സി.എം. കേശവൻകോഴിക്കോട്: മുതിർന്ന സി.പി.ഐ നേതാവും എഴുത്തുകാരനും സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വേങ്ങേരി ‘സുസനി’യിൽ സി.എം. കേശവൻ (84 -റിട്ട. സൂപ്രണ്ട്, സോയിൽ കൺസർവേഷൻ വകുപ്പ്) നിര്യാതനായി. സി.പി.ഐ കോഴിക്കോട് സിറ്റി കമ്മിറ്റി അംഗം, ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, യുവകലാ സാഹിതി ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന എക്സി. കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ഇപ്റ്റ, ഐപ് സോ, കെ.എ. കേരളീയൻ സ്മാരക സമിതി തുടങ്ങിയ സാംസ്കാരിക പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കവി, ബാലസാഹിത്യകാരൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ‘അക്കുത്തിക്കുത്ത്’ എന്ന ബാലസാഹിത്യ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: പഴേടത്ത് സൗമിനി. മക്കൾ: സുകേഷ് (ഇഷ ക്രിയേഷൻസ്, നടക്കാവ്), നികേഷ് (കെൽട്രോൺ, കോഴിക്കോട്), സവീന (അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചേളാരി). മരുമക്കൾ: ഷൈജ (ഇഷ ക്രിയേഷൻസ്, നടക്കാവ്), സബിത (കെ.എസ്.എഫ്.ഇ നരിക്കുനി), രാജൻ (സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: കാർത്ത്യായനി, അംബുജാക്ഷി, രാധ, പരേതരായ സി.എം. വേലായുധൻ, സി.എം. ശങ്കരൻ. നിര്യാണത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന എക്സി. അംഗങ്ങളായ സത്യന് മൊകേരി, ടി.വി. ബാലന്, ജില്ല സെക്രട്ടറി കെ.കെ. ബാലന് മാസ്റ്റര്‍, യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണന്, കവി പി.കെ. ഗോപി തുടങ്ങിയവര്‍ അനുശോചിച്ചു.