
വിസ്മയ കേസ്: കിരണിെൻറ ജാമ്യാപേക്ഷ തള്ളി
text_fieldsശാസ്താംകോട്ട (കൊല്ലം): വിസ്മയ ദുരൂഹ മരണകേസില്‍ പ്രതിയായ ഭര്‍ത്താവ് കിരൺകുമാറിെൻറ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിെവച്ചാണ് ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി മജിസ്‌ട്രേറ്റ് എ. ഹാഷിം ജാമ്യാപേക്ഷ തള്ളിയത്.
വിസ്മയക്ക് ആത്മഹത്യപ്രവണതയുണ്ടായിരുന്നെന്നും സംഭവദിവസം ഇരുവരും സൗഹൃദത്തിലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. വിസ്മയ തൂങ്ങിമരിച്ചതാണോയെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുന്നതിനിടെയാണ് കോവിഡ് ബാധിതനായി പ്രതി ജയില്‍ ആശുപത്രിയിലായതെന്നും പ്രോസിക്യൂട്ടര്‍ കാവ്യാനായര്‍ വാദിച്ചു.
ഈ വാദം ശരിവെച്ചാണ് കോടതി ജാമ്യഹരജി തള്ളിയത്. പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് കിരണിന് കോവിഡ് ബാധിച്ചത്. തുടർന്ന്, കസ്റ്റഡി റദ്ദാക്കി നെയ്യാറ്റിൻകര സബ് ജയിലിലേക്ക് അയച്ചിരുന്നു. ഇപ്പോൾ അവിടെ തുടരുകയാണ്.