ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്; ആസ്ട്രേലിയക്ക് പതറിയ തുടക്കം
text_fieldsലോഡ്സ് : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ ആദ്യ സെഷനിൽ ആസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മേൽക്കൈ. ആദ്യ സെഷൻ അവസാനിക്കുമ്പോൾ 23.2 ഓവറിൽ 67 റൺസിന് നാല് എന്ന നിലയിലാണ് ഓസീസ്. ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. നേരത്തെ ടോസ് നഷ്ടമായ ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക ബാറ്റിംഗിനയക്കുകയായിരുന്നു.
സ്കോർ ബോർഡിൽ ഒറ്റ റൺസും കൂട്ടിചേർക്കാനാവാതെയാണ് ഓപ്പണർ ഖവാജ പുറത്തായത്. ലബുഷെയ്ൻ 56 പന്തിൽ 17 റൺസ് നേടി പുറത്തായി. കാമറൂൺ ഗ്രീൻ മൂന്ന് ബോളിൽ നാല് റൺസും ട്രാവിസ് ഹെഡ് 13 ബോളിൽ 11 റൺസുമാണ് നേടിയത്. കഗീസോ റബാഡ ഉസ്മാൻ ഖവാജയെയും കാമറൂൺ ഗ്രീനിനെയും പുറത്താക്കിയപ്പോൾ മാർക്കോ യാൻസൻ ട്രാവിസ് ഹെഡിനെയും ലബുഷെയ്നെയും പുറത്താക്കി. ആദ്യ സെഷൻ പൂർത്തിയാക്കി ലഞ്ചിന് പിരിയുമ്പോൾ 51 ബോളുകളിൽ 26 റണ്ണുമായി സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്.
ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറെയ്‌നെ , മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ; ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, വെബ്സ്റ്റർ, അലക്‌സ് ക്യാരി, പാറ്റ് കമ്മിൻസ് , മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.