Begin typing your search above and press return to search.
exit_to_app
exit_to_app
ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ വരെ മൈക്രോപ്ലാസ്റ്റിക്
cancel

മൈക്രോപ്ലാസ്റ്റിക് എന്ന, അതിസൂക്ഷ്മ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ പ്ലാസന്റയും മറികടന്ന് ഗർഭസ്ഥ ശിശുവിന്റെ തലച്ചോർ മുതലുള്ള പ്രധാന ശരീരഭാഗങ്ങളിൽ വരെ എത്തുന്നുവെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഗർഭിണിയിൽനിന്ന് ഗർഭസ്ഥ ശിശുവിലേക്ക് മൈക്രോപ്ലാസ്റ്റിക് കൈമാറപ്പെടുമെന്നും തല, ഹൃദയം, ശ്വാസകോശം തുടങ്ങിയവക്ക് ദോഷം വരുത്തുമെന്നും യു.എസ് ന്യൂജഴ്സിയിലെ റട്ട്ഗേഴ്സ് സർവകലാശാലയിൽ നടന്ന പഠനം മുന്നറിയിപ്പു നൽകുന്നു. പോളിമൈഡ്-12 (PA-12) എന്ന മൈക്രോ പ്ലാസ്റ്റിക്കുമായി ഗർഭിണിയായ പരീക്ഷണ എലിക്ക് സമ്പർക്കം സൃഷ്ടിച്ചപ്പോൾ അതിന്റെ ഗർഭസ്ഥ ശിശുവിന്റെ ശ്വാസകോശം, ഹൃദയം, കരൾ, വൃക്ക, തലച്ചോർ എന്നിവയിലെല്ലാം പോളിമൈഡ് -12 കണ്ടെത്തി.

മൈക്രോപ്ലാസ്റ്റിക് എവിടെയും

അഞ്ചു മില്ലിമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള പ്ലാസ്റ്റിക് തരികളാണ് മൈക്രോപ്ലാസ്റ്റിക്. ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലും വെള്ളത്തിലുമെല്ലാം ഇതുണ്ട്. ശ്വാസകോശം വഴിയും ആമാശയം വഴിയുമെല്ലാം മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്താം. കോശാവരണങ്ങൾ വരെ മറികടന്ന് രക്തത്തിൽ കലരുകയും അതുവഴി നിർണായക ആന്തരിക അവയവങ്ങളിലെത്തുകയും ചെയ്യുന്നു.

കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ഇവ അവയവ പ്രവർത്തനത്തെയും കോശവളർച്ചയെയും ബാധിക്കുന്നു. നവജാത ശിശുവിലും ഗർഭസ്ഥ ശിശുവിലുംവരെ ഇത് കണ്ടെത്തുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. പ്ലാസന്റ ആവരണവും കടന്നുവരുന്ന മൈക്രോപ്ലാസ്റ്റിക്കുമായി ഭ്രൂണത്തിനു വരെ പൊരുതേണ്ടിവരുന്നു. മാതാവ് ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും ഗർഭാവസ്ഥയിലും പ്രസവസമയത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വഴി വരെ പ്ലാസ്റ്റിക് ഉള്ളിലെത്തുന്നുണ്ട്.

മൈക്രോപ്ലാസ്റ്റിക്കിന്റെ ആപത്ത്

  • ശരീരവീക്കവും പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്ന പ്രവർത്തനവും മൈക്രോപ്ലാസ്റ്റിക് സൃഷ്ടിക്കുന്നു.
  • ഒട്ടുമിക്ക മൈക്രോപ്ലാസ്റ്റിക്കിലും ഫാലേറ്റ്സ്, ബിസ്ഫനോൾ എ (BPA) തുടങ്ങിയ രാസവസ്തുക്കളുണ്ടാകും. ഇവ വളർച്ച, ഉപാപചയ പ്രക്രിയ, പ്രത്യുൽപാദന സംവിധാനം, ബുദ്ധിവികാസം തുടങ്ങിയ കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കും.
  • മൈക്രോപ്ലാസ്റ്റിക്കുകളുടെ അടിഞ്ഞുകൂടൽ അവയവനാശം സൃഷ്ടിക്കും. മൃഗങ്ങളിൽ നടന്ന പരീക്ഷണങ്ങളിൽ ഇത് തെളിഞ്ഞതാണ്.
  • മൈക്രോപ്ലാസ്റ്റിക്കുമായും അനുബന്ധ രാസപദാർഥങ്ങളുമായുള്ള ദീർഘകാല സമ്പർക്കം അർബുദസാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
Show Full Article
TAGS:microplastics Foetus skull science news 
News Summary - Microplastics reach the fetus's skull
Next Story