിലുള്ള പല വിദ്യാലയങ്ങളിലും പാമ്പിന്റെ സാന്നിധ്യവും നിത്യകാഴ്ചയാണ്. വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പിന്റെ കർശന നിർദേശമുണ്ടെങ്കിലും തട്ടിക്കൂട്ട് പണികളാണ് പല സ്ഥലത്തും നടത്തിയത് എന്ന് ആക്ഷേപമുണ്ട്.

മറ്റ് ജില്ലകളിലെ സ്കൂളുകളെല്ലാം ഹൈടെക്കായി മാറുമ്പോൾ ജില്ലയിലെ പല വിദ്യാലയങ്ങളും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. മുമ്പ് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നും വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ക്ലാസ് മുറികളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര ഉത്തരവിറക്കിയിരുന്നു. എന്നാൽ പരിശോധനകളും നടപടികളും പലപ്പോഴും പ്രഹസനമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ അതത് പരിധിയിലെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം.

പാമ്പും ഇഴ ജന്തുക്കളും പ്രവേശിക്കാന്‍ സാധ്യതയുള്ള വിധത്തിലുള്ള ദ്വാരങ്ങളും മറ്റും അറ്റകുറ്റപ്പണിയിലൂടെ അടക്കണം. തദ്ദേശ സ്വയ ഭരണ സ്ഥാപനത്തിലെ എൻജിനീയര്‍മാര്‍ വിദ്യാലയം സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ചതായി ഉറപ്പ് വരുത്തണം. സുരക്ഷ പരിശോധന നടത്തി വിദ്യാഭ്യാസ സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള പരിശോധന രജിസ്റ്ററില്‍ ഫിറ്റ്‌നസ് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുകയും പരിശോധനക്ക് ഹാജരാക്കേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, പലതും നടപ്പാവുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

സ്കൂളുകളുടെ പരിസരങ്ങളിലെ പൊന്ത കാടുകൾ വെട്ടിമാറ്റാൻ നടപടികളുണ്ടാവുന്നില്ല. ഇത്തരം കാടുകളിൽ നിന്നാണ് പാമ്പുകൾ ഉൾപ്പെടെയുള്ള ക്ഷുദ്രജീവികൾ സ്കൂളുകളിലേക്ക് എത്തുന്നത്. സ്കൂൾ പരിസരത്തുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചുനീക്കുകയും ശുചിമുറികളുടെ അറ്റകുറ്റപ്പണി, ക്ലാസ് മുറി ശുചീകരണം, കുടിവെള്ള ത്തിന്റെ ലബോറട്ടറി പരിശോധന, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, കാടുവെട്ടൽ, പെയിന്റിങ് തുടങ്ങിയവയെല്ലാം സ്കൂൾ തുറക്കുന്നതിന് മുന്നേ നടക്കേണ്ടതുണ്ട്.

Show Full Article
TAGS:vellamunda School Reopening 
News Summary - authorities not taking action to clean weeds covered school building
Next Story