Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightസമൂഹത്തിന്...

സമൂഹത്തിന് വെളിച്ചം പകർന്ന് ബിനുവിന്‍റെ ഡോക്യുമെന്‍ററികൾ; കരിമണൽ ഖനനം പ്രമേയമാക്കി ഒരുക്കിയ ചിത്രം സംസ്ഥാന പുരസ്കാരത്തിന് അർഹമായി

text_fields
bookmark_border
സമൂഹത്തിന് വെളിച്ചം പകർന്ന് ബിനുവിന്‍റെ ഡോക്യുമെന്‍ററികൾ; കരിമണൽ ഖനനം പ്രമേയമാക്കി ഒരുക്കിയ ചിത്രം സംസ്ഥാന പുരസ്കാരത്തിന്  അർഹമായി
cancel
camera_alt

ബിനു ദാമോദരന്‍

അമ്പലപ്പുഴ: അംഗീകാരങ്ങൾ തേടി എത്തുമ്പോഴും പുതിയ ഡോക്യുമെൻററിയുടെ പണിപ്പുരയിലാണ് ബിനു ദാമോദരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 16ാം വാർഡ് പടിഞ്ഞാറെക്കരയിൽ ദാമോദരൻ- മണിയമ്മ ദമ്പതികളുടെ മകൻ ബിനു സംവിധാനം ചെയ്ത ഡോക്യുമെൻററികൾ പലതും വരാൻ പോകുന്ന വിപത്തുകളെ കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

2019ൽ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം പ്രമേയമാക്കി ഒരുക്കിയ ‘കടലെടുത്ത് ഖനനം’ എന്ന ഡോക്യുമെൻററി ഏറെ ശ്രദ്ധേയമായിരുന്നു. കരിമണൽ തീരം നേരിടാൻ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ നേർചിത്രം വരച്ചുകാട്ടിയ ഡോക്യുമെൻററി സംസ്ഥാന തലത്തിൽ പുരസ്കാരത്തിന് അർഹമായി.

ലോകം നേരിടാൻ പോകുന്ന മറ്റൊരു ദുരന്തം വരച്ചുകാട്ടുന്ന വീഡിയോ ഡോക്യുമെൻററിയാണ് എ.എം.ആർ. അമിതമായ ആന്റിബിയോട്ടിക്കുകളുടെ ഉപയോഗം വരുത്തിവെക്കുന്ന ദൂഷ്യഫലമാണ് ചിത്രം പറയുന്നത്. രോഗകാരികളായ ബാക്റ്റീരിയകൾ മരുന്നുകൾക്ക് മേൽ ആധിപത്യം നേടുന്നതോടെ മറ്റ് മരുന്നുകൾ ഫലിക്കാതെ വരുന്നു. ഇതിനെയാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്. ഇതെ കുറിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡോക്യുമെന്ററി കൂടിയായിരുന്നു ബിനു സംവിധാനം ചെയ്ത ആറ് മിനിറ്റ് ദൈർഘ്യമുള്ള എ.എം.ആർ.

കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ എൻ.എച്ച് അൻവർ പുരസ്കാരത്തിന് എ.എം.ആർ അർഹമായി. കൈലാസ് തോട്ടപ്പള്ളിയുടെ തിരക്കഥയിൽ സി.ഹരിദാസ് അമ്പലപ്പുഴയാണ് നിർമാണം നിർവഹിച്ചത്. ക്യാമറ രാജേഷും എഡിറ്റിങ് സയീദ് മുഹമ്മദും നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ സാഹസിക ജീവിതം വരച്ചു കാട്ടുന്ന ‘പൊന്തുവള്ളം’ എന്ന ഹ്രസ്വ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ബിനു ഇപ്പോൾ.

17-ാം വയസിൽ ഓൾ ഇന്ത്യ റേഡിയോയിൽ യുവസാഹിതിയിൽ കഥ അവതരിപ്പിച്ചു കൊണ്ടായിരുന്നു കലാരംഗത്തേക്കുള്ള ബിനുവിന്‍റെ അരങ്ങേറ്റം. ‘ഇതൾ കൊഴിഞ്ഞ വസന്തം’, ‘കരിവളകൾ’ എന്നിവയായിരുന്നു കഥകൾ. സൺഡേ സപ്ലിമെൻറുകളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘താരം’, ‘കയറിലൂടെ സ്വർഗത്തിലേക്ക്’ മികച്ച അഭിപ്രായം നേടിയ കഥകളാണ്. സിനിമ സംവിധായകരായ ഫാസിൽ മുഹമ്മദ്, ഷാജി പാണ്ഡവത്ത് എന്നിവരോടൊപ്പം അസി. ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ‘തീയൽ’, ‘പ്രശ്നകാരി’ തുടങ്ങിയ കോമഡി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ അമ്പലപ്പുഴയിലെ പ്രാദേശിക ചാനലായ യു.സി.വിയുടെ പ്രോഗ്രാം പ്രൊഡ്യൂസർ, ലൈവ് യൂട്യൂബ്, ഫെയ്സ് ബുക്ക് പേജ് അഡ്മിനായും പ്രവർത്തിക്കുന്നു. സുഹൃത്തുക്കളുടെ സഹകരണമാണ് തന്‍റെ വിജയത്തിനും തുടർ പ്രവർത്തനങ്ങൾക്കും പിന്നിലെന്ന് ബിനുദാമോദരൻ പറഞ്ഞു. ഭാര്യ രാഖി. കാക്കാഴം അൽ അമീൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണ, ഒന്നാം ക്ലാസ് വിദ്യാർഥിനി അഭിനന്ദ എന്നിവരാണ്‌ മക്കൾ.

Show Full Article
TAGS:documentary State award 
News Summary - A documentary based on sea sand mining
Next Story