2025 വനിത ലോകകപ്പ്: ഇന്ത്യ-ഓസീസ് സെമിക്ക് സുരക്ഷ ശക്തം
text_fieldsമുംബൈ: ഇൻഡോറിൽ രണ്ട് ആസ്‌ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 2025 വനിത ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി നവി മുംബൈയിൽ സുരക്ഷ നടപടികൾ ശക്തമാക്കി. ടൂർണമെന്റിലെ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിന് മുംബൈ നഗരം ആതിഥേയത്വം വഹിക്കും, വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - ആസ്‌ട്രേലിയ സെമിഫൈനലും ഞായറാഴ്ച ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലും ഇതിൽ ഉൾപ്പെടുന്നു.
പൊലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി അവരുടെ നീക്കങ്ങൾ ഏകോപിപ്പിക്കാൻ കളിക്കാരോട് അഭ്യർഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം, തുടക്കം മുതൽ ഞങ്ങൾ മുൻകരുതലുകൾ എടുത്തിരുന്നു, പക്ഷേ ചിലപ്പോൾ സംഭവിക്കുന്നത് പൊലീസിനെ അറിയിക്കാതെ കളിക്കാർ പുറത്തുപോകുകയും അത് ഒരു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ ഞങ്ങളെ മുൻകൂട്ടി അറിയിച്ചാൽ, ഞങ്ങൾ അവരുടെ സംരക്ഷണം ഉറപ്പാക്കുന്നു,"
ടീം ഹോട്ടലുകളിലും സ്റ്റേഡിയങ്ങളിലും ടീമിന്റെ യാത്രമാർഗങ്ങളിലും സുരക്ഷക്കായി നവി മുംബൈ പൊലീസ് തങ്ങളുടെ സാന്നിധ്യം ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, ഒക്ടോബർ 18ന് ഇവിടെ പരിശീലനം ആരംഭിച്ച ആദ്യ ദിവസം മുതൽ, കളിക്കാർ താമസിക്കുന്ന എല്ലാ ഹോട്ടലുകളിലും ഞങ്ങൾ കാവൽക്കാരെ വിന്യസിച്ചിട്ടുണ്ട്. അതിനുപുറമെ, ടീം സ്റ്റേഡിയത്തിൽനിന്ന് ഹോട്ടലിലേക്കും തിരിച്ചും പോകുമ്പോഴെല്ലാം, ഞങ്ങൾ അവർക്ക് സുരക്ഷ നൽകുന്നു. ഗ്രൗണ്ടിൽ, 75 ഓഫിസർമാരും ബാക്കിയുള്ള പൊലീസ് കോൺസ്റ്റബിൾമാരുമായി ഏകദേശം 600 പേരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഏതെങ്കിലും കളിക്കാരൻ പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഞങ്ങളെ അറിയിക്കണം, ഞങ്ങൾ അവർക്ക് സംരക്ഷണം നൽകും.”


