ഫ്രഞ്ച് ഓപൺ; അൽകാരസ്, ഗോഫ് സെമിയിൽ
text_fieldsമിറ ആൻഡ്രീവയെ വീഴ്ത്തിയ ലോയിസ് ബോയ്സൻ
പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിൽ സ്പാനിഷ് താരം കാർലോസ് അൽകാരസും ഇറ്റലിയുടെ ലോറെൻസോ മുസേറ്റിയും യു.എസിന്റെ കൊകൊ ഗോഫും ഫ്രാൻസിന്റെ ലോയിസ് ബോയ്സനും സെമി ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം ടോമി പോളിനെ അൽകാരസ് പരാജയപ്പെടുത്തി. സ്കോർ: 6-0, 6-1, 6-4. യു.എസിന്റെ തന്നെ ഫ്രാൻസിസ് ടിഫോയിക്കെതിരെ 6-3, 6-4, 7-6നായിരുന്നു മുസേറ്റിയുടെ ജയം. വെള്ളിയാഴ്ച സെമിയിൽ അൽകാരസിനെ മുസേറ്റി നേരിടും.
വനിത സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ സഹതാരം മഡിസൻ കീസിനെയാണ് ഗോഫ് തോൽപിച്ചത്. സ്കോർ: 6-7(6), 6-4, 6-1. സെമിയിൽ വ്യാഴാഴ്ച ബോയ്സനെ നേരിടും. റഷ്യയുടെ മിറ ആൻഡ്രീവയെയാണ് 361ാം നമ്പർ താരമായ ഫ്രാൻസിന്റെ ബോയ്സൻ ക്വാർട്ടറിൽ അട്ടിമറിച്ചത്. സ്കോർ: 7-6 (8/6), 6-3. സൂപ്പർ താരങ്ങളായ പോളണ്ടിന്റെ ഇഗ സ്വിയാറ്റയും ബെലറൂസിന്റെ അരീന സബലങ്കയും തമ്മിലെ സൂപ്പർ സെമിയും വ്യാഴാഴ്ച നടക്കും.