Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപൺ; ചാമ്പ്യൻ...

ഫ്രഞ്ച് ഓപൺ; ചാമ്പ്യൻ ഇഗ ക്വാർട്ടറിൽ

text_fields
bookmark_border
ഫ്രഞ്ച് ഓപൺ; ചാമ്പ്യൻ ഇഗ ക്വാർട്ടറിൽ
cancel

പാരിസ്: നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റെക് ഫ്രഞ്ച് ഓപൺ ടെന്നിസ് ക്വാർട്ടറിൽ. കടുത്ത പോരാട്ടത്തിൽ എലിന റിബാകിനയെ വീഴ്ത്തിയാണ് താരം കിരീടത്തിലേക്ക് നിർണായക ചുവടുവെച്ചത്. ആദ്യ സെറ്റിൽ അനായാസം കീഴടങ്ങിയ ഇഗ അടുത്ത രണ്ടു സെറ്റും പൊരുതി നേടി ജയമുറപ്പിക്കുകയായിരുന്നു.

സ്കോർ 1-6 6-3 7-5. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ ജാസ്മിൻ പാവോലിനിയെ കടന്ന് യുക്രെയ്ൻ താരം എലിന സ്വിറ്റോളിനയും ക്വാർട്ടറിലെത്തി. കനത്ത പോരാട്ടം കണ്ട ആദ്യ രണ്ട് സെറ്റുകളിൽ വിജയം ഇരുപക്ഷത്തുമായപ്പോൾ നിർണായകമായ മൂന്നാം സെറ്റിൽ എതിരാളിക്ക് അവസരമേതും നൽകാതെ സ്വിറ്റോളിന കളി പിടിക്കുകയായിരുന്നു. സ്കോർ 4-6, 7-6 (6), 6-1. ഇരുവരും തമ്മിലാണ് ക്വാർട്ടർ പോരാട്ടം.

അതേ സമയം, അവസാന ഇന്ത്യൻ പ്രതീക്ഷയും അവസാനിപ്പിച്ച് രോഹൻ ബൊപ്പണ്ണയും യുകി ഭാംബ്രിയും പുരുഷ ഡബ്ൾസിൽ പുറത്തായി. ബൊപ്പണ്ണയും ചെക്ക് താരം ആദം പാവ്‍ലാസെകും രണ്ടാം സീഡായ ഹാരി ഹെലിയോവാര- ഹെന്റി പാറ്റെൻ കൂട്ടുകെട്ടിനെതിരെ നേരിട്ടുള്ള സെറ്റുകളിൽ വീണു. സ്കോർ 2-6 6-7(5).

ഭാംബ്രി അമേരിക്കൻ താരം റോബർട്ട് ഗാലവേക്കൊപ്പം ഒമ്പതാം സീഡായ ക്രിസ്റ്റ്യൻ ഹാരിസൺ- ഇവാൻ കിങ് എന്നിവർക്കെതിരെ മാറ്റുരച്ചപ്പോഴും നേരിട്ടുള്ള സെറ്റുകളിലായിരുന്നു വീഴ്ച. സ്കോർ 4-6 4-6. ഇന്ത്യൻ താരങ്ങളായ ശ്രീരാം ബാലാജി, ഋത്വിക് ബൊലിപ്പള്ളി എന്നിവർ നേരത്തെ തോറ്റു പുറത്തായിരുന്നു. ജൂനിയർ വിഭാഗത്തിൽ മനാസ് ധാംനെയും സമാനമായി തോൽവിയേറ്റുവാങ്ങി. നേരത്തെ മാഡിസൺ കീസ്, അലക്സാണ്ടർ ബുബ്‍ലിക് എന്നിവർ ജയത്തോടെ പ്രിക്വാർട്ടറിലെത്തിയിരുന്നു.

Show Full Article
TAGS:french open Iga Swiatek 
News Summary - French Open; Champion Iga in the quarters
Next Story