Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightവൈദ്യുതി ഉത്പാദിപിച്ച്...

വൈദ്യുതി ഉത്പാദിപിച്ച് ശ്വസിക്കുന്ന ബാക്ടീരിയ; ഭാവി കണ്ടെത്തലുകൾക്കുള്ള നാഴികക്കല്ലെന്ന് ശാസ്ത്രലോകം

text_fields
bookmark_border
representative image
cancel

ഭാവിയിൽ സുസ്ഥിര സാങ്കേതിക വിദ്യകളിൽ വലിയ മുന്നേറ്റങ്ങൾക്ക് കാരണമാകുന്ന കണ്ടെത്തലുമായി ഗവേഷകർ. വൈദ്യുതി ഉത്പാദിപിച്ച് ശ്വസിക്കുന്ന ബാക്ടീരിയകളെയാണ് റൈസ് യൂനിവേഴ്സിറ്റിയിലെ ഗവേഷക വിഭാഗം കണഅടെത്തിയിരിക്കുന്നത്. മിക്ക ജീവജാലങ്ങളും ഭക്ഷണം ഉപാചയമാക്കുന്നതിനും ഊർജ്ജം പുറത്തുവിടുന്നതിനും ഓക്സിജനെ ആശ്രയിക്കുമ്പോൾ ഈ ബാക്ടീരിയകൾ ഇലക്ട്രോണുകളെ പുറംന്തള്ളുന്നതിന് നാഫ്തോക്വിനോണുകൾ എന്ന സ്വാഭാവിക സംയുക്തങ്ങൾ ഉപയോഗിക്കുന്നു. ഇത് ബയോടെക്നോളജി, ഊർജ വ്യവസായം എന്നീ രംഗത്ത് നിരവധി ഭാവി പഠനങ്ങൾക്ക് വഴിയൊരുക്കുന്നു.

ഓക്സിജന്‍റെ സാന്നിധ്യമില്ലാതെ തന്നെ ഇവക്ക് ശ്വസിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവ ഓക്സിജനിലേക്ക് ഇലക്ട്രോണുകൾ കടത്തിവിടുന്നതിനുപകരം അവയെ കോശങ്ങളിൽ നിന്ന് നേരിട്ട് ചുറ്റുമുള്ള പ്രതലങ്ങളിലേക്ക് അയക്കുന്നു. ഈ പ്രക്രിയയെ എക്സ്ട്രാ സെല്ലുലാർ ശ്വസനം എന്നറിയപ്പെടുന്നു. ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് തുല്യമാണിത്. ഇത് ഓക്സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ ബാക്ടീരിയകളെ വളരാൻ അനുവദിക്കുന്നു. ബാക്ടീരിയയുടെ ജീവിതത്തിന് ശക്തി പകരുന്ന പ്രകൃതിയുടെ ചെറിയ ചാലകങ്ങളാണ് നാഫ്തോക്വിനോണുകൾ.

ഈ കണ്ടുപിടുത്തം സുസ്ഥിര സാങ്കേതിക വിദ്യകളിൽ വലിയ മുന്നേറ്റങ്ങൾക്ക് കാരണമാകും. മലിനജല സംസ്കരണം, ബയോമാനുഫാക്‌ചറിങ് തുടങ്ങിയ ബയോടെക്നോളജി പ്രക്രിയകളിലെ ഇലക്ട്രോൺ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ബയോ ഇലക്ട്രോണിക് സെൻസറുകൾ വികസിപ്പിക്കുന്നതിനും ഇവ സാധ്യതകൾ നൽകുന്നു. ബഹിരാകാശ പര്യവേഷണങ്ങൾ, മെഡിക്കൽ ഡയഗ്നോസ്റ്റിക്സ് എന്നീ രംഗത്തെല്ലാം ഇവ ഉപയോഗപ്രദമാകും.

Show Full Article
TAGS:science new discovery bacteria world Science News 
News Summary - Rice University scientists discover bacteria generating electricity through extracellular respiratio
Next Story