സൂഡിയോ ബഹിഷ്കരണം: ഇടതുപക്ഷ അനുഭാവി എന്ന നിലയിൽ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട -സജി മാർക്കോസ്
text_fieldsകൊച്ചി: സാധ്യമായ എല്ലാ നിലയിലും പ്രതീകത്മകമായിട്ടെങ്കിലും ബി.ഡി.എസിനോട് (Boycott, Divestment, Sanctions) യോജിക്കുക എന്നത് മനുഷ്യത്വം മാത്രമാണെന്ന് ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരൻ സജി മാർക്കോസ്. ഇസ്രായേൽ ബന്ധമുള്ള കമ്പനികളെയും സേവനദാതാക്കളെയും ബഹിഷ്‍കരിക്കുന്നത് സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമം പാലിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന ബി.ഡി.എസ് മൂവ്മെന്റ് ഫലസ്തീൻ നേതൃത്വത്തിലുള്ള അക്രമരഹിതമായ പ്രചാരണമാണ്. സി.പി.എം 23ാം പാർട്ടി കോൺഗ്രസ് ബി.ഡി.എസ് മൂവ്മെന്റിനെ സപ്പോർട്ട് ചെയ്തു എന്നതുകൊണ്ട് കൂടി ഇസ്രായേൽ അനുകൂല കമ്പനികളെ ബഹിഷ്‍കരണത്തെ പിന്തുണക്കുന്നതിൽ ഒരു ഇടതുപക്ഷ അനുഭാവി എന്ന നിലയിൽ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇസ്രായേലിൽ ടാറ്റയുടെ സാന്നിധ്യം തന്ത്രപരവും ബഹുമുഖവുമാണ് - വാണിജ്യപരമായി മാത്രമല്ല നാഷനൽ ഡിജിറ്റൽ ട്രാൻസ്ഫോമേഷനിൽ പങ്കാളികളുമാണ്. അവർ ഗവേഷണ വികസനത്തിൽ ഗണ്യമായി നിക്ഷേപം നടത്തുന്നു, സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്യുന്നു, ഇസ്രായേൽ ഗവൺമെന്റിനും സാമ്പത്തിക മേഖലകൾക്കുമായി ക്ലൗഡ്, ബാങ്കിങ് പ്ലാറ്റ്‌ഫോമുകൾ വിന്യസിക്കുന്നു. ഇത്തരത്തിലുള്ള ടാറ്റായെ ബി.ഡി.എസിന്റെ പരിധിയിൽ വരുത്തുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ചോര മണക്കുന്ന ലാഭംവിഹിതം രാജ്യ നിർമ്മാണത്തിൽ നിക്ഷേപിക്കുന്നതിൽ യോജിക്കണോ വേണ്ടയോ എന്നത് സ്വയം എടുക്കേണ്ട തീരുമാനമാണ്. Tata Consultancy Service ന്റെ 1,100 ജീവനക്കാർ ഇസ്രായേൽ പ്രൊജക്ടുകളിൽ ജോലി ചെയ്യുന്നു എന്ന് ടി.സി.എസിന്റെ വെബ്സൈറ്റ് പറയുന്നു. സ്വാതന്ത്രാനന്തര ഇന്ത്യയുടെ വികസനത്തിൽ ടാറ്റാ വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. എങ്കിലും അതൊന്നും വലിയ ഒരു പ്രശ്നത്തിൽ ഒരു നിലപാട് എടുക്കുന്നതിൽ പിന്തിരിപ്പിക്കേണ്ടതില്ല. ഏതാണ് വലിയ പ്രശ്നം എന്ന് അവരവുടെ തെരഞ്ഞെടുപ്പ് മാത്രം. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ ജമാഅത്തെ ഇസ്‍ലാമിയോ മറ്റാരെങ്കിലുമൊ ഈ മൂവ്മെന്റിൽ പങ്കാളി ആണ് എന്നതുകൊണ്ട് എതിർപക്ഷത്തു ചേരുന്നത് ശരിയല്ല’ -അദ്ദേഹം വ്യക്തമാക്കി.
സജി മാർക്കോസിന്റെ കുറിപ്പുകൾ വായിക്കാം:
? - എന്താണ് ബി.ഡി.എസ് (Boycott, Divestment, Sanctions) Movement?
- ബി.ഡി.എസ് മൂവ്മെന്റ്, ഫലസ്തീൻ നേതൃത്വത്തിലുള്ള ഒരു അക്രമരഹിതമായ പ്രചാരണമാണ്. അന്താരാഷ്ട്ര നിയമം പാലിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത് ഇതിനൊക്കെയാണ്:
1. ഫലസ്തീൻ ഭൂമിയിലെ അവരുടെ അധിനിവേശം അവസാനിപ്പിക്കുക.
2. ഇസ്രായേലിലെ അറബ് പൗരന്മാർക്ക് തുല്യ അവകാശങ്ങൾ ( equal rights) ഉറപ്പാക്കുക.
3. ഫലസ്തീൻ അഭയാർത്ഥികൾക്ക് തിരികെ പോകാനുള്ള അവകാശം ( right to return ) ഉറപ്പാക്കുക.
?- ബി.ഡി.എസ് മൂവ്മെന്റ് കമ്പനികൾ അടച്ചുപൂട്ടാൻ ശ്രമിക്കുമോ?
- ഇല്ല, കമ്പനികൾ അടച്ചുപൂട്ടാനോ വ്യക്തികൾക്ക് ജോലി നഷ്ടപ്പെടുത്താനോ BDS ആഹ്വാനം ചെയ്യുന്നില്ല. കോർപ്പറേറ്റ് സ്വഭാവം മാറ്റുന്നതിലും മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിലും ആണ് ഇതിന്റെ ശ്രദ്ധ.
എന്നിരുന്നാലും, കരാർ നഷ്ടം, reputation loss, അല്ലെങ്കിൽ ഓഹരി വിറ്റഴിക്കൽ തുടങ്ങിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ കമ്പനികളിൽ സാമ്പത്തിക സമ്മർദ്ദത്തിന് കാരണമാകും. ചില സന്ദർഭങ്ങളിൽ, ജോലി ആഘാതം ഒരു ലക്ഷ്യമായിട്ടല്ല, ഒരു പാർശ്വഫലമായി സംഭവിക്കാം. (യുദ്ധങ്ങളിൽ collateral Damage ആയി സിവിലിയൻസ് മരിക്കും എന്ന് വാദിക്കുന്നവർക്ക് ഇത് മനസിലാക്കാൻ പ്രയാസമുണ്ടാവില്ല).
?- ബിഡിഎസ് ഉപയോഗിക്കുന്ന തന്ത്രങ്ങൾ?
- ഇസ്രായേലി കമ്പനികളുമായോ ഇസ്രായേലി നയങ്ങളിൽ പങ്കാളികളായ അന്താരാഷ്ട്ര കമ്പനികളുമായോ (ഉദാഹരണത്തിന്, അധിനിവേശ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന സൈനിക അല്ലെങ്കിൽ നിരീക്ഷണ സാങ്കേതികവിദ്യ വിതരണം ചെയ്യുന്നവ) സഹകരിക്കുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കളെയും കലാകാരന്മാരെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
അത്തരം കമ്പനികളിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുക.
ഉപരോധങ്ങൾ: ഇസ്രായേലിനെതിരെ നയതന്ത്രപരവും സാമ്പത്തികവുമായ പിഴകൾ ചുമത്താൻ സർക്കാരുകളോട് ആവശ്യപ്പെടുന്നു
?- ബിഡിഎസിന് വിജയിച്ച മാതൃകകൾ ഉണ്ടോ?
- ഉണ്ട്.
1. Veolia (France)
പടിഞ്ഞാറൻ ജറുസലേമിനെ അധിനിവേശ കിഴക്കൻ ജറുസലേമിലെ നിയമവിരുദ്ധ ഇസ്രായേലി കുടിയേറ്റങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ലൈറ്റ് റെയിൽ പദ്ധതി നിർമ്മിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും Veolia ഉൾപ്പെട്ടിരുന്നു. BDS movements Veolia യുമായുള്ള കരാറുകൾ റദ്ദാക്കാൻ മുനിസിപ്പാലിറ്റികളിൽ സമ്മർദ്ദം ചെലുത്തി, ഇത് കരാറുകൾ റദ്ദാക്കുന്നതിനും കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നതിനും കാരണമായി.
തുടർച്ചയായ സമ്മർദ്ദത്തിന് ശേഷം (2009–2015), വിയോലിയ ഇസ്രായേലിലെ അതിന്റെ പ്രവർത്തനങ്ങൾ നിർത്തുകയും ജറുസലേം ലൈറ്റ് റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തു.
പിന്നീട് എന്ത് സംഭവിച്ചു?
വിയോലിയ ഒരു ആഗോള കമ്പനിയായി ഇന്നും തുടരുന്നു. അത് അടച്ചുപൂട്ടിയിട്ടില്ല, വൻതോതിലുള്ള തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
കോർപറേഷനുകളെ ഉത്തരവാദിത്തമുള്ളവരാക്കുന്നതിൽ BDS ഇതിനെ ഒരു വലിയ വിജയമായി കണക്കാക്കി.
2. Hewlett-Packard (HP):
ഇസ്രായേൽ ചെക്ക്‌പോസ്റ്റുകളിലും ബയോമെട്രിക് ഐഡി സിസ്റ്റങ്ങളിലും വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളെ ട്രാക്ക് ചെയ്യുന്നതിനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും നൽകുന്ന കമ്പനി ആയിരുന്നു എച്ച്.പി.
ജനങ്ങളെയും സ്ഥാപനങ്ങളെയും HP ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രേരിപ്പിക്കുന്ന ആഗോള പ്രചാരണങ്ങൾക്ക് പ്രവർത്തകർ നേതൃത്വം നൽകി. HP ഒടുവിൽ ഇസ്രായേലി സർക്കാരുമായി ബന്ധപ്പെട്ട കരാറുകളെ DXC ടെക്നോളജി എന്ന പേരിൽ മറ്റൊരു കമ്പനിയാക്കി 2027 ൽ മാറ്റി
HP അടച്ചുപൂട്ടിയില്ല. തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല
ഈ നീക്കം HP യെ ആഗോള സാങ്കേതിക ബിസിനസ്സ് നിലനിർത്തുന്നതിനൊപ്പം രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് അകറ്റി നിർത്താൻ അനുവദിച്ചു.
പൊതു പരിശോധന വർദ്ധിപ്പിക്കുന്നതിലും കോർപ്പറേറ്റ് പുനഃസംഘടനയെ പ്രോത്സാഹിപ്പിക്കുന്നതിലും BDS ഭാഗിക വിജയം അവകാശപ്പെടുന്നു
3. Airbnb:
വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി സെറ്റിൽമെന്റുകളിലെ പ്രോപ്പർട്ടികൾ Airbnb ലിസ്റ്റ് ചെയ്തിരുന്നു.
2018 ൽ, ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും സമ്മർദ്ദത്തെത്തുടർന്ന്, Airbnb സെറ്റിൽമെന്റ് ലിസ്റ്റിംഗുകൾ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഈ തീരുമാനത്തിന് നിയമ, രാഷ്ട്രീയ എതിർപ്പുകൾ നേരിടേണ്ടിവന്നു. 2019ൽ Airbnb അതിന്റെ നിലപാട് മാറ്റി: ആ ലിസ്റ്റിംഗുകളിൽ നിന്നുള്ള ലാഭം മാനുഷിക സംഘടനകൾക്ക് സംഭാവന ചെയ്യും എന്ന് പ്രഖ്യാപിച്ചു.
Airbnb ആഗോളതലത്തിൽ പ്രവർത്തനം ഇന്നും തുടരുന്നു. അടച്ചു പൂട്ടിയില്ല.
അധിനിവേശ പ്രദേശങ്ങളിലെ സാങ്കേതിക പ്ലാറ്റ്‌ഫോമുകളുടെ ബിസിനസ്സ് സ്വഭാവ മാറ്റം ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചു.
4. പ്യൂമ
അനധികൃത സെറ്റിൽമെന്റുകളിൽ അധിഷ്ഠിതമായ ടീമുകൾ ഉൾപ്പെടുന്ന ഇസ്രായേൽ ഫുട്‌ബോൾ അസോസിയേഷനെ സ്‌പോൺസർ ചെയ്തതായി പ്യൂമയ്‌ക്കെതിരെ ആരോപിക്കപ്പെട്ടു. ആഗോള BDS കാമ്പെയ്‌നുകൾ 200-ലധികം പലസ്തീൻ സ്‌പോർട്‌സ് ക്ലബ്ബുകളും പ്രവർത്തകരും പ്യൂമയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തു.
നിരവധി സ്വാധീനശക്തിയുള്ളവർ, അത്‌ലറ്റുകൾ, വിദ്യാർത്ഥി ഗ്രൂപ്പുകൾ എന്നിവർ പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇപ്പോൾ, പ്യൂമ അതിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിച്ചിട്ടില്ല, പക്ഷേ പൊതുജന സമ്മർദ്ദം വർദ്ധിച്ചു, ഇത് അതിന്റെ ബ്രാൻഡ് ഇമേജിനെ, പ്രത്യേകിച്ച് യുവ ഉപഭോക്താക്കളുടെ ഇടയിൽ, ബാധിച്ചു.
BDS കാരണം പ്യൂമ അടച്ചുപൂട്ടുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ചെയ്തിട്ടില്ല,
പക്ഷേ അത് Reputation Risk നേരിടുന്നു.
ചുരുക്കത്തിൽ, അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതിന് BDS movement അക്രമരഹിതമായ സമ്മർദ്ദം ചെലുത്തുന്ന മുന്നേറ്റമാണ്. ബഹുമുഖമായ സയണിസ്റ്റ് വിരുദ്ധ സമരങ്ങൾക്ക് ചെറുതെങ്കിലും ഒരു സംഭാവന നൽകാൻ ബി.ഡി.എസ് മൂവ്മെന്റിനു സാധിച്ചിട്ടുണ്ട്. ഇത് തൊഴിലാളികളെ ലക്ഷ്യം വയ്ക്കുകയോ ബിസിനസുകൾ നശിപ്പിക്കുകയോ ചെയ്യുന്നില്ല.
ജോലി രാജി വയ്ക്കാതെന്ത്, കമ്പനികൾ അടച്ചു പൂട്ടില്ലേ, എന്ന ചോദ്യങ്ങൾക്ക് വേറെ മറുപടിയില്ല.
ഉള്ളിലുള്ള സയണിസ്റ്റ് അനുകൂല - ഇസ്മോഫോബിക് നിലപാട് അറിയാതെ വെളിയിൽ കൊണ്ടുവരാൻ (അപ്രഖ്യാപിത ലക്ഷ്യം ആയിരുന്നു എങ്കിലും ) ബി.ഡി.എസ് മൂവ്മെന്റിന് കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ചില ഇടതുപക്ഷ ഓൺലൈൻ യോദ്ധാക്കൾക്കും സംശയങ്ങളുണ്ട് എന്ന് മനസ്സിലാക്കുന്നു, അവർ സി.പി.എം നേതൃത്വത്തോട് ചോദിക്കുക, പാർട്ടി സപ്പോർട്ട് ചെയ്യുന്ന ബി.ഡി.എസ് മൂവ്മെന്റിനെപ്പറ്റി കൂടുതൽ മികച്ച ഉത്തരം അവർക്ക് നൽകാൻ കഴിഞ്ഞേക്കാം.
സൂഡിയോയ്ക്കും ജമാഅത്തെയ്ക്കും തമ്മിൽ എന്ത്?
മലയാളി പാലസ്‌തീൻ അനുകൂലികളും ഇസ്രായേൽ അനുകൂലികളും ലിബറലുകളും പുതിയ പോർ മുഖം തുറന്നിരിക്കുകയാണ് എന്ന് തോന്നുന്നു - ചുരുങ്ങിയത് സോഷ്യൽ മീഡിയയിൽ എങ്കിലും. പരസ്യമില്ലാതെ വിലകുറച്ചു ടാറ്റാ വസ്ത്രവ്യാപാര രംഗത്ത് കച്ചവടം നടത്തുന്ന സൂഡിയോ ബഹിഷ്കരിക്കാൻ എസ്.ഐ.ഒ നടത്തുന്ന ആഹ്വാനവും അതിനോടുള്ള സമ്മിശ്ര പ്രതികരണങ്ങളുമാണ് വിഷയം.
ഇസ്രായേലുമായി സഹകരിക്കുന്ന കമ്പനികൾ, കോർപറേറ്റുകൾ,അവരുടെ ഉത്പന്നങ്ങൾ, ഇസ്രായേൽ പ്രൊഡകറ്റുകൾ എന്നിവ ബഹിഷ്കരിക്കുവാൻ ആരംഭിച്ച ബി.ഡി.എസ് മൂവ്മെന്റ് (Boycott, Divestment, and Sanctions) 2005 ൽ ഫലസ്തീൻ സിവിൽ സോസൈറ്റി ആരംഭിച്ചതാണ്. ഫലസ്തീൻ ജനതയെ അവകാശങ്ങൾ ഇസ്രായേൽ അംഗീകരിക്കുന്നതിനും, ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിക്കുന്നതിനും വേണ്ടി സമ്മർദം ചെലുത്തുന്നതിനും ഉദ്ദേശിച്ചു ആരംഭിച്ച മൂവ്മെന്റ് ആണ് ബി.ഡി.എസ്.
അതിനു വിജയിച്ച ഒരു മുൻമാതൃക ഉണ്ടായിരുന്നു സൗത്ത് - ആഫ്രിക്ക.1994 ൽ വർണ്ണ വിവേചന ഭരണത്തിന്റെ അന്ത്യത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് ബോയ്ക്കോട്ടും ഉപരോധങ്ങളും ആയിരുന്നു. അല്ലാതെ ഭരണകൂടത്തിനു മനസാന്തരം വന്നതുകൊണ്ടല്ല.
സമാനമായി പാലസ്തീൻ ആഹ്വാനം ചെയ്ത ബി.ഡി.എസിന് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാക്കി.
Veolia, Orange, G4S തുടങ്ങിയ കോർപറേറ്റുകൾ ഭാഗീകമായോ പൂർണ്ണമായി ഇസ്രായേലിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.
ചില ഗായകർ അവരുടെ പരിപാടികൾ ക്യാൻസൽ ചെയ്തു :
Lorde (New Zealand) Cancelled a Tel Aviv concert in 2017
Roger Waters (UK) BDS നെ പരസ്യമായി ബി.ഡി.എസിനെ അനുകൂലിച്ചു.
Brian Eno (UK)ഇസ്രായേൽ സ്താപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചു.
Lauryn Hill (USA) -2015ടെൽ അവിവിലെ പ്രോഗ്രാം ക്യാൻസൽ ചെയ്തു.
Elvis Costello (UK) 2010 ലേ ഇസ്രായേൽ പ്രോഗ്രാം ക്യാൻസൽ ചെയ്തു, മനസാക്ഷി സമ്മതിക്കുന്നില്ല എന്ന കാരണമാണ് പറഞ്ഞത്.
Faithless (UK) - ഇസ്രായേലിൽ ഇനി പെർഫോമൻസ് നടത്തില്ല എന്ന് പരസ്യമായി പ്രസ്ഥാവിച്ചു.
The Gorillaz Sound Systems ഇസ്രായേലിൽ ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും ക്യാൻസൽ ചെയ്തു.
Massive Attack (UK) ഇസ്രായേലിലെ എല്ലാ ഷോകളും ക്യാൻസൽ ചെയ്തു. I
കൂടാതെ പല എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഇസ്രായേലിനെ ബഹിഷ്കരിച്ചു
Alice Walker തന്റെ The Color Purple ഹീബ്രുവിലേയ്ക്ക് തർജമ ചെയ്യുന്നത് തടഞ്ഞു.
John Berger Art, Naomi Klein,
Judith Butler, Angela Davis, Cornel,Arundhati Roy തുടങ്ങിയവർ പരസ്യമായി BDS നെ പിന്തുണച്ചു.
American boycott നെ പിന്തുചെ സ്ഥാപനങ്ങൾ ഇവയൊക്കെയാണ്
Association (ASA): Voted to endorse the academic of Israeli institutions in 2013.
Association for Asian American Studies (AAAS): First U.S. scholarly body to support BDS in 2013.
Graduate student unions at multiple universities (NYU, University of California, etc.)
Dozens of global scholars (including Noam Chomsky, though he critiques aspects of BDS) have signed petitions or open letters.
ധാരാളം സിനിമ നിർമ്മാതാക്കളും നടീ നടന്മാരും ബി.ഡി.എസിനെ പിന്തുണച്ചു. ഇവരെല്ലാം വലിയ നഷ്ടം സഹിച്ചു ബി.ഡി.എസിനെ പിന്തുണച്ചവരാണ്.
ഈ പിന്തുണകൾ പലപ്പോഴും പ്രതീകാത്മകമാണെങ്കിലും ശക്തമായിരുന്നു. അധിനിവേശത്തിലും വിവേചന നയങ്ങളിലും പങ്കാളികളായി കണക്കാക്കപ്പെടുന്ന സ്ഥാപനങ്ങളെ "സാംസ്കാരികമായി ഒറ്റപ്പെടുത്താൻ" ഇത് സഹായിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ പൊതുചർച്ചകൾ, ( മലയാളി സോഷ്യൽ മീഡിയ പോലെ ചെളി വാരിയെറിയുന്നതിലേക്കല്ല ) തുറന്ന കത്തുകൾ, അതുപോലെ നീതിയ്ക്കും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള പുതിയ സഖ്യങ്ങൾ എന്നിവയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഈ സാമ്പത്തിക /സാംസ്കാര ബഹിഷ്കരണം വഴി അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങൾ പങ്കാളികളാകുന്നവരുടെ നിലപാടുകൾ പരസ്യ ചർച്ചയിലേയ്ക്ക് നയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അതോടൊപ്പം തങ്ങളുടെ നിലപാട് സെമിറ്റിക് വിരുദ്ധമോ ഇസ്രായേൽ വിരുദ്ധമോ അല്ല, മറിച്ച് മനുഷ്യാവകാശ അനുകൂലവും ഐക്യദാർഢ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന പരസ്യ പ്രസ്താവന ആണിത്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ പോരാട്ടത്തിൽ സ്വീകരിച്ച നടപടികൾക്ക് സമാനമാണ് ഇത്.
ഇസ്രായേലിൽ ടാറ്റയുടെ സാന്നിധ്യം തന്ത്രപരവും ബഹുമുഖവുമാണ് - വാണിജ്യപരമായി മാത്രമല്ല national digital transformation ന്റെ പങ്കാളികളുമാണ്. അവർ ഗവേഷണ വികസനത്തിൽ ഗണ്യമായി നിക്ഷേപം നടത്തുന്നു, സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്യുന്നു, ഇസ്രായേൽ ഗവൺമെന്റിനും സാമ്പത്തിക മേഖലകൾക്കുമായി ക്ലൗഡ്, ബാങ്കിങ് പ്ലാറ്റ്‌ഫോമുകൾ വിന്യസിക്കുന്നു. ഇത്തരത്തിലുള്ള ടാറ്റായെ ബി.ഡി.എസിന്റെ പരിധിയിൽ വരുത്തുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ചോര മണക്കുന്ന ലാഭംവിഹിതം രാജ്യ നിർമ്മാണത്തിൽ നിക്ഷേപിക്കുന്നതിൽ യോജിക്കണോ വേണ്ടയോ എന്നത് സ്വയം എടുക്കേണ്ട തീരുമാനമാണ്. Tata Consultancy Service ന്റെ 1,100 ജീവനക്കാർ ഇസ്രായേൽ പ്രൊജക്ടുകളിൽ ജോലി ചെയ്യുന്നു എന്ന് ടി.സി.എസിന്റെ വെബ്സൈറ്റ് പറയുന്നു.
സ്വാതന്ത്രാനന്തര ഇന്ത്യയുടെ വികസനത്തിൽ ടാറ്റാ വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. എങ്കിലും അതൊന്നും വലിയ ഒരു പ്രശ്നത്തിൽ ഒരു നിലപാട് എടുക്കുന്നതിൽ പിന്തിരിപ്പിക്കേണ്ടതില്ല - ഏതാണ് വലിയ പ്രശ്നം എന്ന് അവരവുടെ തിരഞ്ഞെടുപ്പ് മാത്രം. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ ജമാഅത്തെ ഇസ്‍ലാമിയോ മറ്റാരെങ്കിലുമൊ ഈ മൂവ്മെന്റിൽ പങ്കാളി ആണ് എന്നതുകൊണ്ട് എതിർ പക്ഷത്തു ചേരുന്നത് ശരിയല്ല. "സാധ്യമായ" എല്ലാ നിലയിലും പ്രതീകത്മകമായിട്ടെങ്കിലും ബി.ഡി.എസിനോട് യോജിക്കുക എന്നത് മനുഷ്യത്വം മാത്രം.
ഒരു ഇടതുപക്ഷ അനുഭാവി എന്ന നിലയിൽ സി.പി.എം 23 ആം പാർട്ടി കോണ്ഗ്രസ് ബി.ഡി.എസ് മൂവ്മെന്റിനെ സപ്പോർട്ട് ചെയ്തു എന്നതുകൊണ്ടും കൂടി ഇക്കാര്യത്തിൽ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. (ലിങ്ക് ഒന്നാം കമന്റിൽ)