Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമിസ്സായ മെസ്സി:...

മിസ്സായ മെസ്സി: വാചകമടിയുടെ നാൾവഴികൾ

text_fields
bookmark_border
മിസ്സായ മെസ്സി: വാചകമടിയുടെ നാൾവഴികൾ
cancel

മലപ്പുറം: ലയണൽ മെസ്സിയെ കേരളത്തിലേക്കു കൊണ്ടുവരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചതു മുതല്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയായിരുന്നു ഫുട്ബാൾ ആസ്വാദകർ. കേരളത്തിലെ പുല്‍ത്തകിടിയില്‍ മെസ്സി പന്തുതട്ടുന്നത് മലയാളികൾ എത്ര തവണ സ്വപ്‌നം കണ്ടുവെന്നതിനു കണക്കില്ല. പ്രഖ്യാപനം മുതലേ ഒരുപാട് അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ഭീമമായ ചെലവും സാങ്കേതിക കാരണങ്ങളും ചർച്ചയായപ്പോഴെല്ലാം കായികമന്ത്രി തന്‍റെ പ്രഖ്യാപനത്തിൽ ഉറച്ചുനിന്നു. കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്.

എന്നാൽ അർജന്‍റീന ടീമിന്‍റെ പുതിയ ഷെഡ്യൂൾ പുറത്തുവന്നതോടെ മെസ്സിയും സംഘവും കേരളത്തിനില്ലെന്ന് ഉറപ്പായി. സ്പോൺസർമാർ കരാർ തുക അടക്കാത്തതാണ് കാരണം. 200 കോടി സ്വരൂപിക്കാനും അതിൽ 120 കോടി അർജന്‍റീന ടീമിന് അപ്പിയറൻസ് തുകയായി നൽകാനും ബാക്കിയുള്ള 80 കോടി എതിർടീമായി പരിഗണിച്ചിരുന്ന ഖത്തറിനോ ജപ്പാനോ വേണ്ടി ചെലവഴിക്കാനുമായിരുന്നു പദ്ധതി. 45 ദിവസത്തിനുള്ളിൽ ആദ്യഘട്ട തുകയായ 60 കോടി നൽകണമെന്നായിരുന്നു അർജന്‍റീനൻ ഫുട്ബാൾ അസോസിയേഷനും സ്പോൺസർമാരും തമ്മിലുള്ള കരാർ. എന്നാൽ ഇത് നൽകാൻ കഴിയാതായതോടെ മന്ത്രിയുടെ വാക്കുകൾ ഒച്ചയില്ലാപടക്കമായി ചീറ്റിപ്പോയി. കൂടാതെ ധാരണപ്രകാരം പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം അടക്കാത്തതിനാൽ നിയമനടപടി ആരംഭിക്കുമെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ സ്പോൺസർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.

23 ജൂൺ 2023

അർജന്റീന ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിരാകരിച്ചെതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ തുടക്കം. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ല എന്നാണ് എ.ഐ.എഫ്.എഫ് കാരണം പറഞ്ഞതെന്നും മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെ വലിയ ക്യൂ തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ലോകത്തെ മുൻനിര രാജ്യങ്ങൾപോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ലോകകപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അംബാസഡറെ സന്ദർശിക്കുകയും ഫുട്ബാൾ വികസനത്തിനായി അർജന്റീനയുമായി സഹകരിക്കുന്നതിനുള്ള താൽപര്യം അറിയിച്ചെന്നും മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

18 ജനുവരി 2024

അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്നും അർജന്‍റീന ആരാധകരിൽ സൃഷ്ടിച്ച നിരാശ മറികടക്കാൻ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചെന്നും കായിക മന്ത്രി. ഖത്തർ ലോകകപ്പ് സമയത്തെ ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബാൾ വികസനത്തിൽ സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓൺലൈൻ മീറ്റിങ്ങിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടെന്നും ഫേസ്ബുക്ക് പോസ്റ്റ്. 2025 ഒക്ടോബറിൽ അർജന്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്നും പോസ്റ്റിലുണ്ടായിരുന്നു.

06 സെപ്റ്റംബർ 2024

അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി സ്പെയ്നിലെ മഡ്രിഡിൽ കൂടിക്കാഴ്ച നടത്തി.

അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചർച്ചയായെന്നും ഇതിന്റെ ഭാഗമായി അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കുന്നതിന് താൽപര്യം അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

10 ജനുവരി 2025

കോഴിക്കോട്ടെ ഒരു സ്വകാര്യ ചടങ്ങിനിടെ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി മെസി ഒക്ടോബർ 25ന് എത്തുമെന്നും നവംബര്‍ രണ്ട് വരെ കേരളത്തില്‍ തുടരുമെന്നും ആരാധകരുമായി പൊതു വേദിയിൽ സംവദിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് കൃത്യമായ മറുപടി പറയാൻ മന്ത്രി കൂട്ടാക്കിയതുമില്ല. കുട്ടികൾക്ക് മോട്ടിവേഷനാവുന്ന തരത്തിലാണ് താൻ മറുപടി നൽകിയതെന്നും അർജന്‍റീന ടീമിന്‍റെ വരവുമായി ബന്ധപ്പെട്ട തീയതിയും മറ്റും പിന്നീട് പറയാമെന്നുമാണ് വ്യക്തമാക്കിയത്.

18 മാർച്ച് 2025

അർജന്‍റീന ടീം കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി പ്രതികരിച്ചു. മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ രണ്ട് അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതിയാണ് ലഭ്യമായത്. ബാക്കിയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്നമുറക്ക് പിന്നീട് അക്കാര്യം പറയാമെന്നും മന്ത്രി പറഞ്ഞു.

മിസ്സായ മെസ്സി: വാചകമടിയുടെ നാൾവഴികൾ

മെസ്സിയും സംഘവും കേരളത്തിൽ പന്തുതട്ടാനെത്തുമെന്ന സ്ഥിരീകരണവുമായി സ്പോൺസർമാരായ എച്ച്.എസ്.ബി.സി. മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തുമെന്നാണ് എച്ച്.എസ്.ബി.സി അറിയിച്ചിരുന്നത്. എച്ച്.എസ്.ബി.സിയാണ് അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാർ. ഈ പങ്കാളിത്തത്തിനു കീഴിൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബാൾ ടീം 2025 ഒക്ടോബറിൽ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദർശന മത്സരം കളിക്കുമെന്നായിരുന്നു എച്ച്.എസ്.ബി.സിയുടെ പ്രസ്താവന.

Show Full Article
TAGS:Lionel Messi V Abdurahiman Argentina 
News Summary - Messi will not come to play in Kerala
Next Story