ബാങ്ക് വായ്പ ശരിയാക്കാമെന്ന് വാഗ്ദാനം; വ്യവസായിയിൽനിന്ന് 62 ലക്ഷം തട്ടിയയാൾ പിടിയിൽ
text_fieldsദില്ലി കുമാര്‍
വൈത്തിരി: ബാങ്ക് വായ്പ ശരിയാക്കിത്തരാമെന്നു പറഞ്ഞ് വ്യവസായിയിൽനിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ വൈത്തിരി പൊലീസ് തമിഴ്നാട്ടിൽ ചെന്നൈക്കടുത്ത് പോരൂരിൽവെച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവല്ലൂര്‍ അയ്യപ്പക്കാം ഇരിക്കാരി സ്ട്രീറ്റ് ദില്ലി കുമാറാണ് (31) പിടിയിലായത്.
വൈത്തിരി പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദേശമനുസരിച്ച് എ.എസ്.ഐ മുരളീധരന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗോവിന്ദന്‍കുട്ടി, സബിത്ത് മുഹമ്മദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോരൂരിൽ തമിൾ നാടാർ സംഘത്തിൽപ്പെട്ടയാളാണ് ദില്ലി കുമാർ.
കൂടെയുണ്ടായിരുന്ന രണ്ടുപേർ പൊലീസെത്തും മുന്നെ മുങ്ങി. വാഹനം തടഞ്ഞ് പ്രതിയെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നറിഞ്ഞ പൊലീസ് മൈസൂരുവരെ മൊബൈൽ ഓഫ് ചെയ്താണ് യാത്ര ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.